Connect with us

More

ക്യാന്‍സര്‍ രോഗിയായ മകനൊപ്പം ക്യൂ നിന്ന മാതാവിന് കിട്ടിയത് രണ്ടായിരത്തിന് ഒറ്റ രൂപാനാണയങ്ങള്‍

Published

on

ലക്‌നൗ: ചികിത്സക്കായാലും കല്യാണ ആവശ്യത്തിനായാലും മറ്റു ചിലവിനായാലും പണം മാറ്റിയെടുക്കാനുള്ള ഓട്ടത്തിനിടയിലാണ് ഓരോരുത്തരും. ക്യാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സാര്‍ത്ഥം ബാങ്കില്‍ പണം മാറാന്‍ പോയതാണ് ഉത്തര്‍പ്രദേശിലെ സര്‍ജുദേവി. അവര്‍ക്ക് കിട്ടിയ ചില്ലറയാണെങ്കിലോ 2,000 വരുന്ന ഒറ്റ രൂപാ നാണയങ്ങളും.

ക്യാന്‍സര്‍ ബാധിച്ച മകന് കീമോ ചെയ്യാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ ഖജ്ജിലെ 60വസ്സുള്ള സര്‍ജുദേവി ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുന്നത്. മണിക്കൂറുകള്‍ക്കുശേഷം കയ്യിലുള്ള രണ്ടായിരം രൂപ ചില്ലറയാക്കി ബാങ്കുകാര്‍ നല്‍കിയത് ഒരു രൂപാ നാണയങ്ങളായാണ്. രണ്ടായിരത്തിന് ലഭിച്ച ഒരു രൂപാനാണയങ്ങളുമായി വലയുകയായിരുന്നു അവര്‍. ഏകദേശം 17കിലോഗ്രാം ഭാരമുള്ള നാണയങ്ങളുമായുള്ള ബാഗുമായി വീട്ടിലെത്താന്‍ ആ അമ്മക്ക് കഴിയുമായിരുന്നില്ല. പിന്നീട് ക്യാന്‍സറിന്റെ ദുരിതം പേറുന്ന മകനെ തന്നെ ബാഗ് വീട്ടിലെത്തിക്കാന്‍ സര്‍ജുദേവി വിളിക്കുകയായിരുന്നു.

ബാങ്കിലെ വനിതാ ജീവനക്കാരിയോട് നാണയം മാറ്റിത്തരാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അവരത് ചെവിക്കൊണ്ടില്ലെന്ന് സര്‍ജുദേവി പറയുന്നു. മകന്റെ ചികിത്സക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചുതന്ന ഒരു ലക്ഷം രൂപയും നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ പറയുന്നു. മകന് ചെയ്യാനുള്ള റേഡിയോ തെറാപ്പി ചികിത്സ പണം ആരും എടുക്കാത്തത് മൂലം മുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഇവിടുത്തെ ഒട്ടുമിക്ക വീടുകളിലും ഇതുതന്നെയാണ് സ്ഥിതി. കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി നീങ്ങിക്കൊണ്ടിരിക്കുന്ന പല വീടുകളിലും നോട്ട് പ്രതിസന്ധിയാണ്. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ തീരുമാനം ശരിയായില്ലെന്നും സര്‍ജുദേവി പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

kerala

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു

Published

on

വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്

 

Continue Reading

kerala

കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

Published

on

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

Continue Reading

Trending