Culture
വീണ്ടും സന്തോഷം ബംഗാളിന്; എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് ഗോള്‍

ബാംബോലിം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം ബംഗാളിന്. ഗോവയ്‌ക്കെതിരെ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്. എട്ടുവര്‍ഷത്തിനു ശേഷം കിരീടം നേടിയ ബംഗാളിനിത് 32-ാമത് സന്തോഷ് ട്രോഫി നേട്ടമാണ്.
നാല്‍പ്പത്തിനാലാം തവണയാണ് ബംഗാള്‍ ഫൈനലില്‍ കയറുന്നത്. 13 ഫൈനല്‍ കളിച്ച ഗോവയാകട്ടെ ഇതുവരെ അഞ്ചുതവണ മാത്രമാണ് കപ്പ് നേടിയിട്ടുളളത്. നേരത്തെ ഗ്രൂപ്പ് തല മത്സരത്തില്‍ ഗോള്‍ രഹിത സമനിലയിലാണ് ഇരുടീമുകളുടെയും പോരാട്ടം അവസാനിച്ചത്. സെമിഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് സ്വന്തം നാട്ടില്‍ ഗോവ ഫൈനലിലേക്ക് എത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും ഇരു ടീമുകളും ഗോളടിക്കാത്തതിനെ തുടര്‍ന്നാണ് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടത്. ട്രൈബ്രേക്കറില്‍ വിധി നിര്‍ണയിക്കപ്പെടുമെന്ന് ഉറപ്പിച്ച അവസരത്തിലായിരുന്നു കാണികളെ നിശബ്ദമാക്കിക്കൊണ്ട് 119-ാം മിനിറ്റില്‍ ഷെയ്‌കോം റോണാള്‍ഡ് സിങിന്റെ പാസില്‍ നിന്നും മന്‍വീര്‍ സിങ് ഗോവ പോസ്റ്റില്‍ പന്തെത്തിച്ചത്. ഗോവയുടെ ബ്രൂണോ കൊളൊസെയെ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായും ബംഗാളിന്റെ മുന്നേറ്റനിരയിലെ കുന്തമുനയായ ബസന്ത് സിങ്ങിനെ മികച്ച ഫോര്‍വേഡായും തെരഞ്ഞെടുത്തു. ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ബംഗാളിന്റെ വശത്തായിരുന്നു. 40-ാം മിനിറ്റിലാണ് ബംഗാളിന് ആദ്യ അവസരം ലഭിച്ചത്. മുംമ്താസ് അക്തറിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത മന്‍വീര്‍ സിങ് പോസ്റ്റിലേക്ക് തൊടുത്തുവെങ്കിലും ഗോള്‍ കീപ്പറുടെ കൈകളിലാണ് ഒടുങ്ങിയത്.
രണ്ടാം പകുതിയില്‍ ബ്രയാന്‍ മസ്‌കരാനസിന്റെ ഫ്രീ കിക്ക് ബാറിനു മുകളിലൂടെ പറന്നതൊഴിച്ചാല്‍ കാര്യമായ നീക്കമൊന്നും ഗോവയുടെ ഭാഗത്തു നിന്നുണ്ടായില്ല. 83-ാം ബസന്ത സിങിന് ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. 90 മിനിറ്റ് നേരം ബംഗാളിനെതിരെ പിടിച്ചു നിന്ന ഗോവ എക്‌സ്ട്രാ സമയത്ത് ബംഗാളിനു മുന്നില്‍ തളര്‍ന്ന രീതിയിലാണ് കളിച്ചത്. മന്‍വീറിന്റെ ഗോളിനു തൊട്ടു മുമ്പ് മൊയ്‌രംഗ്തം ബസന്ത സിങിന് കനകാവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് പാഴാക്കുകയായിരുന്നു.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
News3 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു
-
india3 days ago
2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
gulf2 days ago
ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്ട്രേഷന് ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഗസ്സയിലെ കഷ്ടപ്പാടുകള്‍ മറവിക്ക് വിടരുത്; പോപ്പ് ലിയോ