Connect with us

kerala

മാനദണ്ഡം കാറ്റില്‍ പറത്തി പ്രധാനാദ്ധ്യാപക നിയമനം

Published

on

കെ.എസ്.മുസ്തഫ
കല്‍പ്പറ്റ

ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും തസ്തികകളിലേക്ക് സീനിയോറിറ്റി മറികടന്ന് സ്വന്തക്കാരെ നിയമിച്ച് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റയടിക്ക് 71 ജൂനിയര്‍ അധ്യാപകരെ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരായും എ.ഇ.ഒമാരായും നിയമിച്ചത്. ഇതോടെ സ്ഥലം മാറ്റം കാത്ത് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന സര്‍വീസ് സീനിയോറിറ്റിയുള്ള പ്രധാനഅധ്യാപകര്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.

സര്‍വീസ് സീനിയോറിറ്റി പ്രകാരം പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഏപ്രില്‍ നാലിന് ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പ്രകാരം ഏപ്രില്‍ 12 മുതല്‍ 18 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. 22ന് ഡി.ഡി.ഇ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തി 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഏപ്രില്‍ 18ന് ഡി5/1/2022/ ഡി.ജി.ഇ ഉത്തരവ് പ്രകാരം 71 ജൂനിയര്‍ അധ്യാപകരെ ഒറ്റയടിക്ക് സ്ഥാനക്കയറ്റവും അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് സ്ഥലം മാറ്റവും നടത്തി സ്വജനപക്ഷപാതം നടത്തുകയായിരുന്നു സര്‍ക്കാര്‍.

ഇതോടെ മെയ് 11ന് പ്രസിദ്ധീകരിക്കുന്ന അന്തിമ ലിസ്റ്റില്‍ നിന്ന് ഇത്രയും അവസരങ്ങള്‍ സീനിയര്‍ അധ്യാപകര്‍ക്ക് നഷ്ടപ്പെടും. മാത്രവുമല്ല, ഇതിനകം തന്നെ ആഗ്രഹിക്കുന്ന സ്‌കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷ നല്‍കിയ സീനിയര്‍ അധ്യാപകര്‍ക്ക് മറ്റൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

സര്‍ക്കാര്‍ ഉത്തരവ് അധ്യാപകര്‍ക്കിടയില്‍ വലിയ വിവാദമായിത്തുടങ്ങിയതോടെ ന്യായീകരണക്കുറിപ്പുമായി ഇടതുഅധ്യാപക സംഘടന രംഗത്തെത്തി. ഇതില്‍ നിന്ന് ഇടതു അനുഭാവമുള്ളവരെ തിരഞ്ഞുപിടിച്ചു സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു സര്‍ക്കാരെന്ന് വ്യക്തമായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending