Connect with us

india

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.

Published

on

ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്റെ മണ്ണില്‍ മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്. ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.

1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്‍ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികള്‍ രാജീവിലെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം വളര്‍ന്നു.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെല്‍സിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാന്‍ ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയിലെ ഖ്വയ്ദ് പോസ്റ്റ്, ഓപ്പറേഷന്‍ രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനുള്ള രാജീവിന്റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടര്‍ന്ന് എല്‍ടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവില്‍ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികള്‍ രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.

കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകന്‍ രാഹുല്‍ ഗാന്ധി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നു. മകള്‍ പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികള്‍ വാത്സല്യത്തണല്‍ വിരിച്ചാണ് വരവേല്‍ക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓര്‍മ്മകളുടെ കരുത്തില്‍ പ്രിയ പത്‌നി സോണിയ ദീര്‍ഘകാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയില്‍ കെടാവിളക്കായി രാജീവിന്റെ സ്മരണകള്‍ ജ്വലിക്കുമ്പോള്‍ ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം.

ഇന്നും ഇന്ത്യന്‍ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ് ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’ ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ പ്രണാമം.

india

എക്സ്പ്രസ്സ്‌ ഹൈവേകളിലെ ടോൾ വർധന ഇന്ന് മുതൽ ബാധകം

ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന പുതിയ ടോള്‍ നിരക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.

Published

on

രാജ്യത്തെ എക്‌സ്പ്രസ്സ് ഹൈവേകളിലെ ടോള്‍ നിരക്ക് 5 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന പുതിയ ടോള്‍ നിരക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. പുതുക്കിയ നിരക്കുകള്‍ ഇന്ന് (ജൂണ്‍ 3) മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ടോള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ ദേശീയ പാതകളില്‍ ഏകദേശം 855 ടോള്‍ പ്ലാസ്സകളുണ്ട്. ഇതില്‍ 675 എണ്ണം പൊതു ധനസഹായത്തിലും 180 എണ്ണം കണ്‍സഷനറി ഉടമ്പടിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. 2008ലെ നാഷണല്‍ ഹൈവേ നിരക്ക് ചട്ടങ്ങള്‍ പ്രകാരമാണ് ടോള്‍ തുകകള്‍ വര്‍ധിപ്പിക്കുന്നത്.

Continue Reading

india

തമിഴ്‌നാട്ടിൽ ഒരുസീറ്റിലും ബി.ജെ.പി ജയിക്കില്ല -തോൽ തിരുമാവളവൻ

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവൻ പറഞ്ഞു.

Published

on

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റിൽ ഒന്നിൽ പോലും ബി.ജെ.പി വിജയിക്കില്ലെന്ന് വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) നേതാവും പാർലമെൻറംഗവുമായ തോൽ തിരുമാവളവൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവൻ പറഞ്ഞു.

‘ജൂൺ 4ന് പുതിയ പ്രഭാതം പൊട്ടിവിടരും, ഇന്ത്യയെ മൂടിയ ഇരുട്ട് ഒഴിഞ്ഞുമാറും’ -അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ദലിത് പ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന തിരുമാവളവൻ, ചിദംബരം ലോക്‌സഭാ മണ്ഡലത്തിൽ ഇന്ത്യ മുന്നണി സ്ഥാനാർഥി കൂടിയാണ്. വി.സി.കെ ജനറൽ സെക്രട്ടറി ഡി. രവികുമാറും ഇത്തവണ ജനവിധി തേടുന്നുണ്ട്. വില്ലുപുരം സിറ്റിങ് എം.പിയായ അദ്ദേഹം അതേ മണ്ഡലത്തിൽ നിന്നാണ് ഇന്ത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.

Continue Reading

india

ഉഷ്ണതരംഗ മരണങ്ങള്‍; യോഗിയുടെ യുപിയില്‍ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; വരാന്തകളില്‍ തള്ളി- ; വീഡിയോ

ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോള്‍.

Published

on

ഉഷ്ണതരംഗ മരണങ്ങള്‍ വര്‍ധിച്ചതോടെ മൃതദേഹങ്ങള്‍ നിറഞ്ഞ് യു.പിയിലെ കാണ്‍പൂര്‍ മോര്‍ച്ചറി. ഉത്തര്‍പ്രദേശിലെ ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ ഉഷ്ണതരംഗ മരണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോള്‍.

ഇത്രയധികം മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ മോര്‍ച്ചറികളിലില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൃതദേഹം അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഉഷ്ണതരംഗം മൂലമുണ്ടായ മരണങ്ങള്‍ ശ്മശാനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മോര്‍ച്ചറിയുടെ വരാന്തയില്‍ നിരത്തിക്കിടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും മോര്‍ച്ചറികളിലില്ലാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.

കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം കാണ്‍പൂരിലേക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യാനായി അയക്കപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. 48 മണിക്കൂറിനുള്ളില്‍ 57 മൃതദേഹങ്ങളാണ് മോര്‍ച്ചറിയില്‍ എത്തിയത്. ഒരു മൃതദേഹം 72 മണിക്കൂര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതിനാല്‍ ഇത് വലിയ തോതിലുള്ള സ്ഥലപരിമിതിയിലേക്ക് നയിച്ചു.

അതിനാല്‍ മൃതദേഹങ്ങള്‍ തുറസ്സായ പ്രദേശത്ത് സൂക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു . മെയ് 31ന് മാത്രം രാജ്യത്ത് ഉഷ്ണതരംഗം മൂലം 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 17 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 25 പേരാണ് ഉഷ്ണതരംഗം മൂലം മരണപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലും മിര്‍സാപൂരിലുമായി തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ള 15 ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. 1,300ല്‍ അധികം ആളുകള്‍ സൂര്യാഘാതമേറ്റ് ആശുപത്രിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉഷ്ണതരംഗം വലിയ വെല്ലുവിളിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിമുറുക്കുമ്പോള്‍ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കാനും, കഴിവതും വെയിലേല്‍ക്കുന്നത് കുറക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Continue Reading

Trending