Connect with us

More

താനൂരിലെ പൊലീസ്-സി.പി.എം തേര്‍വാഴ്ച; അടിയന്തരപ്രമേയ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു. സഭ പ്രക്ഷുബ്ധം; പ്രതിപക്ഷം വാക്കൗട്ട് നടത്തി

Published

on

 

താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കി. സംഭവം പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും തുടര്‍ന്നുള്ള വാക്കൗട്ടിനും ഇടയാക്കി. സഭാ നടപടികള്‍ നിറുത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എന്‍.ഷംസുദ്ദീന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസാണ് സഭയെ പിടിച്ചുകുലുക്കിയത്. ഇതിനിടെ താനൂരില്‍ നിന്നുള്ള സി.പി.എം സ്വതന്ത്രഅംഗം വി അബ്ദുറഹ്്മാന്‍ മുസ്്‌ലിംലീഗിനെ അവഹേളിച്ച് സംസാരിച്ചതും പ്രതിപക്ഷത്തെ പ്രകോപിച്ചു. അബ്ദുറഹ്മാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ അബ്ദുറഹ്മാന്റെ പ്രസ്താവന നിയമസഭാരേഖകളില്‍ നിന്നും നീക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിക്കുകയായിരുന്നു. അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ലീഗിനെ അവഹേളിക്കാനും പിണറായി ശ്രമിച്ചു. ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും അടക്കമുള്ള നിരപരാധികളെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വീടും വാഹനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി തയാറായില്ല. ലീഗ് പ്രവര്‍ത്തകര്‍ സ്തീകളെ അപമാനിക്കുന്നുവെന്നും അക്രമം നടത്തുന്നതിന് വിദേശത്തുനിന്ന് ഫണ്ടു ലഭിക്കുന്നുണ്ടെന്നുമുള്ള അബ്്ദുറഹ്്മാന്റെ പ്രസ്താവനയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.
ഇതിനിടെ അബ്ദുറഹ്മാന് പിന്തുണയുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ സഭ ശബ്ദായമാനമായി. ആക്ഷേപകരമായ പരാമര്‍ശങ്ങളൊന്നും സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് അംഗങ്ങള്‍ പിന്‍മാറിയത്. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതും പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയതും. താനൂര്‍ വിഷയമായതിനാല്‍ സ്ഥലം എം.എല്‍.എ അബ്്ദുറഹ്്മാന് സംസാരിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയം അദ്ദേഹം ലീഗിനെ ആക്രമിക്കാനാണ് വിനിയോഗിച്ചത്. പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിച്ച അബ്ദുറഹ്മാന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ലീഗ് ഗുണ്ടാപ്രര്‍ത്തനമാണ് നടത്തുന്നതെന്നും പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ലീഗിനെക്കുറിച്ച് അബ്്ദുറഹ്്മാന്‍ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും രേഖയില്‍നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കള്ളപ്പണമുപയോഗിച്ചല്ലെങ്കില്‍ ശരിയായ പണമുപയോഗിച്ചാണ് താനൂരില്‍ അക്രമം നടത്തിയതെന്ന് പ്രതിപക്ഷം പറയാന്‍ തയാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ്യം. അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയെന്നതാണ് പൊലീസിന്റെ സമീപനം. രാഷ്ട്രീയപരമായ അക്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ അക്രമമായി കാണും. പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വം ഇടപെടലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു

വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം

Published

on

കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു. തൃക്കണാപുരം ചാമപറമ്പിൽ അക്ബറിന്റെ മകൻ മുഹമ്മദ് റഷ്ദാൻ (4 വയസ്) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം

അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി

Published

on

സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അവധി മാറ്റിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു.

Continue Reading

india

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ ‘കണ്ടുമുട്ടി’; വിഡിയോ പങ്കുവച്ച് ഇന്ത്യന്‍ റെയിൽവേ

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published

on

കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെയാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘20634 തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത്, 02631 കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’ സമൂഹമാധ്യമത്തില്‍ റെയില്‍വേ പങ്കുവച്ചു.

Continue Reading

Trending