Connect with us

Culture

മുക്കുപണ്ട തട്ടിപ്പ്; പിടികിട്ടാപുള്ളി ഉള്‍പ്പെടെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന വന്‍ സംഘത്തിലെ പ്രധാന പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിര്‍ദ്ദേശപ്രകാരം പള്ളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതിവിദഗ്ധമായ രീതിയില്‍ ഒറിജിനല്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന തരത്തില്‍ മുക്കുപണ്ടം നിര്‍മ്മിച്ച് നല്‍കുന്ന തൃശൂര്‍,കുറ്റൂര്‍, ആട്ടോര്‍ നടുക്കുടി ഹൗസില്‍ മണികണ്ഠന്റെ (52) നേതൃത്വത്തില്‍ ഉള്ള നാലംഗ സംഘമാണ് അറസ്റ്റില്‍ ആയത്. മലപ്പുറം ,കരുവാരകുണ്ട് കുന്നത്ത് ഹൗസില്‍ ഇര്‍ഷാദ്(26) , മലപ്പുറം , കോട്ടൂര്‍ ,ചുരപ്പുലാന്‍ ഹൗസില്‍ മജീദ് (36) , കിളിമാനൂര്‍, പാപ്പാല ബി.എസ്.എച്ച് മന്‍സിലില്‍ ഹാനിസ് (37) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായവര്‍ .ഇവരുടെ നേതൃത്വത്തില്‍ ഉള്ള വന്‍ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠന്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നത്. ഈ ശൃംഖലയിലെ അഞ്ച് പേരെ പള്ളിക്കല്‍ പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം, കടയ്ക്കല്‍ , മതിര സ്വദേശി ആയ റഹീം ആയിരുന്നു അതിലെ തലവന്‍ .ഇവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തില്‍ ആണ് മണികണ്ഠനും സംഘവും അറസ്റ്റില്‍ ആകുന്നത്.

അറസ്റ്റിലായ മണികണ്ഠന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ,കാസര്‍കോട് ,വയനാട് ,മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളില്‍ പ്രതിയാണ് . ജയിലില്‍ നിന്നിറങ്ങി കഴിഞ്ഞ നാലു വര്‍ഷമായി പുതിയ സംഘങ്ങളെ ഉപയോഗിച്ച് ഇയാള്‍ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകള്‍ നിലവിലുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മുക്കുപണ്ടം വാങ്ങാന്‍ എത്തുന്ന സ്വന്തം സംഘാംഗങ്ങള്‍ക്ക് പോലും ഇയാളുടെ വാസസ്ഥലമോ മുക്കുപണ്ട നിര്‍മ്മാണ ശാലയോ കാട്ടികൊടുത്തിരുന്നില്ല. രഹസ്യ താവളത്തില്‍ താമസിച്ച് ഇയാള്‍ നിര്‍ബാധം മുക്കുപണ്ട നിര്‍മ്മാണം തുടരുകയായിരുന്നു.

റഹീമും സംഘവും പൊലീസ് പിടിയിലായ വിവരം അറിഞ്ഞ് ഇപ്പോള്‍ പിടിയില്‍ ആയവര്‍ ഒളിവില്‍ പോവുകയായിരുന്നു. തമിഴ്‌നാട്ടിലേയും കേരളത്തിലെയും വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളോളം തങ്ങി നടത്തിയ വിദഗ്ധമായ അന്വേഷണമാണ് മുക്കുപണ്ട നിര്‍മ്മാണ സംഘത്തെ മുഴുവനായി പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായത്.

പള്ളിക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് , മുത്തൂറ്റ് ഫൈനാന്‍സ് , മഹാലക്ഷ്മി ഫൈനാന്‍സ് , പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് ഫൈനാന്‍സ് , കപ്പാംവിള മഹാലക്ഷ്മി ഫൈനാന്‍സ് , വേമൂട് ജെയ്‌സണ്‍ ഫൈനാന്‍സ് ,കൊല്ലം ജില്ലയിലെ പാരിപ്പളളി അമ്മ ഫൈനാന്‍സ്, വേള മാനൂര്‍ തിരുവോണം ഫൈനാന്‍സ് എന്നിവിടങ്ങളില്‍ ഇവര്‍ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി സ്ഥലങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തും.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, പള്ളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്‍ , സബ് ഇന്‍സ്‌പെക്ടര്‍ വി.ഗംഗാപ്രസാദ് , എ.എസ്.ഐ ഉദയന്‍ റൂറല്‍ ഷാഡോ ടീമംഗം ബി. ദിലീപ്, പള്ളിക്കല്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ഷാന്‍, അനീഷ്, സുധീര്‍, ശ്രീരാജ്, എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending