Connect with us

gulf

ഇന്ത്യക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും സഊദിയില്‍ രാജ്യാന്തര വിമാന സര്‍വീസ് നിരോധനം നാളെ അവസാനിക്കും

കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്ര നിരോധനം നാളെ അവസാനിക്കും

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്ര നിരോധനം നാളെ അവസാനിക്കും. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തിന്റെ കര വ്യോമ നാവിക അതിര്‍ത്തികള്‍ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . രാജ്യാന്തര യാത്ര സര്‍വീസുകള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് പിന്നീട് മെയ് 17 ലേക്ക് മാറ്റുകയായിരുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒന്നര മാസത്തിലധികം വീണ്ടും നീട്ടാനുള്ള തീരുമാനം അന്ന് സഊദി കൈകൊണ്ടത്. അതേസമയം നാളെ മുതല്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കമുള്ള ഇരുപത് രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ഉള്‍പ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കാന്‍ രാജ്യത്തെ കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സജ്ജമായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദിലെയും ജിദ്ദയിലെയും ദമാമിലെയും വിമാനത്താവളങ്ങളില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. വിദേശത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരുടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് അതത് അതിര്‍ത്തി കവാടങ്ങളില്‍ പരിശോധിക്കും. യാത്രയുദ്ദേശിക്കുന്ന രാജ്യങ്ങളിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും യാത്രക്കാര്‍ അറിഞ്ഞിരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു

സഊദി എയര്‍ലൈന്‍സ് ആദ്യഘട്ടത്തില്‍ 43 അന്താരാഷ്ട്ര റൂട്ടുകളിലേക്കും 28 ആഭ്യന്തര സെക്ടറുകളിലേക്കുമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പായി വിമാനങ്ങള്‍ യു.വി.സി സംവിധാനമുപയോഗിച്ച് അണുവിമുക്തമാക്കും. പുറത്തേക്ക് പോകാനുദ്ദേശിക്കുന്ന യാത്രക്കാരുടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് വിമാനത്താവളത്തില്‍ പരിശോധിക്കും. കോവിഡ് ബാധിച്ചിട്ടില്ല, രോഗം ഭേദമായി പ്രതിരോധനനില കൈവരിച്ചവര്‍, വാക്‌സിനെടുത്തവര്‍ എന്നിങ്ങനെ തവല്‍ക്കനയില്‍ സ്റ്റാറ്റസുള്ളവര്‍ക്ക് പുറത്തുപോകുന്നതിന് വിരോധമില്ല. രോഗബാധിതര്‍ക്ക് യാത്രക്ക് അനുമതിയുണ്ടാകില്ല. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 14 ദിവസം കഴിഞ്ഞ് തവക്കല്‍നായില്‍ പുതിയ സ്റ്റാറ്റസ് വന്നതിന് ശേഷമേ യാത്ര ചെയ്യാനാവൂ. ഓരോ രാജ്യങ്ങളുടെയും പ്രവേശന നിബന്ധനകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സഊദിയ വ്യക്തമാക്കി

രാജ്യം വിട്ടു പുറത്തുപോകുന്നതില്‍ സ്വദേശികള്‍ക്കാണ് ഇതുവരെ യാത്രാവിലക്കുണ്ടായിരുന്നത്. അത്യാവശ്യമുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി യാത്ര അനുവദിക്കുകയും ചെയ്തിരുന്നു. വിദേശികള്‍ക്ക് സഊദിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വിദേശികള്‍ രാജ്യത്തേക്ക് തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. അതോടൊപ്പം വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സൗകര്യം സഊദിയിലേക്ക് തിരിച്ചു വരുന്ന വിദേശികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ അതാത് എയര്‍ലൈനുകള്‍ വഴിയാണ് ഉചിതമായ ക്വാറന്റൈന്‍ സൗകര്യം കണ്ടെത്തേണ്ടത്. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്കും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. അവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം.

രാജ്യത്തേക്ക് തിരിച്ചെത്തുന്ന യാത്രക്കാരെല്ലാം 72 മണിക്കൂറിനകം ചെയ്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കയ്യില്‍ സൂക്ഷിക്കണം. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ 14 ദിവസം സഊദിയുടെ ലിസ്റ്റിലുള്ള കോവിഡ് വ്യാപനമില്ലാത്ത മറ്റൊരു രാജ്യത്ത് താമസിച്ചുവേണം മടങ്ങിയെത്താന്‍. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഇവര്‍ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നത് കനത്ത ശിക്ഷ നടപടികള്‍ക്ക് കാരണമാകുന്നതിനാല്‍ സഊദിയിലെക്ക് തിരിച്ചെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്,

ഏതായാലും അന്താരാഷ്ട്ര യാത്രക്കുള്ള വിലക്ക് നീങ്ങുന്നതോടെ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര ദുരിതത്തിന് അറുതിയാകും. രാജ്യാന്തര യാത്രകളും ചരക്ക് നീക്കങ്ങളും ആരംഭിക്കുന്നതോടെ സഊദി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ക്രമേണ കടക്കുമെന്നാണ് പ്രവാസികളടക്കമുളളവരുടെ പ്രതീക്ഷ. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്കും എടുത്തുകളയുമെന്നും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് സാധാരണ ഗതിയിലുള്ള യാത്ര സാധ്യമാകുമെന്നുമാണ് കരുതുന്നത് . നിലവില്‍ നാളെ അവസാനിക്കുന്ന അന്താരാഷ്ട്ര യാത്ര വിലക്കില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയില്ലെങ്കിലും ഭാവിയില്‍ ഇന്ത്യ കോവിഡ് മുക്തമാണെന്ന് സഊദി കോവിഡ് നിരീക്ഷണ പ്രത്യേക സമിതി പ്രഖ്യാപിച്ചാല്‍ ഇന്ത്യയിലേക്കുള്ള യാത്രാ വിലക്കും അവസാനിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ചെര്‍പ്പുളശ്ശേരി കെഎംസിസി ‘നോമ്പൊര്‍ക്കല്‍ 2024’ വേറിട്ടതായി

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.

Published

on

ഷാര്‍ജ: കെഎംസിസി ചെര്‍പ്പുളശേരി മുനിസിപ്പല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ‘നോമ്പര്‍ക്കല്‍ 2024’ എന്ന പേരില്‍ ഷാര്‍ജ പത്തായം ഹാളില്‍ നടത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ പറക്കാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന.സെക്രട്ടറി റിയാസ് ടി.പി സ്വാഗതമാശംസിച്ചു. മുഹമ്മദ് റാഫി ഖുര്‍ആന്‍ പരായണം നത്തി.

ചെര്‍പ്പുളശേരി മുനിസിപ്പലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീക് മഠത്തിപ്പറമ്പില്‍, അസ്‌ലം ആലിക്കല്‍, ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹംസ അന്തൂര്‍ പറമ്പില്‍ എന്നിവരെ സിദ്ദീഖ് വീട്ടിക്കാട്, ഇര്‍ഷാദ് മാര്‍ഗര, നിയാസ് ഇളയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം തൊട്ടിങ്ങല്‍, നജീബ്, സലീം, ഷഫീക്.ടി ആശംസ നേര്‍ന്നു. ഷഫീഖ് മഠത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.

Continue Reading

FOREIGN

അൽ മുന സ്കൂൾ കെജി ഗ്രേഡുയേഷൻ സംഘടിപ്പിച്ചു

രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

Published

on

ദമ്മാം : അൽ മുന ഇന്റർനാഷണൽ സ്കൂൾ നഴ്സറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സയ്ദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട് ചടങ്ങ് ഉത്ഘാടനം ചെയ്തു. അമ്മമാരുടെ മടിത്തട്ടിൽ നിന്നും അദ്യാപികമാരുടെ കൈകളിൽ ഏല്പിച്ച പിഞ്ചു പൈതങ്ങൾ ഇന്ന് എഴുത്തിനും വായനക്കും അപ്പുറം മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന സംസ്‌കൃത വിഭാഗമാക്കി എടുക്കുന്നതിൽ സ്ഥാപനവും അധ്യാപകരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി വിദ്യാഭ്യാസ മേഖലയിൽ അൽ മുന സ്കൂൾ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു.

മനോഹരമായ ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞ കൊച്ചു ബിരുദ ധാരികൾ അതിഥികളിൽ നിന്നും അവരുടെ പ്രഥമ ബിരുദം കരസ്ഥമാക്കി. തികഞ്ഞ ആത്മ വിശ്വാസത്തോടെയും അഭിമാന ബോധത്തോടെയും സ്റ്റേജിൽ അണിനിരന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിനു ഏറെ ആവേശം പകർന്നു.

സീനിയർ വിദ്യാര്ഥികള്ക്ക് ആശംസകൾ നേർന്നു കൊണ്ട് എൽ കെ ജി വിദ്യാർത്ഥികൾ അവതരിപിച്ച സംഘ നൃത്തം ഏറെ ആസ്വാദ്യകരമായി.
കെ ജി വിദ്യാർതികളുടെ ബിരുദം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ അധ്യാപികമാർക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ ഏറെ കൗതുകം പകർന്നു.

പ്രിസിന്സിപൽ കാസ്സിം ഷാജഹാൻ അദ്യക്ഷ പ്രഭാഷണം നടത്തി. ജനറൽ മാനേജർ പി വി അബ്ദുൽ റഹിമാൻ, മാനേജർ കാദർ മാസ്റ്റർ സാമൂഹ്യ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ മാനേജർ സിറാജ് , ഉണ്ണീൻ കുട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. കെ ജി കോഡിനേറ്റർ ശകുന്തള ജോശ്ശി സ്വാഗതവും റുബീന പർവീൻ നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ തിങ്കളാഴ്ച നോമ്പ് ഒന്ന്

റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

Published

on

അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ തിങ്കള്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ റമദാന്‍ വ്രതം ചൊവ്വാഴ്ചയാണ് ആരംഭിക്കുകയെന്ന് ഒമാന്‍ മതകാര്യാലയം അറിയിപ്പില്‍ വ്യക്തമാക്കി.

Continue Reading

Trending