Connect with us

india

രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം.

Published

on

പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദ്. സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം. എന്നാൽ, എം.എൽ.എയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരി​ന്‍റെ ഘടകകക്ഷിയാണ് ബി.ജെ.പി.

‘അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇത് കോൺഗ്രസി​ന്‍റെ യഥാർഥ മുഖം തുറന്നുകാട്ടി’യെന്ന് പറഞ്ഞാണ് ഗെയ്‌ക്‌വാദ് വിചിത്രമായ പ്രതിഫലം പ്രഖ്യാപിച്ചത്. ഡോ. ബാബാ സാഹെബ് അംബേദ്കറെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുയതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. ‘രാഹുൽ ഗാന്ധിയുടെ അഭിപ്രായം ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്.

മറാത്തകൾ, ധംഗർമാർ, ഒ.ബി.സികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. എന്നാൽ, അതി​​ന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഗാന്ധി സംസാരിക്കുന്നത്. രാഹുൽ ഗാന്ധി ഭരണഘടനാ പുസ്തകം കാണിക്കുകയും ബി.ജെ.പി അത് മാറ്റുമെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ 400വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

ചൊവ്വാഴ്ച വാഷിങ്ടൺ ഡി.സിയിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും സംവദിക്കുമ്പോഴാണ് സംവരണത്തെക്കുറിച്ച് കോൺഗ്രസ് എം.പി അഭിപ്രായമറിയിച്ചത്. ‘ഇന്ത്യ ഇപ്പോൾ ഒരു ഉചിതമായ സ്ഥലമല്ലെന്നും ഇന്ത്യയെ യോഗ്യമായ രാജ്യമാക്കുമ്പോൾ കോൺഗ്രസ് പാർട്ടി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമായിരുന്നു’ രാഹുലി​ന്‍റെ വാക്കുകൾ. ഭരണഘടനയെ സംരക്ഷിക്കാൻ ഇൻഡ്യാ സഖ്യം ആഗ്രഹിക്കുന്നുവെന്നും ജാതി സെൻസസ് നടത്തണമെന്നതിൽ അതിലെ മിക്ക സഖ്യകക്ഷികളും യോജിക്കുന്നതായും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാൽ, രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ‘ദേശവിരുദ്ധ’ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കൾ സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തി​ന്‍റെ വാക്കുകൾ ആളിക്കത്തിച്ചു. പരാമർശം കോൺഗ്രസി​ന്‍റെ സംവരണ വിരുദ്ധ മുഖമാണ് കാണിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

ഇതേത്തുടർന്ന്, ത​ന്‍റെ മുൻ പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകിയിരുന്നു. താൻ സംവരണത്തിന് എതിരല്ലെന്നും അധികാരത്തിൽ വന്നാൽ ത​ന്‍റെ പാർട്ടി സംവരണം 50 ശതമാനത്തിനപ്പുറ​ത്തേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ത​ന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും യു.എസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ അദ്ദേഹം പറഞ്ഞു.

ഗെയ്‌ക്‌വാദി​ന്‍റെ അഭിപ്രായങ്ങളെ താൻൻ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു ബി.ജെ.പി അധ്യക്ഷ​ന്‍റെ പ്രതികരണം. എന്നിരുന്നാലും, പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ല. സംവരണം നൽകുന്നത് വിഡ്ഢികളെ പിന്തുണക്കുകയാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

സഞ്ജയ് ഗെയ്‌ക്‌വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാൻ അർഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെയുടെ വിവാദ പ്രസ്താവനയോടുള്ള പ്രതികരണം. ഇത്തരക്കാരെയും അഭിപ്രായങ്ങളെയും അപലപിക്കുന്നുവെന്നും ഇങ്ങനെയുള്ളവർ സംസ്ഥാന​ന്‍റെ രാഷ്ട്രീയം നശിപ്പിച്ചതായും കോൺഗ്രസ് എം.എൽ.സി ഭായ് ജഗ്‌താപ് പറഞ്ഞു.

വിദർഭ മേഖലയിലെ ബുൽധാന നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായ ഗെയ്‌ക്‌വാദിന് വിവാദങ്ങൾ പുതിയതല്ല. കഴിഞ്ഞ മാസം ഇയാളുടെ കാർ കഴുകുന്ന പോലീസുകാര​ന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളലിൽ വൈറലായിരുന്നു. വാഹനത്തിനുള്ളിൽ ഛർദിച്ചതിനെത്തുടർന്ന് പോലീസുകാരൻ സ്വമേധയാ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നായിരുന്നു ഗെയ്‌ക്‌വാദി​ന്‍റെ പിന്നീടുള്ള വിശദീകരണം. 1987ൽ താൻ കടുവയെ വേട്ടയാടിയെന്നും അതി​ന്‍റെ പല്ല് കഴുത്തിൽ കെട്ടിയിട്ടുണ്ടെന്നും ഗെയ്‌ക്‌വാദ് ഫെബ്രുവരിയിൽ അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, സംസ്ഥാന വനംവകുപ്പ് കടുവയുടെ പല്ല് ഫോറൻസിക് പരിശോധനക്ക് അയച്ച് തിരിച്ചറിയുകയും തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു അദ്ദേഹത്തെ ‘നമ്പർ വൺ തീവ്രവാദി’യെന്ന് വിളിച്ചിരുന്നു. ‘ബോംബ് നിർമാണ’ത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ അയാൾ ‘നമ്പർ വൺ തീവ്രവാദി’ ആണെന്നായിരു​ന്നു വാക്കുകൾ. ഇന്ത്യയിൽ ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും കഡ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവദിക്കുന്നതിനുള്ള പോരാട്ടമാണെന്നായിരുന്നു രാഹുലി​ന്‍റെ വാക്കുകൾ. ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവയെക്കാൾ താഴ്ന്നവരായി ആർ.എസ്.എസ് പരിഗണിക്കുന്നതായും വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

Published

on

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Continue Reading

india

ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

Published

on

ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Continue Reading

india

ട്രംപിന്റെ ഭീഷണിക്കിടയിലും ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് യു.എസിലെ ഇന്ത്യൻ വിദ്യാർഥിനി

Published

on

വാഷിങ്ടൺ: ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന വിദ്യാർഥികളെയും വിദ്യാഭ്യാസപ്രവർത്തകരെയും വേട്ടയാടാൻ യു.എസിലെ ട്രംപ് ഭരണകൂടം നീക്കം ശക്തമാക്കുന്നതിടെ ഇസ്രായേലിനെതിരെ ധൈര്യസമേതം ആഞ്ഞടിച്ച് ഇന്ത്യൻ വിദ്യാർഥിനി. പ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) നിന്ന് ബിരുദം നേടിയ ഇന്തോ-അമേരിക്കൻ വിദ്യാർഥിനിയായ മേഘ വെമുരിയാണ് ഫലസ്തീനിലെ വംശഹത്യക്കെതിരെ തുറന്നടിച്ചത്.

ഇസ്രായേൽ സൈന്യവുമായി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധം തുടരുന്നതായി വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ എം.ഐ.ടിയിലെ സീനിയർ ക്ലാസ് പ്രസിഡന്റായ മേഘ വെമുരി ചൂണ്ടിക്കാട്ടി. ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകമായ കഫിയ ധരിച്ചാണ് ഇവർ ചടങ്ങിൽ പ​ങ്കെടുത്തത്. ‘ഭൂമിയിൽ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ് ഇസ്രായേൽ. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’ -അവർ പറഞ്ഞു. ‘നമ്മൾ ബിരുദം നേടി ജീവിതവുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുമ്പോൾ, ഗസ്സയിൽ ഒരു സർവകലാശാലയും അവശേഷിക്കുന്നില്ല’ -മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഭാഷാശാസ്ത്രം, ലിൻഗ്വിസ്റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മേഘ പറഞ്ഞു. ബിരുദദാന ചടങ്ങിൽ പ​ങ്കെടുത്ത വിദ്യാർഥികൾ ആർപ്പുവിളികളോടെ പ്രസംഗത്തെ സ്വീകരിച്ചു.

ഗസ്സയെ ആക്രമിക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ ആയുധ നിർമ്മാത കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായുള്ള എംഐടിയുടെ പങ്കാളിത്തം അവസാനിപ്പിക്കാൻ ഈ വർഷമാദ്യം വിദ്യാർഥികൾ നടത്തിയ സമ്മർദം വലിയ വിജയം നേടിയെന്നും മേഘ ചൂണ്ടിക്കാട്ടി. എൽബിറ്റിന്റെ ഡ്രോണുകളും നിരീക്ഷണ സംവിധാനങ്ങളും ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ‘എം.ഐ.ടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ശാസ്ത്രജ്ഞർ, എൻജിനീയർമാർ, അക്കാദമിക് വിദഗ്ധർ, നേതാക്കൾ എന്നീ നിലകളിൽ മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്’ -മേഘ ഓർമിപ്പിച്ചു.

Continue Reading

Trending