Connect with us

More

കേരളത്തിന്റെ കണ്ണീര്‍

Published

on

രണ്ടുമാസംമുമ്പ് മാത്രം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ആ അഞ്ചു വിദ്യാര്‍ത്ഥികള്‍ ഇനി സഹപാഠികള്‍ക്കൊപ്പമില്ല. കഴിഞ്ഞ ദിവസം വരെ പഠനത്തോടൊപ്പം കളിചിരിയുമായി നിറഞ്ഞു നിന്ന കോളജിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിനു മുന്നില്‍ അവര്‍ നിശ്ചലരായി കിടക്കുമ്പോള്‍ ബന്ധുക്കളും സഹപാഠികളും കണ്ണീരണിഞ്ഞു നില്‍ക്കുകയായിരുന്നു. തങ്ങളുടെ സ്വപനങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളും ബാക്കിയാക്കി അവര്‍ മടങ്ങുമ്പോള്‍ റോഡുകള്‍ കുരുതിക്കളമായി മാറിയ ദാരുണമായ മറ്റൊരു അപകടത്തിനുകൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ നാട്ടികയില്‍ കിടന്നുറങ്ങുന്ന കുടുംബങ്ങളുടെ ശരീരത്തി ലേക്ക് ലോറി പാഞ്ഞുകയറി നിരവധി ജീവനുകള്‍ പൊലിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന്റെ മുമ്പാണ് മറ്റൊരപകടം നമ്മുടെ കണ്ണുനിറച്ചുകളഞ്ഞത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് ആലപ്പുഴയിലേക്ക് വന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവനന്ദ് എന്നിവരാണ് മരിച്ചത്. നാലു പേര്‍ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

പലപല കാരണങ്ങളാണ് അപകടത്തിന് നിദാനമായി പറയപ്പെടുന്നത്. ബസ് വരുന്നത് അവസാനനിമിഷം തിരിച്ചറിഞ്ഞ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ കാര്‍ റോഡില്‍ തെന്നി നീങ്ങിയ ശേഷം കാറിന്റെ മധ്യഭാഗം ബസിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് റോഡില്‍ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ്. മഴയത്ത് വാഹനങ്ങള്‍ തെന്നിനിങ്ങുന്ന ഹൈഡ്രോ പ്ലെയിനിങ് സംവിധാനമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് ആര്‍.ടി.ഒ പറയുന്നത്. കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായതായും വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും അദ്ദേഹം പറയുന്നു.

കാരണങ്ങളെന്താണെങ്കിലും പൊലിഞ്ഞുപോയ ആ ജീവനുകള്‍ക്ക് പകരംവെക്കാന്‍ മറ്റൊന്നുകൊണ്ടുമാകില്ല. ഇനിയും ഇതുപോലെയുള്ള കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ഇത്തരം അപകടങ്ങളില്‍ നിന്ന് നമുക്കുള്ള പാഠം. ഖേദകരമെന്നു പറയട്ടെ ഒരു ദുരന്തമുണ്ടാവുമ്പോള്‍ മാത്രം നിയമലംഘനങ്ങളെക്കുറിച്ചും റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചുമെല്ലാം നാം വാചാലരാകാറാണ്ടെങ്കിലും പിന്നീട് അത്തരം ചിന്തകളെയെല്ലാം മറവിക്ക് വിട്ടുനല്‍കാറാണ് പതിവ്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന്റെ അപര്യാപ്തതയാണ് ഈ അപകടങ്ങളിലെല്ലാം ഒന്നാമത്തെ വില്ലനായിമാറുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്‌ക്കാരമായി മാറ്റിയെടുക്കാന്‍ നമുക്ക് സാ ധിക്കുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വാഹനഗതാഗതത്തിന്റെ പ്രാഥമിക നിയമങ്ങള്‍ക്ക് പോലും ഒരുവിലയും കല്‍പ്പിക്കപ്പെടാത്ത സാഹചര്യം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. അമിത വേഗതയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഡ്രൈവിങ്ങുമെല്ലാം ഇതിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നു.
അനിയമങ്ങള്‍ നടപ്പാക്കുന്നതിലെ ഭരണകൂടങ്ങളുടെ ഉദാസീന സമീപനമാണ് നിയമലംഘനങ്ങള്‍ക്കുള്ള പ്രചോദനം. നമ്മുടെ നാട്ടില്‍വെച്ച് ഒരുനിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ വാഹനമോടിക്കുന്ന മലയാളികള്‍ തന്നെയാണ് വിദേശ രാജ്യങ്ങളില്‍ നിയമംപാലിക്കുന്നതില്‍ മുന്നില്‍ നില്‍ ക്കുന്നത്. നിയമങ്ങളുടെ കാര്‍ക്കശ്യമാണ് ഈയൊരു രൂപ മാറ്റത്തിനു പിന്നിലെന്നത് അവിതര്‍ക്കിതമാണ്. വികസിത രാജ്യങ്ങളിലെ റോഡുകളില്‍ കാണുന്ന അച്ചടക്കം നിയമങ്ങളോടുള്ള സ്‌നേഹംകൊണ്ടോ ബഹുമാനംകൊണ്ടോ ഉണ്ടാകുന്നതല്ല. മറിച്ച് നിയമങ്ങളെ ഭയപ്പെടുന്നത് കൊണ്ടു തന്നെയാണ്. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുകയും കാലപ്പഴക്കംചെന്ന നിയമങ്ങള്‍ പരിഷ്‌ക്കരിക്കുകയും ചെയ്താല്‍ ഇവിടെയും ഈ അച്ചടക്കം യാഥാര്‍ ത്ഥ്യമാകും. ഖേദകരമെന്നു പറയട്ടെ നിയമം നടപ്പില്‍ വരുത്തേണ്ടവര്‍ തന്നെ അതിനെ തകര്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് പലപ്പോഴും നമ്മുടെ നാട് സാക്ഷ്യം വഹിക്കുകയാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയരായവര്‍ക്ക് അധികാരികള്‍ തന്നെ രക്ഷകരായെത്തുന്നത് ഇവിടെ സര്‍വ സാധാരണമാണ്. ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റംവരുത്തുകയും യാഥാര്‍ത്ഥ്യ ബോധത്തോടെ ഭരണകൂടങ്ങളും ജനങ്ങളും പെരുമാറുകയും ചെയ്യാത്തപക്ഷം ഇതുപോലുള്ള കണ്ണീര്‍കാഴ്ചക്കള്‍ക്ക് ഒരിക്കലും അറുതി വരുത്താനാവില്ല.

 

india

ആർ.ജികർ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം

Published

on

ന്യൂഡല്‍ഹി: ആര്‍ ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.

Continue Reading

More

പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്ലാനുണ്ടൊ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published

on

ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ:

ചെലവ് ശീലങ്ങൾ വിലയിരുത്തുക: ആകെയുള്ള ചെലവു ,യാത്ര, ഷോപ്പിംഗ് തുടങ്ങിയവ നോക്കുക. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓഫറുകൾ ലഭിക്കുന്നുണ്ട്, അതിനാൽ നിങ്ങളുടെ ചെലവുകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

വാർഷിക ഫീസ് പരിഗണിക്കുക: ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഈ ഫീസിന്‍റെ മൂല്യം ആനുകൂല്യങ്ങളിൽ നിന്ന് വളരെ കുറവ് അല്ലെങ്കിൽ അധികം കൂടുതൽ ആയിരിക്കാം, അതിനാൽ ഈ കാര്യവും വിലയിരുത്തുക.

റിവാർഡ് പ്രോഗ്രാമുകൾ: ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് നൽകുന്നു, മറ്റുള്ളവ യാത്രയുടെയും മറ്റു ആവശ്യങ്ങൾക്കുള്ള റിവാർഡുകൾ നൽകുന്നു. നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക.

ക്രെഡിറ്റ് പരിധി: കാർഡ് നൽകിയ ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉയർന്ന ക്രെഡിറ്റ് പരിധിയുള്ളവർക്ക് കൂടുതൽ പ്രതിമാസ ചെലവുകൾക്ക് ലാഭകരമാണ്.

അധിക ആനുകൂല്യങ്ങൾ: യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കേണ്ടവരായി നിങ്ങൾക്ക് ഏറ്റവും നല്ല കാർഡ് തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും വായിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും സമഗ്രമായി വായിക്കുക. ഫീസുകൾ, പിഴകൾ, നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക, ഇതുമൂലം അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ കഴിയും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.

Continue Reading

kerala

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു.

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

 

Continue Reading

Trending