Connect with us

News

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഡ്രിഡിന് തോൽവി സ്‌പാനിഷ്‌ സൂപ്പർ കപ്പ് ബാഴ്‌സലോണക്ക്

15 തവണ ബാഴ്‌സലോണ നേടിയപ്പോൾ 13 തവണയാണ് റയൽ മാഡ്രിഡ് സ്‌പാനിഷ്‌ കപ്പിൽ മുത്തമിട്ടത്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സ്‌പാനിഷ്‌ സൂപ്പർ കപ്പ് അജയ്യരായ ബാഴ്‌സലോണക്ക്. ശക്തരായ റയൽ മാഡ്രീഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സലോണ ചാമ്പ്യൻമാരായത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ബദ്ധവൈരികളായ ഇരുടീമുകളും ഏറ്റുമുട്ടിയത്. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബാഴ്‌സ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി വിജയ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് മാഡ്രിഡ് ആശ്വാസ ഗോൾ നേടിയത്.

മുപ്പത്തിമൂന്നാമത്തെ മിനിറ്റിൽ പാബ്ലോ ഗവിരയാണ് ബാഴ്‌സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. നാലയത്തിയഞ്ചാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ടാം ഗോളും രണ്ടാം പകുതിയിലെ അറുപത്തിയൊമ്പതാം മിനിറ്റിൽ പെഡ്രോ ഗോൺസാലസ് ലോപസ് മൂന്നാം ഗോളും നേടി ഏകപക്ഷീയമായി ശക്തി തെളിയിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് കരിം ബെൻസിമയിലൂടെ മാഡ്രിഡ് ആശ്വാസ ഗോൾ തിരിച്ചടിച്ചത്. ഒരു ഗോൾ അടിക്കുകയും മറ്റു രണ്ടു ഗോളുകൾക്ക് അവസരങ്ങൾ ഒരുക്കുകയും ചെയ്ത പാബ്ലോ ഗവിരയാണ് മാൻ ഓഫ് ദി മാച്ച്. ബാഴ്‌സയുടെ പരിശീലകനായി മുൻ കളിക്കാരൻ സാവി ചുമതലയേറ്റ ശേഷമുള്ള ആദ്യ പോരാട്ടമാണ് റിയാദിൽ നടന്നത്. ഇത് രണ്ടാം തവണയാണ് സ്പാനിഷ് സൂപ്പർ കപ്പ് സഊദിയിൽ നടക്കുന്നത്. കഴിഞ്ഞ തവണ റയൽ മാഡ്രിഡിനായിരുന്നു കപ്പ്. 15 തവണ ബാഴ്‌സലോണ നേടിയപ്പോൾ 13 തവണയാണ് റയൽ മാഡ്രിഡ് സ്‌പാനിഷ്‌ കപ്പിൽ മുത്തമിട്ടത്.

crime

പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

Published

on

സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 3 കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി.

തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല. മാതാപിതാക്കളുടെ പരാതിയിൽ ശാന്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

കൊടുംചൂട്; 40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില.

തൊട്ടു പിന്നാലെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ താപനില ഉയരും.എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത് സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡി?ഗ്രി വരെ താപനില വര്‍ധനവാണ്. കാലാവസ്ഥാവകുപ്പ് ഇന്ന് വേനല്‍ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യത. മാര്‍ച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വേനല്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Published

on

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Continue Reading

Trending