kerala
സഫലമാകട്ടെ പുതിയ അധ്യയന വര്‍ഷം-എഡിറ്റോറിയല്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ചരിത്ര അപനിര്‍മിതി നടക്കുമ്പോള്‍ അതാവരുത് നിഷ്‌കളങ്ക മനസുകളില്‍ ചെലുത്തപ്പെടേണ്ടത്. പുറംലോകത്തെ അക്രമരാഷ്ട്രീയത്തിന്റെയും മതജാതി ഭിന്നതകളുടെയും തീണ്ടലുകളില്ലാതെ സ്വസ്ഥനിര്‍ഭരമായ പഠനാന്തരീക്ഷത്തില്‍ കുരുന്നുകള്‍ പഠിച്ച്, കളിച്ച് വളരട്ടെ. അതിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.

മുഖമറ ധരിച്ചാണെങ്കിലും ആശങ്കയുടെ രണ്ട് കോവിഡ്‌വല്‍സരങ്ങള്‍ പിന്നിട്ട് ആത്മവിശ്വാസത്തിന്റെ പുത്തനുടുപ്പുകളുമായി നമ്മുടെ ബാല്യകൗമാരങ്ങള്‍ ഇന്ന് വിദ്യാലയ മുറികളിലേക്ക് പുന:പ്രവേശിക്കുകയാണ്. രണ്ടാണ്ടത്തെ പഠനവിടവ് എങ്ങനെ പഠന മികവിന്റേതാക്കാമെന്നതിനായിരിക്കണം വരുംനാളുകളിലെ നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധയത്രയും. ഏതുവിധേനയും വിജയിപ്പിച്ചുവിടുന്ന രീതിമാറ്റി കുട്ടികളില്‍ പൂര്‍ണമായ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും സാമൂഹികബോധവും സഹജന സ്‌നേഹവും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതിനാകട്ടെ കോവിഡ് അടച്ചിലിനുശേഷമുള്ള അധ്യയന വര്‍ഷത്തെ ലക്ഷ്യവും യത്‌നവും.
വിദ്യയിലൂടെ അറിവും അനുഭവസമ്പത്തും നല്‍കുന്നതോടൊപ്പം അവരെ തലോടിയും കൈപിടിച്ചും സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കാനായാല്‍ അതാണ് നാടിനും ഭാവിക്കും നമുക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സംഭാവന. ‘വിജ്ഞാനം അറിവ് നല്‍കുമ്പോള്‍ സ്‌നേഹം പൂര്‍ണത നല്‍കുന്നു’ എന്നു പറഞ്ഞത് മുന്‍ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എസ്. രാധാകൃഷ്ണനാണ്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും വേനലവധിയിലായിരിക്കുമ്പോള്‍ ഒന്നു മുതല്‍ പ്ലസ്ടുവരെ ക്ലാസുകളിലേക്ക് പതിനയ്യായിരത്തോളം വിദ്യാലയങ്ങളിലായി 38 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ഇന്ന് പ്രത്യാശയുടെ വലതുകാലെടുത്തുവെക്കുന്നത്. കാലവര്‍ഷം കലിതുള്ളിയെത്തുന്ന നാളുകളിലാണ് അധ്യയന വര്‍ഷാരംഭമെന്നതിനാല്‍ സവിശേഷമായ ശ്രദ്ധയും ജാഗ്രതയും ബന്ധപ്പെട്ടവരരെല്ലാം സ്വീകരിച്ചേ മതിയാകൂ. പൊതുവിദ്യാഭ്യാസ യജ്ഞത്തെയും ഹൈടെക് വിദ്യാലയങ്ങളെയും കുറിച്ച് മേനി നടിക്കുമ്പോള്‍ തന്നെയാണ് ജനങ്ങളുടെ നികുതിപ്പണം വെട്ടിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നതും തകര്‍ന്നുവീഴുന്നതുമെന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മികവിനുള്ള പ്രഹരമാണ്. അടുത്തിടെയാണ് തൃശൂരില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് പണിത സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണതും മറ്റൊന്ന് പണിത് മാസങ്ങള്‍ക്കകം മഴയത്ത് ചോര്‍ന്നൊലിച്ചതും. മറ്റ് വിദ്യാലയകെട്ടിടങ്ങളെക്കുറിച്ചും ഇത് വലിയ ആശങ്ക പരത്തുന്നുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്താനുള്ള നടപടികള്‍ ഉണ്ടായെങ്കിലും 2019 ന് മുമ്പ് നിര്‍മിച്ചവക്ക് ഇളവ് നല്‍കിയത് ശരിയായില്ല. പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിലെ അലംഭാവം ഇവിടെ ഉണ്ടായിക്കൂടാ.
പഠനത്തിനെത്തിയതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒരു വിദ്യാര്‍ഥിക്കുപോലും ഈ വര്‍ഷമെങ്കിലും വരരുത്. 2019ല്‍ ക്ലാസില്‍ വെച്ച് പാമ്പു കടിയേറ്റ് മരണപ്പെട്ട വയനാട്ടിലെ അഞ്ചാം ക്ലാസുകാരിയുടെ ചിത്രം നമ്മുടെ കണ്‍മുമ്പില്‍നിന്ന് പൂര്‍ണമായും മാഞ്ഞിട്ടില്ല. പൊതുഖജനാവില്‍നിന്ന് വേതനം പറ്റുന്ന അധ്യാപകരുടെ അശ്രദ്ധകൂടിയാണ് അതിലേക്ക് നയിച്ചത്. ഇപ്പോഴെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രവത്തായ മുന്‍കരുതല്‍ നടത്തിയിട്ടുണ്ടോ? സ്വകാര്യ വിദ്യാലയങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ഗവ. വിദ്യാലയങ്ങള്‍ തന്നെയാണെന്നാണ് മുന്നനുഭവം നമ്മെ ഓര്‍മപ്പെടുത്തുന്നത്.
സ്‌കൂള്‍ വാഹനങ്ങളുടെയും വിദ്യാര്‍ഥികളെ കയറ്റുന്ന ഇതരവാഹനങ്ങളുടെയും കാര്യത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഇത്തവണ കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചത് ശ്ലാഘനീയംതന്നെ. ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും പോഷകം, ശുചിത്വം തുടങ്ങിയവയുടെ കാര്യത്തിലും ഇതേ ശ്രദ്ധവേണ്ടതുണ്ട്. ഫീസിന്റെയും യൂണിഫോമിന്റെയും അത്യാവശ്യമല്ലാത്ത ചെലവിന്റെയും പേരില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയുംമേല്‍ കുതിരകയറുന്ന പ്രവണതക്കും കടിഞ്ഞാണിടണം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പഠനത്തില്‍ ഈ മൊബൈല്‍ കാലത്തും 78 ശതമാനം കുട്ടികളും പ്രതികരിച്ചത് ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുപ്പുളവാക്കുന്നുവെന്നായിരുന്നു എന്നതിനാല്‍ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കപ്പെടാനുള്ള അവസരംകൂടി ഈ അധ്യയനവര്‍ഷം ഒരുക്കണം. ആദിവാസി മേഖലയിലടക്കം ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്ന രാജ്യത്തെ മുപ്പതു ശതമാനത്തോളം കുട്ടികളുടെ കാര്യത്തിലും സവിശേഷ ശ്രദ്ധയുണ്ടാകണം. ഇതിനായി അധ്യാപക പരിശീലനത്തിലും വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ചരിത്ര അപനിര്‍മിതി നടക്കുമ്പോള്‍ അതാവരുത് നിഷ്‌കളങ്ക മനസുകളില്‍ ചെലുത്തപ്പെടേണ്ടത്. പുറംലോകത്തെ അക്രമരാഷ്ട്രീയത്തിന്റെയും മതജാതി ഭിന്നതകളുടെയും തീണ്ടലുകളില്ലാതെ സ്വസ്ഥനിര്‍ഭരമായ പഠനാന്തരീക്ഷത്തില്‍ കുരുന്നുകള്‍ പഠിച്ച്, കളിച്ച് വളരട്ടെ. അതിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്