Connect with us

gulf

ചരിത്രം രചിച്ചും വെല്ലുവിളികള്‍ അതിജീവിച്ചും ശൈഖ് തമീന്റെ 10 വര്‍ഷങ്ങള്‍

ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും.

Published

on

അശ്റഫ് തൂണേരി

ദോഹ: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും. 2013 ജൂണ്‍ 25 നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റത്. 2022-ല്‍ അറബ് മേഖലയില്‍ ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു സംഘാടനം അവിസ്മരണീയമാക്കിയ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്ക് ഖത്തറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ വികസിപ്പിച്ചത് പുതിയൊരു മുന്നേറ്റമായി. അറബ് മേഖലയേയും മധ്യപൂര്‍വ്വ ഏഷ്യയേയും ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഗള്‍ഫ് ഉപരോധം, കോവിഡ് മഹാമാരി എന്നിയെല്ലാം സധൈര്യം നേരിട്ട അമീര്‍ രാജ്യത്തെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു.

2017 ല്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമായിരുന്നു അമീര്‍ എന്ന നിലയില്‍ നേരിട്ട പ്രധാന വെല്ലുവിളി. ഒരു നിലക്കും സ്വദേശികളും വിദേശികളുമായ ജനങ്ങളെ ബാധിക്കാതെ ഉപരോധം നേരിട്ട് ശൈഖ് തമീം ജനനായകന്‍ ആയി മാറി. ഭക്ഷ്യ മേഖലയില്‍ ഉള്‍പ്പെടെ പ്രാദേശിക ഉത്പാദനവും കൃഷിയും വര്‍ധിപ്പിച്ചു. ലോക രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി സാധ്യമാക്കാന്‍ പുതിയ ഹമദ് തുറമുഖം സര്‍വ്വ സജ്ജമാക്കി. പല മേഖലകളിലും ഖത്തര്‍ സ്വയംപര്യാപ്തത കൈവരിച്ചു.

ഉപരോധം ഉണ്ടായിട്ടുപോലും നയതന്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ആവര്‍ത്തിച്ചു.കോവിഡ് ചികിത്സയും വാക്‌സിനും സൗജന്യമായി നല്‍കിയ ഖത്തര്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രീയമായി സമയ ബന്ധിത കര്‍മ്മ പരിപാടികള്‍ നടത്തി. അറബ് അസഹിഷ്ണുത മാധ്യമ വിമര്‍ശനങ്ങളായി ലോക കപ്പിന് മുമ്പും മത്സര സന്ദര്ഭങ്ങളിലും പുറത്തുവന്നപ്പോള്‍ അവയും തികഞ്ഞ പക്വതയോടെയാണ് ഖത്തര്‍ നേരിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി റാങ്കിംഗില്‍ ഇപ്പോഴുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2014-ല്‍ ഔദ്യോഗികമായി തുടങ്ങി. പിന്നീട് അത് വിപുലീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ‘ഗ്രീന്‍ഫീല്‍ഡ്’ തുറമുഖ-വികസന പദ്ധതിയായ ഹമദ് തുറമുഖം 2016-ല്‍ ഉദ്ഘാടനം ചെയ്തു. 2019-ല്‍,അത്യാധുനിക സൗകര്യങ്ങളോടെയുള്ള ദോഹ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, 1,800,000 സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അല്‍ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് 2020 ല്‍ തുടക്കമിട്ടു. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ മുമ്പനായ ഖത്തര്‍ സമ്പത്തിലും ലോക മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്നു. ഉപരോധ കാലത്ത് പോലും സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഖത്തര്‍ 2017-ല്‍ ഏകദേശം 43 ബില്യണ്‍ ഡോളറാണ് ബാങ്കുകളിലേക്ക് നിക്ഷേപിച്ചത്.

ഇതിനകം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) സുരക്ഷിത കേന്ദ്രമായി മാറിയ ഖത്തര്‍ 2019 നും 2022 നും ഇടയില്‍ 70 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ ആദ്യമായി ഷൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തിന് ശക്തി പകര്‍ന്ന അമീര്‍ ആഫ്രിക്കയിലെ ഉള്‍പ്പെടെ പല ലോക രാജ്യങ്ങളിലും നയതന്ത്ര പരിഹാരത്തിന് ശ്രമങ്ങള്‍ നടത്തി. അഫ്ഘാന്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ അമേരിക്കന്‍ പൗരന്മാരെ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ പ്രത്യേക വിമാനങ്ങള്‍ വഴി രക്ഷപെടുത്തി. ഇത്തരം ഏറെ ദൗത്യങ്ങള്‍ക്കും വികസന മുന്നേറ്റങ്ങള്‍ക്കും നേതൃത്വം വഹിച്ച 10 വര്‍ഷങ്ങളാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം പിന്നിട്ടത്.

 

gulf

അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

Published

on

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

 

Continue Reading

gulf

ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക

ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

gulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

Published

on

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന്‍ സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന്‍ ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്‍: സുബൈര്‍ (ജിദ്ദ).

Continue Reading

Trending