Connect with us

india

ബിഹാറില്‍ ബിജെപി സഖ്യത്തെ വിറപ്പിച്ച് തേജ്വസി യാദവ്; മഹാറാലികളില്‍ തേജസ്വിയെ കേള്‍ക്കാനെത്തുന്നത് പതിനായിരങ്ങള്‍

കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്.

Published

on

പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ബിഹാറില്‍ കാണുന്നത് ഒരു യുവനേതാവിന്റെ താരോദയം. ഇപ്പോള്‍ ബിഹാറിലെത്തുന്ന ആരും എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് പറയില്ല. അത്രക്ക് ശക്തമാണ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം. കോണ്‍ഗ്രസ്-ആര്‍ജെഡി-ഇടത് പാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യത്തിന്റെ റാലികളില്‍ സംഗമിക്കുന്നത് പതിനായിരങ്ങളാണ്. തേജസ്വി യാദവാണ് മഹാസഖ്യത്തെ നയിക്കുന്നത്.

ബിഹാര്‍ അടക്കിവാണ ലാലു പ്രസാദ് യാദവെന്ന അതികായകന്റെ മകന്‍ കരുത്തനായ നേതാവായി വളരുന്നതാണ് രാജ്യം കാണുന്നത്. തേജസ്വിയുടെ ജനപ്രീതി വന്‍ തോതില്‍ വര്‍ധിച്ചതോടെ ബിജെപി നേതൃത്വം ശരിക്കും അങ്കലാപ്പിലായിട്ടുണ്ട്. ഇത്രയും കാലം അവര്‍ തേജസ്വിയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് സംവാദത്തിനായി തേജസ്വിയെ വെല്ലുവിളിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണ മഹാസഖ്യത്തിനൊപ്പം നിന്ന് ജയിച്ചതിന് ശേഷം കൊടുംചതിയിലൂടെ ബിജെപിക്കൊപ്പം പോയ നിതീഷ് കുമാര്‍ ഇപ്പോള്‍ അതിന്റെ വില കൊടുത്തുകൊണ്ടിരിക്കുകയാണ്. നിതീഷിനെ അപ്രസക്തനാക്കിയാണ് ബിജെപി ബിഹാറില്‍ നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ച് ഏത് വിധേനയും ബിഹാര്‍ പിടിക്കുക എന്ന ലക്ഷ്യത്തില്‍ മുന്നോട്ട് പോവുന്ന ബിജെപി ഇപ്പോള്‍ നിതീഷ് കുമാറിനെ അപ്രസക്തനാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. നിതീഷ് ബിജെപിക്കൊപ്പം പോയപ്പോള്‍ തന്നെ ലാലു പ്രസാദ് യാദവ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു.

ബിജെപി വിരുദ്ധ പക്ഷത്തെ കരുത്തനായ നേതാവായി തേജസ്വി യാദവ് വളരുന്നതാണ് ഇപ്പോള്‍ ബിഹാറില്‍ കാണുന്നത്. ബിജെപിയും ആര്‍ജെഡിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇനി ബിഹാര്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. നിതീഷ് കുമാറും ജെഡിയു എന്ന പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പോടെ ബിഹാറില്‍ അപ്രസക്തരാവും. നിതീഷിനെ വീഴ്ത്താന്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ രംഗത്തിറക്കി സമാന്തര നീക്കവും ബിജെപി നടത്തുന്നുണ്ട്.

തൊഴിലില്ലായ്മയാണ് ബിഹാറിലെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിതീഷ് കുമാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് ബിഹാര്‍ ജനത ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തേജസ്വി നല്‍കുന്ന ഉറപ്പുകളാണ് തിരഞ്ഞെടുപ്പിനെ ത്രില്ലറാക്കി മാറ്റുന്നത്. പത്ത് ലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് തേജസ്വി ഉറപ്പുനല്‍കുന്നു. നാലര ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തും. ഇതിന് പുറമേ അഞ്ചര ലക്ഷം നിയമനങ്ങള്‍ അധികമായി നടത്തും. ആരോഗ്യ മേഖല, ആഭ്യന്തര-പോലീസ് മേഖല, വിദ്യാഭ്യാസ വകുപ്പ്, ബാക്കി വരുന്ന വകുപ്പുകള്‍ എന്നിവയിലും നിയമനങ്ങള്‍ ഉറപ്പിക്കും. ബീഹാറില്‍ ഒന്നേകാല്‍ ലക്ഷം ഡോക്ടര്‍മാര്‍ ആവശ്യമുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണ്. ഇത് ഉറപ്പാക്കും. മൂന്ന് ലക്ഷം സ്‌കൂള്‍ ടീച്ചര്‍മാരെയും ബിഹാറിന് ആവശ്യമുണ്ടെന്ന് തേജസ്വി പറയുന്നു.

കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്. ബിഹാറില്‍ കാലങ്ങളായി തുടരുന്ന ജാതി-മത രാഷ്ട്രീയത്തെ മറികടന്ന് കൃത്യമായ ബിജെപി വിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നു എന്നതാണ് തേജസ്വിയെ വ്യതസ്തനാക്കുന്നത്. ചരിത്രത്തിലൊരിക്കലും സംഘപരിവാറിനോട് രാജിയാവാന്‍ തയ്യാറാവാതിരുന്ന ലാലു പ്രസാദ് യാദവിന്റ മകന്‍ ബിഹാറില്‍ സംഘപരിവാര്‍ വിരുദ്ധ സഖ്യത്തെ നയിച്ച് ബിജെപിയെ മലര്‍ത്തിയടിക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.

 

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending