Connect with us

Video Stories

പഞ്ചനക്ഷത്രം ജയിച്ചു കട്ടന്‍ചായ തോറ്റു

Published

on

ശാരി പിവി

അല്ലേലും അത് അങ്ങനെയാണല്ലോ, സി.പി. എമ്മുകാര്‍ ചിലത് പറയും വേറെ ചിലത് പ്രയോഗിക്കും. എല്ലാവര്‍ക്കും നേരം വെളുക്കുമ്പോള്‍ സഖാക്കള്‍ക്ക് പാതിരയാവുന്നത് പുതിയ സംഭവമൊന്നുമല്ല, ഇതു കൊണ്ടൊക്കെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് കേരളം ഭരിക്കുന്ന ഇരട്ടച്ചങ്കുണ്ടെന്നു പറയപ്പെടുന്ന മുഖ്യന്‍ പണ്ട് പറഞ്ഞത്. മുതലാളിത്തവും എ.സിയും നക്ഷത്ര ഹോട്ടലുമൊന്നും പാടില്ലെന്നു പാര്‍ട്ടി പണ്ടെപ്പോഴോ അബദ്ധത്തില്‍ പറഞ്ഞെന്നു കരുതി ഈ പാര്‍ട്ടിയെ ഇങ്ങനെ കൊഞ്ഞനം കുത്താന്‍ പാടുണ്ടോ?.

ശാസ്ത്രം പുരോഗമിക്കും തോറും സഖാക്കള്‍ പിന്നാക്കം പാഞ്ഞതിന്റെ ഫലമായി ഇപ്പോ പാര്‍ട്ടി തന്നെ കമ്പ്യൂട്ടര്‍ സാക്ഷരത ഒപ്പിച്ചെടുക്കുകയാണ്. കാലം ഏറെ മാറിയതിനാല്‍ കട്ടന്‍ ചായയും ദിനേശ് ബീഡിയും മാത്രം സഖാക്കള്‍ക്കു മതിയെന്ന കാലമൊക്കെ അവസാനിച്ചെന്നു മുമ്പെപ്പോഴോ ചിറ്റപ്പന്‍ സഖാവ് പറഞ്ഞിരുന്നു. ടിയാന്‍ വികസിപ്പിച്ചു വികസിപ്പിച്ചു ഒടുക്കം ഒന്നാം പ്രതിയായി കേസിലുമായി, വികസനം തെങ്ങിന്റെ മണ്ടയില്‍ വളരില്ലെന്നു മറ്റൊരു ദീര്‍ഘ വീക്ഷണക്കാരന്‍ ഇളമരമെന്ന പേരുള്ള വന്‍മരം സഖാവ് വ്യവസായ മന്ത്രിയായപ്പോള്‍ പറഞ്ഞതുമൊക്കെ ഇപ്പോഴാണ് ഏറെക്കുറെ മനസിലായി വരുന്നത്.

കേരളവും ത്രിപുരയെന്ന ഇട്ടാവട്ടവും ഭരിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര കമ്മിറ്റി യോഗം നടത്താന്‍ പഴയ പോലെ ഞെങ്ങിയും ഞെരുങ്ങിയും ഇരിക്കാനൊക്കുമോ. അല്ലെങ്കില്‍ തന്നെ ഈ പാര്‍ട്ടിയെ ബംഗാളില്‍ നേതാക്കളൊക്കെ ചേര്‍ന്ന് ഇരുത്തി ഒരു പരുവമാക്കിയിട്ടുണ്ട്. ഇനിയിപ്പോ അല്‍പം ആഢംബരമൊക്കെ ആയെങ്കിലെ സംഗതി അല്‍പം മേമ്പൊടിയൊക്കെ കിട്ടൂ. പഞ്ച നക്ഷത്ര സൗകര്യം സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ കൂടി വേണ്ടിയാണ് മോദി നോട്ട് അസാധുവാക്കിയതിന്റെ തിക്ത ഫലം ചര്‍ച്ച ചെയ്യുന്നതിനും ഭരണം പരിഷ്‌കരിക്കാന്‍ നിയോഗിച്ച കാസ്‌ട്രോയെ ചിലത് പഠിപ്പിക്കാനുമൊക്കെ വേണ്ടിയാണ് സി.പി. ഐക്കാര്‍ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ച ശരിയാക്കല്‍ നേതാവ് ഭരിക്കുന്ന നാട്ടിലെ പഞ്ച നക്ഷത്ര സൗകര്യമുള്ള ഹോട്ടലില്‍ കേന്ദ്ര കമ്മിറ്റി വിളിച്ചത്.

കുപ്പിവെള്ളത്തിനെതിരെ സമരം നടത്തിയവന്‍മാരൊക്കെ കുപ്പിവെള്ളം കുടിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ?. പക്ഷേ പഞ്ച നക്ഷത്ര ഹോട്ടലു തന്നെ വേണോ ഇതു ചര്‍ച്ച ചെയ്യാനെന്നു അസൂയാലുക്കള്‍ ചോദിച്ചാല്‍ പതിവു പോലെ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗയേയും പോളണ്ടിനേയുമൊക്കെ കൂട്ടു പിടിച്ച് വരും മറുപടി. ദേശീയ ഗാനത്തിന് എഴുന്നേറ്റുനിന്നാല്‍, നോട്ട് പിന്‍വലിച്ചാല്‍ നട്ടപ്പാതിരക്ക് വരി നിന്നാലും പെണ്ണുങ്ങള്‍ മാനം മര്യാദക്ക് തുണിയുടുത്ത്

നടന്നാലും ഒക്കെ എന്താ കുഴപ്പമെന്നും നാടോടുമ്പോള്‍ ഉസൈന്‍ ബോള്‍ട്ടാകണ്ടെ, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടത്തിനായി ആര്‍ത്തികാണിക്കണ്ടേ തുടങ്ങി അരിയെത്ര എന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന മറുപടിയുമായി മുണ്ടുടുത്ത മോദിയുടെ ഭക്തര്‍ കാട് കേറും. സുഖങ്ങളെ ത്യജിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും ഇന്നിപ്പോള്‍ എയര്‍ കണ്ടീഷനില്ലാത്ത കാര്‍ കാണില്ല അപ്പോള്‍ പിന്നെ എ.സിയുള്ള ഹോട്ടലില്‍ ചര്‍ച്ച നടത്തുന്നത് തെറ്റാണോ എന്നാണ് കമ്മ്യൂണിസ്റ്റ് ഭക്തരുടെ മറുചോദ്യം.

നക്ഷത്ര ഹോട്ടലിലൊക്കെ താമസിച്ച് ആ സമയലാഭം വെച്ച് ഭയങ്കരമാന വിപ്ലവ നയങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ആധുനിക കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. അല്ലേലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഏതാണ്ടൊരു സ്വയം സഹായ സഹകരണ സംഘമായി കൊണ്ടുനടക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കുടുംബക്കാര്‍ക്ക് വാരിക്കോരി, നാട്ടാര്‍ക്ക് അരിക്കു പകരം വരി എന്നതാണല്ലോ പുതിയ രീതി. ഇനി തല പുകച്ച് പുകച്ച് ചര്‍ച്ച ചെയ്തുണ്ടാക്കിയ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു ഒടുവില്‍ പുറത്ത് വന്ന ഫലമാകട്ടെ മോദിയുടെ നോട്ട് നിരോധനത്തില്‍ ജനം വെന്തതിനെ കുറിച്ചോ അന്തിപ്പട്ടിണിക്കാരായ ആളുകള്‍ക്ക് റേഷന്‍ നല്‍കുന്നതിനെ കുറിച്ചോ ഒന്നുമല്ല.

പകരം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടി കോടതിയായ പി.ബി പണ്ടെങ്ങാണ്ടോ കണ്ടെത്തിയതിന്റെ ശിക്ഷാ വിധിയാണ്. അതാവട്ടെ കാസ്‌ട്രോയെ താക്കീത് ചെയ്യാനാണ് തീരുമാനം. കേരളത്തില്‍ ഭരണം പരിഷ്‌കരിക്കാന്‍ നിയോഗിച്ച ആളെ ഭരിക്കുന്നവരടക്കം ഇരുന്ന് ശാസിക്കും പോലും!. മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും ചട്ടങ്ങളും പാലിക്കാന്‍ കാസ്‌ട്രോ ബാധ്യസ്ഥനാണെന്നും പാര്‍ട്ടി സ്ഥാപകനേതാവും വഴികാട്ടിയുമാണെന്ന പരിഗണന നല്‍കി പുതിയ തലമുറക്ക് വഴികാട്ടിയായി ടിയാന്‍ ഒപ്പമുണ്ടാകണമെന്നും ആവശ്യപ്പെട്ടതോടെ ശാസന സ്വാഹ. ഘടകമൊന്നുമില്ലാതെ ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയില്‍ പോയി പോന്നിരുന്ന പരിഷ്‌കാരിയെ സംസ്ഥാന സമിതിയില്‍ ഇരുത്താനും തീരുമാനിച്ചത്രേ.

ഭരണം വികസിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മേപ്പടിയാനെതിരെ കടുത്ത നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതളിമയില്‍ അലിഞ്ഞു തീര്‍ന്നു. പറയാനുള്ള കാര്യങ്ങള്‍ കാസ്‌ട്രോ സംസ്ഥാന സമിതിയില്‍ പറയണം. പുറത്തുപറയരുതെന്നാണ് താക്കീത്. സംസ്ഥാന സമിതിയില്‍ പൊന്നുരുക്കുന്നേടത്ത് പൂച്ച ഇരിക്കുമ്പോലെ ഇരിക്കാന്‍ മാത്രമേ പറ്റൂ. വോട്ടവകാശം ഉണ്ടാകില്ലത്രേ. ബ്യൂട്ടിഫുള്‍ പീപ്പിള്‍സ്. അങ്ങനെ ആഗോള ജനസഹസ്രങ്ങള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് കട്ടന്‍ ചായ നിരോധിച്ച് പഞ്ച നക്ഷത്രമാക്കിയതിലൂടെ പരിഹാരമായി.
…………………………………………
നോട്ട് അസാധുവാക്കല്‍ തീരുമാനമെന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ രാജ്യത്തെ മൊത്തം വികസിപ്പിച്ചുവെന്നും ഇതു വഴി നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു കയറാമെന്നുമാണ് മോദിയും ബി.ജെ.പിയും നാഴികക്ക് നാല്‍പത് വട്ടം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘികള്‍ പതിവ് തുരുപ്പ് ചീട്ട് പുറത്തെടുത്തു കഴിഞ്ഞു. സ്ഥിരം ഫണം വിടര്‍ത്തിയാടുന്ന സാക്ഷി മഹാരാജ് തന്നെയാണ് ഇത്തവണയും വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണം ഒരു പ്രത്യേക മത വിഭാഗമാണെന്നാണ് ടിയാന്റെ കണ്ടു പിടുത്തം. നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളും വേണമെന്ന ധാരണയെ പിന്തുണക്കുന്നവരാണത്രേ ജനസംഖ്യ വര്‍ധിപ്പിക്കുന്നത്. അവിടേയും തീരുന്നില്ല. ടിയാന്റെ വാദം കല്യാണം കഴിക്കാതെ നില്‍ക്കുന്ന ടിയാന് അവാര്‍ഡും നല്‍കണമത്രേ.
10,000 കൊല്ലത്തിനിടെ രാജ്യം കണ്ട ഏറ്റവും മോശം സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന തന്നെ പറയുന്നു. കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് ശിവസേനക്കാര്‍ പറയുന്നു. സംഗതി അല്‍പമൊക്കെ ശരിയാവാനും തരമുണ്ട്. പൊതുജനം ഇപ്പോഴും പൊരിവെയിലില്‍ ക്യൂ നില്‍ക്കുമ്പോഴും രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമെല്ലാം തീര്‍ന്നെന്നാണ് ധനമന്ത്രി പറയുന്നത്. ആരുടെ പ്രശ്‌നമാണാവോ ടിയാന്‍ ഉദേശിച്ചത്.

കറന്‍സി രഹിത ഇന്ത്യ ഇത്തരം നേതാക്കള്‍ സ്വപ്‌നം കാണുന്നതിനാലാവാം മാസത്തില്‍ എ.ടി. എമ്മുകളില്‍ നിന്നു അഞ്ചു തവണയില്‍ കൂടുതല്‍ പണം എടുത്താല്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ പിടിച്ചു പറി തുടങ്ങിയത്. ബാലന്‍സ് നോക്കിയാലും പണം എടുക്കാന്‍ പോയി പണമില്ലെന്ന മെസേജ് വന്നാല്‍ പോലും അത് എ.ടി.എം ഉപയോഗമായി കണക്കാക്കുമത്രേ!. ഇതാണല്ലോ ബി.ജെ.പി കണ്ട കറന്‍സി രഹിത രാജ്യമെന്ന മനോഹര സ്വപ്‌നം.

ലാസ്റ്റ്‌ലീഫ്:
രാജ്യത്തെ പശുവിനും എരുമയ്ക്കും ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൗരന്‍മാര്‍ക്ക് ലഭിക്കാത്ത ഹെല്‍ത്ത് കാലികള്‍ക്കെങ്കിലും ലഭിക്കുമോ ആവോ?.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending