Culture
സുബൈദ വധക്കേസ്: കൊല നടത്തിയത് നാലംഗസംഘം; രണ്ടു പേര് അറസ്റ്റില്‍
കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായി. കൊലയില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഡിജിപി രാജേഷ് ദിവാന് അറിയിച്ചു. മധൂര്‍ കുഞ്ചാര്‍ സ്വദേശി നസ്രീന മനിസിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ (26), പട്ള കുതിരപ്പാടിയിലെ അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്വര്‍ണ വളകളും ഒരു മാലയും ഒരു ജോഡി കമ്മലും ഉള്‍പ്പടെ അഞ്ചര പവന്റെ ആഭരണങ്ങള്‍ കണ്ടെടുത്തു. പണം നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെങ്കിലും കണ്ടെത്തെനായിട്ടില്ല. ഘാതകര്‍ സഞ്ചരിച്ച കരുതുന്ന രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 18നാണ് ചെക്കിപ്പള്ളത്ത് ഒറ്റക്ക് താമസിച്ചിരുന്ന സുബൈദയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ പരസ്പരം കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ചെക്കിപ്പള്ളത്തെ മുഹമ്മദ് കുഞ്ഞിയുടെ വാടക ക്വാട്ടേഴ്സ് അന്വേഷിക്കാനെന്ന വ്യാജേനെയാണ് സംഘം പെരിയയില്‍ എത്തിയത്. വെളുത്ത ഐ20 ആസ്ട്ര കാറിലാണ് സംഘം എത്തിയത്. ക്വാട്ടേഴ്സ് അന്വേഷിച്ച് എത്തിയ സംഘം സുബൈദയെ സമീപിക്കുകയും തുടര്‍ന്ന് സുബൈദ താന്‍ മുമ്പ് നോക്കി നടത്തിയിരുന്ന മേല്‍പ്പറഞ്ഞ ക്വാട്ടേഴ്സ് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിക്കുകയും വരാമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. പിറ്റേദിവസം മറ്റൊരു ചുവന്ന കളര്‍ സ്വിഫ്റ്റ് കാറില്‍ നാലുപേരും വീണ്ടും ഉച്ചക്ക് 12.30മണിയോടെ സുബൈദയുടെ വീട്ടിലെത്തി.
എന്നാല്‍ സുബൈദയുടെ വീട് പൂട്ടിക്കിടക്കുന്നതിനാല്‍ തിരിച്ചുപോകും വഴിയില്‍ വെച്ച് സുബൈദയെ കാണുകയും പിന്തുടര്ന്ന് വീട്ടിലേക്ക് സംഘം മടങ്ങിവരികയും ചെയ്തു. സബൈദ വീട്ടില്‍ കയറിയതോടെ അബ്ദുല്‍ ഖാദറും മറ്റൊരു പ്രതിയും കാറില്‍ പരിചയം ഭാവിച്ച് വീട്ടിലേക്ക് കയറിചെല്ലുകയും ചെയ്തു. സംസാരിച്ചിരിക്കുന്നതിനിടയില്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ചെറുനാരങ്ങ വെള്ളം ഉണ്ടാക്കാനായി സുബൈദ അുക്കളയിലേക്ക് പോയി. നാരങ്ങ വെള്ളം തയാറാക്കി വരുന്നതിനിടയില്‍ മൂന്നാം പ്രതി കയ്യില്‍ കരുതിയ ക്ലോറോഫോം ഒഴിച്ച തുണി ഉപയോഗിച്ച് സുബൈദയെ പിന്നില്‍ നിന്നും മൂക്കുംവായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ നിലത്ത് വീണ സുബൈദയെ നിലത്ത് കിടത്തി ദേഹത്തിലണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുകയും പണവുമെടുത്ത് വീട് പുറത്തുനിന്നും പൂട്ടി കടന്നുകളയുകയുമായിരുന്നു. കാറില്‍ ചുറ്റിത്തിരിഞ്ഞ് കാസര്‍കോട്ടെത്തിയ സംഘം അന്ന് തന്നെ സ്വര്‍ണങ്ങള്‍ വില്‍പ്പന നടത്തി തുക പങ്കിട്ടെടുക്കുകയും ചെയ്തു. മൂന്ന്, നാല് പ്രതികളെ കൂടി ലഭിച്ചാല്‍ കൂടുതല്‍ കേസ് സംബന്ധിച്ചും മറ്റു കേസുകളുമായുള്ള സംഘത്തിന്റെ ബന്ധത്തെ കുറിച്ച് വ്യക്തമാവുമെന്നും പൊലീസ് പറഞ്ഞു.
സുബൈദ കൊലക്കേസ് രണ്ടാഴ്ചക്കകം തെളിയിച്ച ജില്ലാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി അഭിനന്ദിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സിഐമാരായ അബ്ദുല്‍ റഹിമാന്‍, വികെ വിശ്വംഭരന്, സികെ സുനില്‍കുമാര്‍, ബേക്കല്‍ എസ്.ഐ വിപിന്‍, മധുമദന്‍ അടങ്ങുന്ന 22 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വംനല്‍കിയത്.
Film
കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന് ഹരീഷ് റായ് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന് ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.
1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.
india
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.
Film
പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.
പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.
ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala22 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News13 hours agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoഎറണാകുളത്ത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദം; ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തു
-
crime3 days agoവടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film2 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india2 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല

