Connect with us

kerala

ഇന്ത്യാ മുന്നണി വളഞ്ഞാൽ ബിജെപിയുടെ കഥ കഴിയും. ഷാഫി ചാലിയം

ഭയപ്പെടുത്തിയും വിരട്ടിയും ഉണ്ടാക്കിയെടുത്ത വോട്ടുകളിലാണ് അവർ വിജയം കൊയ്‌തത്. മുസ്ലിം ദളിത് ഭൂരിപക്ഷ മേഖലയിൽ പോലും തങ്ങളുടെ നിലനില്പിനായി ബിജെപിക്ക് വോട്ട് ചെയ്യാൻ വിധിക്കപ്പെട്ടവരായി മാറിയ ദയനീതയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എന്നിട്ടും 38 ഉം 40 ഉം 42 ഉം ശതമാനം വോട്ടിംഗ് ഷെയർ കോൺഗ്രസ്സിന് കിട്ടി എന്നത് ചെറിയ കാര്യമല്ലെന്നോർക്കണം.ആ വോട്ടുകൾ സംഖ് പരിവാറിനെ പ്രതിരോധിക്കാനായി പ്രതിജ്ഞയെടുത്ത മതേതര ഹിന്ദുവിന്റേതാണെന്നത് പ്രതീക്ഷാ നിർഭരമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

എടവണ്ണ. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയം സൃഷ്ടിപരതയിൽ ഉണ്ടാക്കിയെടുത്തതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു.ജില്ലാ യൂത്ത് ലീഗ് യൂത്ത് മാർച്ച് ഏറനാട് നിയോജക മണ്ഡലം സമാപന സമ്മേളനം എടവണ്ണയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭയപ്പെടുത്തിയും വിരട്ടിയും ഉണ്ടാക്കിയെടുത്ത വോട്ടുകളിലാണ് അവർ വിജയം കൊയ്‌തത്. മുസ്ലിം ദളിത് ഭൂരിപക്ഷ മേഖലയിൽ പോലും തങ്ങളുടെ നിലനില്പിനായി ബിജെപിക്ക് വോട്ട് ചെയ്യാൻ വിധിക്കപ്പെട്ടവരായി മാറിയ ദയനീതയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എന്നിട്ടും 38 ഉം 40 ഉം 42 ഉം ശതമാനം വോട്ടിംഗ് ഷെയർ കോൺഗ്രസ്സിന് കിട്ടി എന്നത് ചെറിയ കാര്യമല്ലെന്നോർക്കണം.ആ വോട്ടുകൾ സംഖ് പരിവാറിനെ പ്രതിരോധിക്കാനായി പ്രതിജ്ഞയെടുത്ത മതേതര ഹിന്ദുവിന്റേതാണെന്നത് പ്രതീക്ഷാ നിർഭരമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി ഒത്തുപിടിച്ചാൽ തീർക്കാവുന്ന നമ്പറേ ബിജെപിക്കുണ്ടാവൂ. തെക്കേ ഇന്ത്യയും വംഗനാടും ബീഹാറും ഹിമാചലും പഞ്ചാബും ഡൽഹിയും ബിജെപി സംസ്ഥാനങ്ങളെ വളഞ്ഞാൽ ബിജെപിക്ക് ഇരുന്നൂറ് കടക്കാൻ സാധിക്കി ല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിരാശയിൽ തളർന്നു നിലം പതിക്കാതെ പ്രതീക്ഷയുടെ ആവേശമാണ് മതേതര ഇന്ത്യക്കായി നിലകൊള്ളുന്നവർ ചിന്തിക്കേണ്ടതെന്നും ഷാഫി പറഞ്ഞു. പികെ ബഷീർ എം എൽ എ, യു എ ലത്തീഫ് എം എൽ എ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending