Culture
നിതീഷ് കുമാറിനെതിരെ രാഷ്ടീയ നീക്കവുമായി തേജസ്വി യാദവ്; ജെഡിയുവില്‍ ആഭ്യന്തര കലഹം; ജെ.ഡി.യുവില്‍ ആഭ്യന്തര കലഹം

പട്‌ന: മഹാസഖ്യം തകര്‍ത്ത് ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്കെതിരെ ലാലുവിന്റെ മകനും മുന്‍മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്ത്.
വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി നിലനില്‍ക്കെ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. സംഭവിത്തില്‍ പ്രതിഷേധിച്ച് പുലര്‍ച്ചെ രണ്ടുമണിയോടെ തേജസ്വിയും പാര്‍ട്ടി എംഎല്‍എമാരും രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. വിഷയത്തില്‍ ഗവര്‍ണറെ നേരിട്ടുകണ്ടു ഉപമുഖ്യമന്ത്രി തേജസ്വി പ്രതിഷേധം അറിയിച്ചു.
നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണു തേജസ്വിയുടെ തീരുമാനം.
ബിജെപിയും ജെഡിയുവും മുന്‍കൂട്ടി നടത്തിയ നാടകത്തിന്റെ ഭാഗമാണ് നിതീഷിന്റെ രാജിയെന്നും ഇത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചുള്ള നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ബിജെപിയോടു ചേരാനുള്ള നിതീഷിന്റെ തീരുമാനം ജെ.ഡി.യുവില്‍ കടുത്ത ഭിന്നതക്ക് കാരണമായതായി വിവരം. ബിജെപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നതിനെ അനുകൂലിക്കില്ലെന്ന് പാര്‍ട്ടിയിലെ ന്യൂനപക്ഷ വക്താവ് കൂടിയായ എം.പി അലി അന്‍വര്‍ പറഞ്ഞു. തീരുമാനത്തെ അംഗീകരിക്കാനാകില്ല തന്റെ നിലപാട് പാര്‍ട്ടിയെ അറിയിക്കുമെന്നും അലി അന്‍വര്‍ പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. റയില്‍വേയുടെ ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേട് അടക്കം വിവിധ അഴിമതിക്കേസുകളില്‍ ലാലുപ്രസാദിന്റെ കുടുംബം അന്വേഷണം നേരിടുന്നുണ്ട്. ഇത് ആയുധമാക്കിയാണ് നിതീഷിന്റെ പുതിയ രാഷ്ടീയ നീക്കം. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതിയായിരുന്നു. തുടര്‍ന്ന് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെ നിതീഷ് രാജി പ്രഖ്യാപിക്കുന്നതാണ് കണ്ടത്.
എന്നാല്‍ എല്ലാം മൂന്‍കൂട്ടി തീരുമാനിച്ചതാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാം മൂന്‍കൂട്ടി തീരുമാനിച്ചതാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകള്‍ ബിജെപിയുടെ കൂടെപ്പോകാനുള്ള നിതീഷിന്റെ ഒഴിവുകഴിവാണ്. വൈകുന്നേരം അഞ്ചിന് സത്യപ്രതിജ്ഞയെന്ന് അറിയിച്ചശേഷം അത് പിന്നെ രാവിലെ 10 മണിക്കാക്കിയത് എന്തിനാണെന്നും തേജസ്വി ചോദിച്ചു. പകുതിയോളം ജെഡിയു എംഎല്‍എമാര്‍ തനിക്കൊപ്പമാണ്. ഇത് ഭയന്നാണ് നിതീഷ് കുമാര്‍ രാത്രിതന്നെ രാജ്ഭവനിലേക്കു പോയത്്. വിശ്വാസവോട്ടെടുപ്പില്‍ ജെ.ഡി.യു എംഎല്‍എമാര്‍ തന്നെ പുതിയ സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നാണു വിശ്വാസമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്