Connect with us

More

ഐഎസ് ഐഎസ് ഭീഷണി; താജ് മഹലിന്റെ സുരക്ഷ ശക്തമാക്കി

Published

on

ആഗ്ര: താജ് മഹല്‍ തകര്‍ക്കുമെന്ന സൂചനയുമായി പുറത്തുവന്ന ഐഎസ് ഐഎസ് അനുകൂല ഭീഷണി ചിത്രങ്ങളെ തുടര്‍ന്ന് പ്രദേശക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. താജ് മഹല്‍ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പാണ് ഇന്നലെ പുറത്തുവിട്ടത്.

isisi-taj-mahal-1

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റെന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പില്‍ ആയുധധാരിയായ ഒരു പോരാളി താജ്മഹലിനോട് മുഖം തിരിച്ച് നില്‍ക്കുന്ന പോസ്റ്റര്‍ ദില്ലിയിലെ ഒരു പ്രാദേശിക പത്രം പുറത്ത് വിട്ടത്.
എന്നാല്‍, താജ് മഹലിന്റെ സുരക്ഷ ശക്തമാക്കിയതായി പൊലിസ് സൂപ്രണ്ട് പ്രീതിന്ദര്‍ സിംഗ് അറിയിച്ചു. താജിന്റെ ഉള്ളിലായി കേന്ദ്ര ഔദ്യോഗിക സുരക്ഷ സേനയേയും, പുറത്ത് സംസ്ഥാന പൊലിസിനേയും വിന്യസിച്ചതായി അദ്ദേഹം അറിയിച്ചു. കൂടാതെ പ്രത്യേക സുരക്ഷക്കായി സ്വോറ്റ് കമാണ്ടോസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ കാര്യക്ഷമമായി സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചതായും സൂപ്രണ്ട് അറിയിച്ചു.

അതേസമയം, താജ് മഹോത്സവ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഭീകരാക്രമണ ഭീഷണ പൊലീസ് ഗൗരവത്തോടെയാണ് എടുക്കുന്നത്. മഹോത്സവ ദിവസങ്ങളില്‍ സ്ഥലത്തേക്കുള്ള ആള്‍ത്തിരക്ക് വര്‍ദ്ധിക്കുന്നതും പൊലീസ് അനുമാനിക്കുന്നു.

താജ് മഹലിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗത്ഥര്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ് ഗ്രൗണ്ട് സഹിതം എല്ലാ സ്ഥലങ്ങളിലും കര്‍ശനമായ സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊലിസ് മേധാവി സുശീല്‍ ഷിന്ദേയുടെ നേതൃത്വത്തില്‍ ബോംബ്,ഡോഗ് സ്‌ക്വാഡുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താജ് മഹലില്‍ പരിശോധന നടത്തിയിരുന്നു.

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

crime

കോട്ടയത്ത് വന്‍കവര്‍ച്ച: വയോധികയും മകളും താമസിക്കുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

Published

on

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്‌ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

Continue Reading

Trending