Connect with us

More

നാണക്കേടിന്റെ അങ്ങേയറ്റം

EDITORIAL

Published

on

സമ്മിശ്രവികാരത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാജ്യം നോക്കിക്കണ്ടിരുന്നത്. രണ്ടാം വരവില്‍ അമ്പരപ്പിക്കുന്ന നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്റെ പഴയ സൗഹ്യദങ്ങളുടെ പിന്‍ബലത്തില്‍ വരുതിയില്‍ നിര്‍ത്താനും രാജ്യത്തിന് ഗുണകരമാകുന്ന തിരുമാനങ്ങളെടുപ്പിക്കാനും കഴിയുമോ, അതല്ല അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി നാണംകെട്ട് മടങ്ങേണ്ടിവരുമോ എന്നതിലായിരുായിരുന്നു രാജ്യത്തിന്റെ ശ്രദ്ധയത്രയും. അമേരിക്കയോട് ചേര്‍ന്നു നില്‍ക്കുന്ന പലരാജ്യങ്ങളുടെയും ഭരണാധികാരികളെ മാറ്റിനിര്‍ത്തി മോദിയെ കൂടിക്കാഴ്ച്ചക്കായി പെട്ടെന്നുതന്നെ ക്ഷണിച്ചതിലൂടെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സന്ദര്‍ശനം കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ചിന്ത സ്വാഭാവികമായും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഴുവന്‍ പ്രതീക്ഷകളും അസ്ഥാനത്തായി എന്നുമാത്രമല്ല, ട്രംപിന്റെ എല്ലാ കുതന്ത്രങ്ങളിലും തലവെച്ചുകൊടുത്ത് മാനംകെട്ട് മടങ്ങേണ്ട അവസ്ഥയാണ് പ്രധാനമന്ത്രിക്കുണ്ടായത്. തിരുവ നിരക്ക്. കുടിയേറ്റ പ്രശ്നം, ആയുധക്കച്ചവടം, ക്രൂഡോയില്‍ ഇറക്കുമതി, ക്വാഡ് കൂട്ടായ്മ, തുടങ്ങിയ വിഷയങ്ങളിലെല്ലാം യു.എസ് പ്രസിഡന്റിന്റെ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണമായും വിധേയപ്പെട്ടാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി അമേരിക്കയിലുള്ളപ്പോള്‍ അമേരിക്ക കയറ്റി അയക്കുകയും കഴിഞ്ഞദിവസം പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്ത രണ്ടാം വിമാനത്തിലെ യാത്രക്കാരെയും കൈകാലുകളില്‍ വിലങ്ങുവെച്ചാണ് എത്തിച്ചിരിക്കു ന്നതെന്നത് പ്രധാനമന്ത്രിക്കുണ്ടായ നാണക്കേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കാലുകളില്‍ ചങ്ങലയും കൈകളില്‍ വിലങ്ങുമിട്ട് ബന്ധിച്ചതിനു ശേഷമാണ് വിമാനത്തില്‍ കയറ്റിയതെന്ന് യാത്രക്കാര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ സൈനിക വിമാനമായ സി-17 വിമാനത്തില്‍ ശനിയാഴ്ച്ച രാത്രിയെത്തിയ 116 പേരടങ്ങിയ സംഘത്തിനാണ് ഈ ദുരനുഭവമുണ്ടായതെങ്കില്‍ ഫെബ്രുവരി അഞ്ചിന് സമാന രീതി തന്നെയായിരുന്നു 104 പേരടങ്ങുന്ന ആദ്യ സംഘത്തിനുമുണ്ടായിരുന്നത്. ഇനി എത്താനിരിക്കുന്നവരുടെയും അവസ്ഥ സമാനമായിരിക്കുമെന്നതില്‍ സംശയത്തിന് വകയില്ല.

ഇന്ത്യന്‍ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് തിരിച്ചയച്ച യു.എസ് നടപടിയില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയായിരുന്നു ട്രംപുമായുള്ള കൂടി ക്കാഴ്ച്ചക്ക് നരേന്ദ്രമോദി എത്തിയിരുന്നത്. അമേരിക്കയുടെ മനുഷ്യത്വരഹിതമായ നടപടിയെ പാര്‍ലമെന്റില്‍ ന്യായീകരിച്ച് നാണംകെട്ടതിന്റെ മാനക്കേട് മാറ്റാന്‍ ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ മോദി ശ്രമിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടതെങ്കില്‍ ഒരക്ഷരം ഇതേക്കുറിച്ച് ഉരിയാടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അമേരിക്കയുടെ രീതി ഇതാണെന്നായിരുന്നു പാര്‍ലമെന്റിലെ ന്യായീകരണമെങ്കില്‍ മൗനത്തിന്റെ മഹാമളത്തില്‍ അഭയം പ്രാപിക്കുകകയാണ് മോദി ചെയ്തത്. പ്രതിരോധ രംഗത്ത് ഉള്‍പ്പെടെ വലിയ സഹകരണത്തിന് ധാരണയുണ്ടാക്കിയതായി അവകാശപ്പെട്ടെങ്കിലും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ അനുഭാവ പൂര്‍വ്വമായ നിലപാട് യു.എസില്‍ നിന്ന് നേടിയെടുക്കുന്നതില്‍ പ്രധാനമന്ത്രി അമ്പേ പരാജയപ്പെടുകയായിരു ന്നു. മാത്രമല്ല, മോദി അമേരിക്കയില്‍ തങ്ങുന്നതിനിടെ തന്നെ കൂടുതല്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് ട്രംപിനൊപ്പമിരുന്ന് പ്രസ്താവനയിറക്കിയതിലൂടെ, രാജ്യത്തെ പൗരന്‍മാരെ അപമാനിച്ചു കയറ്റി അയക്കുന്ന യു.എസ് പ്രസിഡന്റിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. കുടിയേറ്റക്കാരോടുള്ള ക്രൂരതയില്‍ ട്രംപിനെ പ്രതിഷേധം അറിയിക്കാനുള്ള ബാധ്യത മോദി നിറവേറ്റണമെന്ന് പ്രതിപക്ഷമുള്‍പ്പെടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടി രിക്കുമ്പോഴായിരുന്നു ഈ വിധേയത്വം.

അതേസമയം, അമേരിക്കയില്‍നിന്ന് കൂടുതലായി ആയുധങ്ങളും ക്രൂഡോയിലും ഇറക്കുമതിചെയ്ത് അവരെ പ്രിതിപ്പെടുത്താനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മുപ്പതോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തിരുവ കുറയ്ക്കാനും. ശതകോടികള്‍ ചെലവിട്ട് അമേരിക്കയില്‍നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായെന്നുമുള്ള അദ്ദേഹത്തിന്റെ സാനിധ്യത്തില്‍ വെച്ചുള്ള പ്രഖ്യാപനം ഇക്കാര്യമാണ് വിളംബരം ചയ്യുന്നത്. നിലവില്‍ തന്നെ 150 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പന്നങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് 250 കോടിയിലേക്ക് ഉയര്‍ത്താമെന്ന ഉറപ്പും മോദി നല്‍കിയിരിക്കുകയാണ്. എഫ് 35 യുദ്ധവിമാനക്കരാര്‍ വിവാദത്തിനു വഴിവെച്ചിരിക്കുകയുമാണ്. ലേ കത്തെ ഏറ്റവും വിലകൂടിയതും പറക്കല്‍ ചെലവേറിയതുമായ പ്രസ്തുത വിമാനം ഇന്ത്യക്കുമേല്‍ ട്രംപ് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ വിമാനം വാങ്ങണമെന്ന ആവശ്യം സൈന്യമോ പ്രതിരോധ മന്ത്രാലയമോ മുന്നോട്ടുവെച്ചിട്ടുണ്ടായിരുന്നില്ല. എഫ് 35 വെറും തല്ലിപ്പൊളിയാണെന്നാണ് ട്രംപിന്റെ വിശ്വസ്തനായി മാറിയ ഇലോണ്‍ മസ്‌ക് തന്നെ അഭിപ്രായപ്പെട്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

Published

on

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.

പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

Continue Reading

kerala

സ്‌കൂള്‍ പരീക്ഷയുടെ അവസാനദിനം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ല: വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോംപൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോ​ഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Continue Reading

Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

EDITORIAL

Published

on

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

Continue Reading

Trending