Connect with us

Sports

ബാര്‍സ തകര്‍ന്നു

Published

on

 

വലന്‍സിയ: പരാജയമറിയാത്ത സീസണ്‍ എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിന്റെ വാതില്‍പ്പടിയില്‍ ബാര്‍സലോണ ഇടറി വീണു. ലാലിഗ 2017-18 സീസണില്‍ 36 തുടര്‍ച്ചയായ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ കാറ്റലന്‍ ടീം ലെവന്തെയോട് അവരുടെ തട്ടകത്തില്‍ 5-4 ന് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ചാമ്പ്യന്മാരുടെ വലയില്‍ ഇമ്മാനുവല്‍ ബോട്ടങ്ങിന്റെ ഹാട്രിക് കരുത്തിലാണ് ലെവന്തെ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചത്. ഫിലിപ് കുട്ടിന്യോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ബാര്‍സ പൊരുതിയെങ്കിലും സമനില ഗോള്‍ നേടാന്‍ ഏണസ്റ്റോ വെല്‍വര്‍ദെയുടെ സംഘത്തെ അനുവദിക്കാതെ ആതിഥേയര്‍ പിടിച്ചുനിന്നു.
പതിവു പോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാര്‍സ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും ഒമ്പതാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയതോടെ ശനിദശ തുടങ്ങി. ബാര്‍സ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി കുതിച്ചുകയറിയ സ്പാനിഷ് ലൂയിസ് മൊറാലസ് നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് ഇമ്മാനുവല്‍ ബോട്ടങ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 30-ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ബാര്‍സ കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റെയ്ഗനെയും നെല്‍സണ്‍ സെമഡോയെയും നിസ്സഹായരാക്കി ബോട്ടങ് രണ്ടാം ഗോളും നേടി. എന്നാല്‍ 38-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തുനിന്ന് ലൂയിസ് സുവാരസിന്റെ പാസ് സ്വീകരിച്ച ഫിലിപ് കുട്ടിന്യോ കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ വലകുലുക്കിയതോടെ ബാര്‍സ തിരിച്ചു വരികയാണെന്നു തോന്നിച്ചു. ഇടവേളക്കു പിരിയുമ്പോള്‍ ആതിഥേയര്‍ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങിയത് ലെവന്തെ ലീഡ് വര്‍ധിപ്പിക്കുന്ന കാഴ്ചയുമായാണ്. 46-ാം മിനുട്ടില്‍ അതിവേഗ ആക്രമണം നടത്തിയ അവര്‍ ജോസ് കംപാന്യയുടെ പാസില്‍ നിന്നുള്ള എനിസ് ബര്‍ദിയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഗോള്‍ വ്യത്യാസം രണ്ടാക്കി ഉയര്‍ത്തി. മൂന്നു മിനുട്ടിനുള്ളില്‍ ബാര്‍സയുടെ പ്രതിരോധപ്പിഴവ് തുറന്നുകാട്ടി ബോട്ടങ് ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ ബാര്‍സ 4-1ന് പിന്നിലായി. ആന്റോണിയോ ലൂനയുടെ പാസ് ബോക്‌സില്‍ സ്വീകരിച്ച ബോട്ടങ് കൃത്യതയാര്‍ന്ന പ്ലേസിങിലൂടെ ടെര്‍ സ്റ്റെഗനെ മറികടക്കുകയായിരുന്നു. പകച്ചു പോയ ബാര്‍സ തിരിച്ചടിക്കാനുള്ള കോപ്പൊരുക്കുന്നതിനിടെ ഒരിക്കല്‍ക്കൂടി വലകുലുങ്ങി. 56-ാം മിനുട്ടില്‍ റോജര്‍ മാര്‍ട്ടിയുടെ ത്രൂപാസ് ബാര്‍സയുടെ പ്രതിരോധം പിളര്‍ന്നപ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്ന് എനിസ് ര്‍ദി വലകുലുക്കുകയായിരുന്നു.56-ാം മിനുട്ടില്‍ 5-1ന് പിന്നിലായിപ്പോയ ബാര്‍സ ശക്തമായ പ്രത്യാക്രമണമാണ് പിന്നീട് നടത്തിയത്. 59-ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബലെയുടെ ഗോള്‍ശ്രമം ലെവന്തെ ഡിഫന്‍സ് വിഫലമാക്കിയപ്പോള്‍ റീബൗണ്ടില്‍ നിന്ന് കുട്ടിന്യോ ഗോളടിച്ചു. 64-ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിന്റെ പാസ് സ്വീകരിച്ച് കുട്ടിന്യോ തൊടുത്ത ഷോട്ട് എതിര്‍ടീം താരത്തിന്റെ ശരീരത്തില്‍തട്ടി വഴിമാറി ഗോള്‍കീപ്പറെ കീഴടക്കിയതോടെ കടം രണ്ടു ഗോളായി കുറഞ്ഞു. 71-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിന് ബാര്‍സക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത ലൂയിസ് സുവാരസ് പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ബാര്‍സ മത്സരത്തില്‍ തിരിച്ചുവരികയാണെന്നു തോന്നിച്ചു.അന്തിമ വിസിലിന് ഇരുപതു മിനുട്ടോളമുണ്ടായിരുന്നെങ്കിലും സമനില ഗോള്‍ നേടാന്‍ ബാര്‍സക്ക് കഴിഞ്ഞില്ല. ഫ്രീകിക്കിനിടെ സുവാരസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ബാറിനു മുകളിലൂടെ പറന്നപ്പോള്‍ കുട്ടിന്യോയുടെ മറ്റൊരു ലോങ് റേഞ്ചര്‍ വിഫലമായി. മറുവശത്ത് ഗോള്‍മുഖത്തു വെച്ച് ബാര്‍സ പന്ത് നഷ്ടപ്പെടുത്തിയപ്പോള്‍ ലെവന്തെക്ക് സ്‌കോര്‍ 6-4 ആക്കി ഉയര്‍ത്താനുള്ള സുവര്‍ണാവസരം കൈവന്നെങ്കിലും ടെര്‍സ്‌റ്റെഗന്‍ മാത്രം മുന്നില്‍ നില്‍ക്കെ ബോട്ടങ്ങിന് പിഴച്ചു.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending