Connect with us

kerala

സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്; ഭരണം യു.ഡി.എഫിന്

ഒന്നര വര്‍ഷത്തിന് ശേഷം അഡ്മിനിസ്റ്റര്‍ ഭരണത്തിനെതിരെ യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Published

on

സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ അഡ്മിനിസ്റ്റര്‍ ഭരണത്തിന് വിരാമമിട്ട് യു.ഡി.എഫ് പാനല്‍ വിജയിച്ചു. നേരത്തെ പൊതുയോഗത്തില്‍ അവിശ്വാസം കൊണ്ടുവന്ന് നിലവിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണത്തെ പുറത്താക്കി അഡ്മിനിസ്റ്റര്‍ ഭരണം തുടരുകയായിരുന്നു.

ഒന്നര വര്‍ഷത്തിന് ശേഷം അഡ്മിനിസ്റ്റര്‍ ഭരണത്തിനെതിരെ യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നേതാക്കളായ ശിവദാസന്‍ നായരും സി കെ ഷാജിമോഹനും നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ നോമിനേഷനും വോട്ടും തള്ളാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കമുളള രണ്ട് വോട്ടുകള്‍ പ്രത്യേക ബോക്‌സില്‍ സൂക്ഷിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് സികെ ഷാജിമോഹന്‍ നല്‍കിയ മറ്റൊരു കേസില്‍ പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണിതിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഇന്ന് 11 മണിക്കായിരുന്നു വോട്ട് എണ്ണിയത്. രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് അനുകൂലമാവുകയായിരുന്നു. 36 നെതിരെ 38 വോട്ടുകള്‍ നേടിയായിരുന്നു യു.ഡി.എഫ് ഭരണം തിരിച്ച് പിടിച്ചത്. കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കാന്‍ കോടതി വിധിയുണ്ടായിട്ടും റിട്ടേണിംഗ് ഓഫീസര്‍ അതിന് തയ്യാറായില്ലെന്ന് യുഡിഎഫ് ആരോപിച്ചു. റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കാനാണ് തീരുമാനം.

യു.ഡി.എഫ് പാനലില്‍ നിന്ന് ഭരണ സമിതിയിലേക്ക് ശിവദാസന്‍ നായര്‍, സി കെ ഷാജി മോഹന്‍, എ നീലകണ്ഠന്‍, ടി.എ നവാസ്, റോയി.കെ പൗലോസ്, എസ് മുരളിധരന്‍ നായര്‍, ഫില്‍സണ്‍മാത്യുസ്, ടി.എം കൃഷ്ണന്‍, എസ്.കെ അനന്തകൃഷ്ണന്‍, വി.പി അബ്ദുറഹിമാന്‍, ആവോലം രാധാകൃഷ്ണന്‍, മേഴ്‌സി സാമുവല്‍, ഷീല ഒ ആര്‍, പി.കെ രവി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു

Published

on

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ കൈമാറുക.

നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Continue Reading

kerala

‘വടകരയില്‍ വര്‍ഗീയത കളിച്ചത് സിപിഎം’: എം.കെ മുനീര്‍

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു

Published

on

വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിൽ വന്നിറങ്ങിയ മുതൽ ഈ അക്രമണമുണ്ടായി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ വർഗീയമായാണ് യു.ഡി.എഫ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. -അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു. ജാവഡേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ

അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Continue Reading

Trending