Connect with us

kerala

മനുഷ്യനിര്‍മിത ദുരന്തം-ഡോ. പി.പി മുഹമ്മദ്

നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.

Published

on

മിതമായ കൂട്ടക്കൊലയെന്നേ വിളിക്കാനാവു. ടൂറിസത്തിന്റെ പേരില്‍ വകുപ്പ് മന്ത്രിയും സ്ഥലവാസിയായ മന്ത്രിയും കൂട്ടാളികളും ചേര്‍ന്നു സകല നിയമങ്ങളെയും കാറ്റില്‍പറത്തി നടത്തുന്ന പകല്‍കൊള്ളയുടെ ബലിയാടാണ് മരിച്ച പാവങ്ങളായ മനുഷ്യര്‍. 22 പേരുടെ മരണത്തിലും കുറെ പേരുടെ ആശുപത്രി വാസത്തിനും ഇടയാക്കിയ ക്രൂരമായ സംഘടിത കൊലപാതകത്തിന്റെ പിന്നില്‍ സ്ഥലവാസിയായ മന്ത്രിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പങ്ക് അന്വേഷിച്ചു പുറത്ത്‌കൊണ്ട്‌വരണം. ടൂറിസത്തിന്റെ പേരില്‍ ബോട്ടുയാത്ര നടത്താല്‍ ആരാണിവര്‍ക്ക് അവകാശം നല്‍കിയതെന്നന്വേഷിക്കണം. ബോട്ടിലേക്ക് കയറാനും ഇറങ്ങാനും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മരപ്പാലമാ ണുള്ളത്. സാമാന്യബുദ്ധിയുള്ള ആരും പണക്കൊതി മൂത്ത് ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ല. ഒരു കടല്‍ തീരത്തും പുഴക്കടവിലും ജെട്ടിയിലും ഈ രീതിയില്‍ ബോട്ടുയാത്ര സംഘാടനം കാണില്ല. ലൈഫ് ജാക്കറ്റ് വേണം ബോട്ടുയാത്ര നടത്താന്‍ എന്ന സാമാന്യം വിവരം പോലും ബോട്ടിന്റെ ഉടമക്കില്ലായെന്നു അപകടം പറ്റിയ ബോട്ടുകണ്ടാല്‍ ബോധ്യമാകും. 12 പേരിലധികം കയറാന്‍ സാധിക്കാത്ത ബോട്ടില്‍ ഇത്രയും പേരെ കുത്തിനിറക്കാന്‍ ആരാണ് ഈ നരാധമന് അവകാശം നല്‍കിയത.്

സന്ധ്യ സമയമായാല്‍ ബോട്ടില്‍ യാത്ര അനുവദിക്കില്ലയെന്നതാണ് ഏത് കടവിലെയും നിയമം. രാത്രി ഇത്രയും ആളുകളെ കയറ്റി സവാരി നടത്തിയത് എന്ത് അധികാരത്തിന്റെ പേരിലാണ്? നിലവിലെ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി ഈ രീതിയില്‍ ബോട്ടുയാത്ര സംഘടിപ്പിക്കുന്നത് പൊലീസ് സേനയും അറിഞ്ഞില്ലായെന്നതും ഒരു പൊലീസുകാരന്‍ മരിച്ചുവെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതിലും മാരകമാണ് FLOATING BRIDGE എന്ന മരണക്കിണര്‍. ഒരു നിയന്ത്രണവും ഇല്ലാതെ കടലില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പാലം ജനങ്ങളില്‍ വലിയ സംഖ്യ ഈടാക്കി കയറ്റിവിടുന്നത് ആര് നല്‍കിയ അധികാരത്തിന്റെ പേരിലാണ്. നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.
പേരിനു ഒരു അന്വേഷണം പ്രഖ്യാപിച്ചത്‌കൊണ്ടായില്ല. കൊടുങ്ങല്ലൂര്‍ മുതല്‍ വടക്കോട്ട് ഈ രീതിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധാരാളംബോട്ടു യാത്ര നടത്തിപ്പുകാരുണ്ട്. ടൂറിസത്തിന്റെ പേരില്‍ നിയമ വിരുദ്ധമായി നടത്തപ്പെടുന്ന ഇത്രയും കേന്ദ്രങ്ങള്‍ നിരവധിയാണ്.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍
രജിസ്ട്രാറാണ് ലേഖകന്‍)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending