Connect with us

More

സഞ്ജീവ് ഭട്ടും ബി.ജെ.പി ഐ.ടി സെല്ലും

Published

on

നസിറുദ്ദീന്‍ ചേന്നമംഗലൂര്‍

സംഘിസത്തിന്റെ കൂടുതല്‍ വിഷമുള്ള രണ്ടാം പതിപ്പ്, അഥവാ കോര്‍പറേറ്റ് ഭീകരതയും ഹിന്ദുത്വ ഭീകരതയും സമാസമം ചേര്‍ത്ത അമിത് ഷാ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ് ബി ജെ പി ഐ ടി സെല്‍. മറ്റെന്തിനെക്കാളുമധികം പണവും ശ്രദ്ധയും നല്‍കിയത് ഈയൊരു മെഷിനറി വാര്‍ത്തെടുക്കാനാണ്. ഇന്ന് രാജ്യത്തെ മധ്യവര്‍ഗ ഹിന്ദുക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പൊതുബോധത്തിന് സംഘ് പരിവാര്‍ അജണ്ടയോടുണ്ടായിരുന്ന പരിമിതമായ വ്യത്യാസങ്ങള്‍ പോലും ചുരുങ്ങിയ കാലം കൊണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഐ ടി സെല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യ വിട്ടുള്ള സംസ്ഥാനങ്ങളിലെ മധ്യവര്‍ഗക്കാരുമായി 5 മിനിറ്റ് സംസാരിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. അവര്‍ക്കിടയിലെ പ്രഖ്യാപിത ബി ജെ പി വിരുദ്ധര്‍ക്കിടയില്‍ പോലും ഐടി സെല്ലിന്റെ പ്രചാരണ സ്വാധീനം വ്യക്തമാണ്. മുസ്ലിങ്ങള്‍, കാശ്മീര്‍, പാകിസ്ഥാന്‍, പട്ടാളം, കേരളം, ബീഫ് തുടങ്ങിയ വിഷയങ്ങളിലൊക്കെ അവരുടെ നിലപാടിന്റെ അടിസ്ഥാനം പലപ്പോഴും ഈ സെല്ലിന്റെ നുണ പ്രൊപഗണ്ട ആയിരിക്കും. തൊഴിലാളികളും ദലിതരും കര്‍ഷകരുമൊക്കെ ചേരുന്ന അടിസ്ഥാന വിഭാഗം ഭേദപ്പെട്ട രാഷ്ട്രീയ ബോധം കൊണ്ടും ജീവിത യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുന്നത് കൊണ്ടും ഇതില്‍ നിന്ന് ഏറെക്കുറെ മുക്തമാണ്. സഹജമായ പരിമിതികള്‍ കാരണം അവരെ ടാര്‍ഗറ്റ് ചെയ്യുന്ന രീതിയില്‍ ഐ ടി സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടില്ലെന്ന് പറയാം. ഭാഗ്യവശാല്‍ ഈ മധ്യവര്‍ഗം എണ്ണത്തില്‍ മറ്റവരേക്കാള്‍ കുറവായത് കൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇപ്പോഴെങ്കിലും തിരിച്ചടി നേരിടുന്നത്.

സംഘ് പരിവാറിനെ നേരിടണമെങ്കില്‍ അതിന്റെ മോഡസ് ഓപ്പരാന്റിയിലെ ഏറ്റവും നിര്‍ണായക ഘടകമായ ഈ ഐടി സെല്ലിന്റെ പ്രചാരണങ്ങളെ നേരിടണം, അതേ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ മതേതര പക്ഷത്തുള്ള ഏറെക്കുറെ എല്ലാവരും ഗംഭീര പരാജയമാണെന്നതാണ് സത്യം. അതിന് പക്ഷേ വളരെ വലിയൊരപവാദമായിരുന്നു സജ്ഞീവ് ഭട്ട്. മര്‍മ്മത്താണ് സഞ്ജീവ് കുത്തിയത്. അതേ പ്ലാറ്റ് ഫോം അല്‍ഭുതകരമായ കയ്യടക്കത്തോടെ ഉപയോഗിച്ച് സജ്ഞീവ് സംഘ് പരിവാര്‍ നുണകളെ നേരിട്ടു. അതീവ ലളിതവും അതിലേറെ കൃത്യവുമായ സ്റ്റാറ്റസുകളും ട്വീറ്റുകളും ഉപയോഗിച്ച് മോദി എന്ന വിഗ്രഹത്തെ നിരന്തരം പൊളിച്ചടുക്കി, നിര്‍ഭയത്തോടെ തന്നെ. ഒരര്‍ത്ഥത്തില്‍ ബി ജെ പി നേരിട്ട ഏറ്റവും വലിയൊരു പ്രതിപക്ഷമായിരുന്നു സഞ്ജീവ്. അത് സഞ്ജീവ് നടത്തിയ പോരാട്ടം കൊണ്ട് മാത്രമല്ല, വലിയൊരു സാധ്യത ബാക്കിയുള്ളവര്‍ക്ക് കാണിച്ചു കൊടുത്തത് കൊണ്ട് കൂടിയാണ്. വളരെ എളുപ്പത്തില്‍ നേരിടാന്‍ പറ്റിയ ഒന്നാണ് ഈ നുണ പ്രോപഗണ്ട എന്നദ്ദേഹം കാണിച്ചു. സ്വാഭാവികമായും സഞ്ജീവ് ഇവരുടെ കണ്ണിലെ കരടായി മാറി. ശ്രീകുമാറിനെ പോലെ സഞ്ജീവിനെ അവഗണിക്കാന്‍ ഇവര്‍ക്ക് പറ്റാതായി. അത് കൊണ്ട് തന്നെ സഞ്ജീവിന്റെ അറസ്റ്റില്‍ അല്‍ഭുതമില്ല. സഞ്ജീവിന്റെ മാതൃക സ്വീകരിച്ച് ബി ജെ പി ഐ ടി സെല്ലിന്റെ നുണ പ്രൊപഗണ്ടയെ പ്രതിരോധിക്കാന്‍ മതേതര പക്ഷത്തുള്ളവര്‍ ഉണര്‍ന്നു പ്രവൃത്തിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയുണ്ട്, അല്ലെങ്കില്‍ ഈ നുണ പ്രൊപഗണ്ടയുടെ സ്വാധീനം താഴേ തട്ടിലേക്കും വ്യാപിക്കാനിടയാവും. മതേതര, ജനാധിപത്യ പക്ഷത്തുള്ളവര്‍ തങ്ങളോടും വരും തലമുറയോടും ചെയ്യുന്ന നീതികേടും സഞ്ജീവ് ഭട്ടെന്ന ധീര പ്രതിഭാസം നടത്തിയ ഐതിഹാസിക പോരാട്ടത്തോട് ചെയ്യുന്ന നന്ദികേടുമാവുമത്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

kerala

‘സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് വച്ചത് നിരുത്തരവാദപരം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്റെ പ്രസക്തഭാഗം

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. വെങ്ങാനൂര്‍ ഉച്ചക്കട എല്‍പി സ്‌കൂളിലും, കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലും ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി. യുപിഎസിലും ഉച്ചഭക്ഷണത്തില്‍ നിന്നു ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ് .

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെല്‍ത്ത് ഡയറ്റ്സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ റെഗുലേഷന്‍-2020 മൂന്നാം വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്? നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിന്‍വലിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം.

Continue Reading

EDUCATION

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌

നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്

Published

on

ന്യൂഡല്‍ഹി: സിവില്‍ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://upsc.gov.in/

1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

Continue Reading

Trending