More
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍ അഞ്ച് വഴികള്‍
ആളുകളുമായി ബന്ധപ്പെടാന്‍ മാത്രമല്ല എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്

ഒരു സ്മാര്‍ട്ടഫോണ്‍ കൈയ്യിലില്ലാത്തവരെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആളുകളുമായി ബന്ധപ്പെടാന്‍ മാത്രമല്ല എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ രാപകലില്ലാതെ ഉപകാരപ്പെടുന്ന സ്മാര്‍ട്‌ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍ ചില വഴികള്‍ നോക്കാം.
ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക; ഇരുണ്ടത് ഉപയോഗിക്കുക
സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകള്‍ എല്‍സിഡി, അമോലെഡ് എന്നിങ്ങനെ പ്രധാനമായും രണ്ട് തരമാണ് ഉള്ളത്. ഡിസ്‌പ്ലേയിലെ ഓരോ പിക്‌സലിനെയും പ്രകാശിപ്പിക്കുന്ന ഒരു ബാക്ക്‌ലൈറ്റിംഗ് സിസ്റ്റമാണ് എല്‍സിഡി ഉപയോഗിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേകള്‍ക്ക് വേവ്വേറെ കത്തുന്ന പിക്‌സലുകള്‍ ഉണ്ട്. നിറങ്ങള്‍ കാണിക്കാന്‍ പിക്‌സലുകള്‍ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് നിറം കാണിക്കാന്‍ പിക്‌സല്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് കൊണ്ട് തന്നെ പവര്‍ ലാഭിക്കാം. ഇതോടൊപ്പം ലൈവ് വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
ലൊക്കേഷന്‍ സര്‍വീസസും ബ്ലൂടൂത്തും ഓഫ് ചെയ്യുക
ഏറ്റവും കൂടുതല്‍ ബാറ്ററി നഷ്ടപ്പെടാനുള്ള ഒരു കാരണം ജിപിഎസ് സംവിധാനമാണ്. ഇത് ഓണ്‍ ചെയ്തിടുന്നത് അതിവേഗം ചാര്‍ജ് നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതോടൊപ്പം ബ്ലൂടൂത്തും ഒരുപാട് ചാര്‍ജ് വലിക്കുന്ന സംവിധാനമാണ്. അനാവശ്യമായി ഇത്തരം സംവിധാനങ്ങള്‍ ഓണ്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഒരുപാട് ബാറ്ററി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സാധിക്കും.
ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍
മിനിമൈസ് ചെയ്‌തെങ്കിലും ക്ലോസ് ചെയ്യാത്ത അപ്ലിക്കേഷനുകള്‍ എല്ലാവരുടെയും ഫോണില്‍ കാണും. ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ പ്രൊസസര്‍ സജീവമാക്കി നിര്‍ത്തുകയും ബാറ്ററി ലൈഫ് അധികമായി നഷ്ടമാകാന്‍ ഇടവരുത്തുകയും ചെയ്യും. പ്രൊസസര്‍ ഉപയോഗം കുറയ്ക്കുന്നതിനും ബാറ്ററി ലൈഫ് കൂട്ടുന്നതിനും ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കുക.
ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ് കുറച്ചിടുക
ഒരു സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡിസ്‌പ്ലേ. ഡിസ്‌പ്ലേ െ്രെബറ്റ്‌നെസ് ഉപയോഗിക്കാവുന്ന തരത്തില്‍ പരമാവധി കുറച്ചിടുന്നതും ബാറ്ററി ലൈഫ് കൂടാന്‍ സഹായകമാകും.
ബാറ്ററി സേവര്‍ മോഡ് ഓണാക്കുക
എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും പവര്‍ സേവിംഗ്‌സ് മോഡ് ഇല്ല, എന്നാല്‍ നിങ്ങളുടെ ഫോണില്‍ ബാറ്ററി സേവര്‍ ഉണ്ടെങ്കില്‍ ഇത് ചാര്‍ജ്ജ് നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് കുറവായിരിക്കുമ്പോള്‍ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാം.
india
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
kerala
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.
kerala
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
എയ്‌ഡ് പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്
-
kerala3 days ago
വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു