Connect with us

Sports

കരുത്തര്‍ തമ്മില്‍

Published

on

 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കപ്പിലേക്കുള്ള ദൂരം കുറയുകയാണ്. രണ്ടേ രണ്ട് ജയം മതി-ലോക ഫുട്‌ബോളിലെ രാജാക്കന്മാരാവാന്‍. ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ആദ്യ സെമിഫൈനല്‍. രണ്ട് യൂറോപ്യന്മാരുടെ കിടിലനങ്കമാണ് കടലാസില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി യുവതുര്‍ക്കികള്‍ നിറഞ്ഞാടുമെന്നാണ് പ്രവചനം. ജയം ആരെ തുണക്കും…? വ്യക്തമായ ഉത്തരത്തിന് ആരും തയ്യാറാവുന്നില്ല. എല്ലാവരും ഗ്യാരണ്ടി നല്‍കുന്നത് ഗംഭീര പോരാട്ടമാണ്.
അര്‍ജന്റീനയെയും ഉറുഗ്വേയെയും വ്യക്തമായ മാര്‍ജിനിലും ആധിപത്യത്തിലും പരാജയപ്പെടുത്തിയവരാണ് ഫ്രാന്‍സ്. ബെല്‍ജിയമാവട്ടെ ജപ്പാനെതിരെ പിറകില്‍ നിന്നും കസറി വന്നപ്പോള്‍ അഞ്ച് വട്ടം ലോകകപ്പില്‍ മുത്തമിട്ട ബ്രസീലിനെ രണ്ട് സൂപ്പര്‍ ഗോളുകളുടെ കരുത്തില്‍ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം നേടിയത്. ഈ താരതമ്യത്തില്‍ ആര് ജയിക്കുമെന്ന് പറയാനാവും-അസാധ്യം.
ഇനി താരങ്ങളിലേക്ക് വരുക. ഫ്രാന്‍സിന്റെ മുന്‍നിരയില്‍ അന്റോണിയോ ഗ്രിസ്മാന്‍, കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറോര്‍ഡ് എന്നിവര്‍. മൂന്ന് പേരും അനുഭവസമ്പന്നര്‍. വേഗതയില്‍ എംബാപ്പെ എന്ന പത്തൊമ്പതുകാരനും കിടിലന്‍ ഷോട്ടുകളില്‍ ഗ്രിസ്മാനും ഹെഡ്ഡര്‍ വിദഗ്ദ്ധനായി ഒലിവര്‍ ജിറൂദുമുള്ളപ്പോള്‍ വിന്‍സന്റ് കംപനി നയിക്കുന്ന ബെല്‍ജിയന്‍ ഡിഫന്‍സ് പ്രയാസപ്പെടും. ബെല്‍ജിയന്‍ മുന്നണിയിലോ- റുമേലു ലുക്കാക്കു മാത്രം മതി. കയറുപൊട്ടിച്ച് കുതിക്കുന്ന ഈ ചാമ്പ്യന്‍ സ്‌ട്രൈക്കറെ പിന്തുണക്കാന്‍ നായകന്‍ ഈഡന്‍ ഹസാര്‍ഡും കെവിന്‍ ഡി ബ്രുയനുമുണ്ട്. ഈ മൂവര്‍ സഖ്യത്തിന്റെ കരുത്തിലാണ് ടീം ഇത് വരെയെത്തിയത്. ഫ്രഞ്ച് മധ്യനിരയെ നയിക്കുന്നത് പോള്‍ പോഗ്ബയാണ്. എന്‍ഗോളോ കാന്റെ പിന്തുണക്കാനും. ആധുനിക ഫുട്‌ബോളിലെ മികച്ച മധ്യനിരക്കാര്‍. പക്ഷേ ഹസാര്‍ഡിലെ മധ്യനിരക്കാരന്റെ കുതിപ്പും ഡിബ്രുയ്‌നെയിലെ വേഗക്കാരനുമാവുമ്പോള്‍ ബെല്‍ജിയം പിറകോട്ടുപോവില്ല. റാഫേല്‍ വരാനെ ഉറുഗ്വേക്കെക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയ ആവേശത്തിലാണ് ഫ്രഞ്ച് പിന്‍നിരക്ക്് നേതൃത്വം നല്‍കുന്നത്. കൊമ്പനിയാണ് ബെല്‍ജിയത്തിന്റെ കോട്ട കാവല്‍ക്കാരില്‍ പ്രമുഖന്‍. ഗോള്‍ക്കീപ്പര്‍ രണ്ട് പേരും മിടുക്കരാണ്. ഫ്രാന്‍സിനെ നയിക്കുന്നത് തന്നെ ഹ്യുഗോ ലോറിസാണ്. ബെല്‍ജിയത്തിന്റെ വലക്ക്് താഴെ തിബോ കോര്‍ട്വയുടെ പ്രകടനമായിരുന്നു ബ്രസീലിന് വിലങ്ങായി മാറിയത്.
കളിക്കാരുടെ മികവ് കണക്കി
ലെടുക്കുകയാണെങ്കില്‍ ഇരുടീമുകളുടെയും സാധ്യത ഏറെക്കുറെ തുല്യമാണ്. ബെല്‍ജിയത്തിന്റെ കരുത്ത് പ്രതിരോധവും ആക്രമണവുമാണെങ്കില്‍ മധ്യനിരയില്‍ കൂടി ആധിപത്യമുണ്ട് ഫ്രാന്‍സി
ന്. പക്ഷേ, അവരുടെ മുന്‍നിരക്കാ
ര്‍ പ്രതീക്ഷിച്ച മികവ് ഇതുവരെ പുറത്തെടുത്തിട്ടില്ല.
കണക്കിലെ കളികളില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം. അവരാണീ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഗ്രൂപ്പിലെ മല്‍സരങ്ങളില്‍ ദുര്‍ബലരായ പാനമ, ടൂണീഷ്യ എന്നിവരായിരുന്നു പ്രതിയോഗികളെന്നതാവാം ഒരു പക്ഷേ ഗോള്‍വേട്ടക്ക് കാരണം. പക്ഷേ അവസാന ഗ്രൂപ്പ് അങ്കത്തില്‍ ഇംഗ്ലണ്ടിനെതിരെയും ബെല്‍ജിയം ആധികാരികത പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സ് പക്ഷേ ഓസ്‌ട്രേലിയക്കെതിരെയും പെറുവിനെതിരെയും തട്ടിമുട്ടിയാണ് വന്നത്. അവസാന ഗ്രൂപ്പ്് മല്‍സരത്തിലാവട്ടെ ഡെന്മാര്‍ക്കുമായി സമനില വഴങ്ങുകയും ചെയ്തു. അര്‍ജന്റീനക്കെതിരായ പ്രീക്വാര്‍ട്ടറില്‍ നാല് ഗോളുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണം വഴങ്ങി. ഉറുഗ്വേക്കെതിരെ മാത്രമാണ് ടീം ഗോളുകള്‍ വഴങ്ങാതിരുന്നത്.
പരിശീലകര്‍ രണ്ട് പേരും ആത്മവിശ്വാസത്തിലാണ്. ദീദിയര്‍ ദെഷാംപ്‌സ് സമ്മര്‍ദ്ദം പുറത്ത് പ്രകടിപ്പിക്കുന്നില്ല. റഷ്യയിലെത്തിയതിന് ശേഷം ടീം തളര്‍ന്നിട്ടില്ല എന്നതാണ് ഫ്രഞ്ച് ഹെഡ് കോച്ചിന്റെ ആത്മവിശ്വാസമെങ്കില്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ കളിക്കാരില്‍ തികഞ്ഞ വിശ്വാസമുള്ളയാളാണ്. പെട്ടെന്ന് തളരാത്ത പ്രകൃതം. ജപ്പാനെതിരായ മല്‍സരത്തില്‍ ടീം തുടക്കത്തില്‍ തളര്‍ന്നപ്പോള്‍ പോലും ആത്മവിശ്വാസത്തോടെ മൈതാനത്ത് ഒരു പരിശീലകന്റെ റോള്‍ ഭംഗിയാക്കി അദ്ദേഹം.
ഇനി എന്താവും ഇന്നത്തെ തന്ത്രങ്ങള്‍- അത് പരിശീലകര്‍ പറയില്ല. പക്ഷേ ഫ്രാന്‍സ് ഒരു കാര്യത്തില്‍ ജാഗ്രത പാലിക്കും. ബ്രസീലുകാര്‍ ലുക്കാക്കുവിന് നല്‍കിയ സ്വാതന്ത്ര്യം എന്തായാലും പാടില്ല. ലുക്കാക്കുവിന്റെ കുതിപ്പിനെ തടയിടാന്‍ എന്‍ഗോളോ കാന്റെയെ ആയിരിക്കും ദെഷാംപ്‌സ് നിയോഗിക്കുക. ആരെയും മാര്‍ക്ക് ചെയ്ത് പിന്തുടരാന്‍ മിടുമിടുക്കനാണ് ചെല്‍സിക്കാരന്‍. പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസ്സിയെ വരച്ച വരയില്‍ തന്നെ നിര്‍ത്തിയിരുന്നു കാന്റെ. ഹസാര്‍ഡ്, ഡി ബ്രുയ്‌നെ എന്നിവരുടെ പെട്ടെന്നുളള ആക്രമണത്തെ ചെറുക്കാന്‍ മറ്റൗഡിക്കും വരാനെക്കുമായിരിക്കും പ്രത്യേക ചുമതല. ബെല്‍ജിയത്തിന് തീര്‍ച്ചയായും എംബാപ്പെയുടെ മുകളില്‍ ഒരു കണ്ണുണ്ടാവും. അര്‍ജന്റീനക്കെതിരെ ഉണ്ടായപോലെ പന്തുമായി കൂടുതല്‍ ദൂരം കുതിച്ചോടാന്‍ എംബാപ്പെയെ ബെല്‍ജിയന്‍ മധ്യനിര അനുവദിക്കില്ല. എംബാപ്പെയുമായി ലിങ്ക് ചെയ്യുന്നതില്‍ പോഗ്ബക്കും കാന്റെക്കും പിന്‍നിരക്കാരനായ പവാര്‍ഡിനും പ്രത്യേക മിടുക്കുണ്ട്. ഈ ചാനല്‍ മുറിച്ചുകളയാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് എന്തുതന്ത്രമാണ് ഉപയോഗിക്കുക എന്നറിയില്ല. ബ്രസീലിനെതിരെ എന്ന പോലെ മര്‍വാന്‍ ഫെല്ലയ്‌നിക്ക് ഡീപ്പ് മിഡ്ഫീല്‍ഡില്‍ നല്ല ജോലിയുണ്ടാകും. ബെല്‍ജിയം പന്തിനുമുകളില്‍ കൂടുതല്‍ സമയം ചെലവിടാന്‍ സാധ്യതയുണ്ടെങ്കിലും ഫ്രാന്‍സിന്റെ ഗോള്‍പരിസരങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ അനുവാദം കിട്ടില്ല. കളി മധ്യനിരയില്‍ ചുറ്റിപ്പറ്റി വിരസമായി മാറിയാലും സൂക്ഷ്മതയോടെയാവും ഫ്രാന്‍സും ബെല്‍ജിയവും കളിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
കാണികളുടെ പിന്തുണയില്‍ രണ്ട് പേര്‍ക്കും ആശങ്കയില്ല. എണ്ണത്തില്‍ കൂടുതല്‍ ബെല്‍ജിയംകാരായാരിക്കും. അവര്‍ ടീമിനെ പിന്തുണക്കാന്‍ സംഘത്തോടെ എത്തിയിട്ടുണ്ട്. ബെല്‍ജിയത്തിന് ഫൈനല്‍ നേടാനായാല്‍ അത് ചരിത്രമാവും. ഇത് വരെയില്ല അവര്‍ക്ക്് കപ്പ്. ഫ്രാന്‍സ് 98 ലെ ചാമ്പ്യന്മാരാണ്. 2006 ലെ റണ്ണേഴ്‌സ് അപ്പും. 98 ല്‍ കപ്പുയര്‍ത്തിയ നായകനാണ് ഇപ്പോഴത്തെ പരിശീലകന്‍ ദെഷാംപ്‌സ്.
ലുക്കാക്കുവും എംബാപ്പെയും ആദ്യമായി മുഖാമുഖം വരുന്നു. ഫ്രാന്‍സിന്റെ മുന്‍താരം തിയറി ഹെന്‍ട്രിയാണ് ബെല്‍ജിയത്തിന്റെ ഗോള്‍ കോച്ച്. അദ്ദേഹം ലുക്കാക്കുവിന് പ്രത്യേക ക്ലാസ് നല്‍കുമ്പോള്‍ ഗ്രിസ്മാന്‍ പറയുന്നത് അതൊന്നും ഭയക്കുന്നില്ലെന്നാണ്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending