india
മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമാണ്, പുരാതന ക്ഷേത്രങ്ങൾ മസ്ജിദുകളാക്കിയിട്ടുണ്ട് അവ വീണ്ടും ക്ഷേത്രങ്ങളാക്കണം; വിവാദ പരാമർശവുമായി അഖാര മേധാവി
ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി.

മസ്ജിദ് ക്ഷേത്ര വിവാദത്തിന് വീണ്ടും തിരി കൊളുത്തി അഖാര മേധാവി. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ മസ്ജിദുകളാക്കിയിട്ടുണ്ടെന്നും അവ വീണ്ടും ക്ഷേത്രങ്ങളാക്കി മാറ്റണമെന്നാണ് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരിയുടെ ആവശ്യം. മതപ്രചാരണത്തിനായി ഇന്ത്യയുടനീളം സഞ്ചരിച്ചപ്പോള്‍ താന്‍ കണ്ട മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമായിരുന്നു എന്നായിരുന്നു രവീന്ദ്ര പുരിയുടെ വാദം.
‘മതപ്രചാരനത്തിനായി ഞാന്‍ ഇന്ത്യയിലുടനീളം ഒരു പര്യടനത്തിന് പോയപ്പോള്‍, മിക്ക പള്ളികളുടെയും താഴികക്കുടം ഒരു ക്ഷേത്രത്തിനോട് സാമ്യമുള്ളതായി എനിക്ക് തോന്നി. പള്ളികളില്‍ സനാതന ചിഹ്നങ്ങള്‍ ഉള്ളതായി നിങ്ങള്‍ക്ക് കാണാം. ഏകദേശം 80 ശതമാനം മുസ്ലിം പള്ളികളും പുരാതന ക്ഷേത്രങ്ങളാണ്,’ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി. ‘പള്ളികളാക്കി മാറ്റിയ ഞങ്ങളുടെ പുരാതന ക്ഷേത്രങ്ങള്‍ ഒഴിപ്പിക്കണം, ഞങ്ങള്‍ തയ്യാറാണ്. ഒരു ക്ഷേത്രത്തിന്റെ മുകളില്‍ നിര്‍മിച്ച മസ്ജിദുകള്‍ പൊളിച്ച് മാറ്റണം. മഹാ കുംഭത്തില്‍ നിന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു,’ രവീന്ദ്ര പുരി പറഞ്ഞു.
തങ്ങള്‍ ഒരു സനാതന്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോവുകയാണെന്നും പുരി പറഞ്ഞു. ജനുവരി 27ന്, ഒരു ധര്‍മ സന്‍സദ് സംഘടിപ്പിക്കുമെന്നും അവിടേക്ക് രാജ്യത്തെയും ലോകത്തെയും പ്രമുഖ ദര്‍ശകരെ ക്ഷണിച്ചിട്ടുണ്ടെന്നും പുരി കൂട്ടിച്ചേര്‍ത്തു. ‘ധര്‍മ സന്‍സദിലെ പ്രധാന വിഷയം സനാതന്‍ രൂപീകരണമായിരിക്കും. വഖഫ് ബോര്‍ഡ് പോലെ നമ്മുടെ മഠവും ക്ഷേത്രങ്ങളും സുരക്ഷിതമാക്കും,’ പുരി പറഞ്ഞു.
സമീപകാലത്തായി മസ്ജിദുകളുടെയും ദര്‍ഗകളുടെയും മേല്‍ അവകാശവാദം ഉന്നയിച്ചുള്ള തീവ്ര ഹിന്ദുത്വവാദികളുടെ വരവ് അധികരിച്ചിരുന്നു. പിന്നാലെ 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകള്‍ ഫയല്‍ ചെയ്യാനാകില്ലെന്ന് ഡിസംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
നിലവിലുള്ള മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളില്‍ സര്‍വേകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഇടക്കാല അല്ലെങ്കില്‍ അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി എല്ലാ കോടതികളെയും വിലക്കിയിരുന്നു.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
News3 days ago
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്