Connect with us

kerala

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ചരിത്രത്തിലെ ഏറ്റവും മോശം: പറഞ്ഞതൊക്കെ വസ്തുതക്ക് നിരക്കാത്തത്-; പ്രതിപക്ഷ നേതാവ്

സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷം. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമെന്ന പ്രസ്താവന ചിരിപ്പിക്കുന്നതാണ്. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഇക്കാര്യം മറച്ചുവെച്ച് സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ നവകേരളം പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചത് 1600 കോടി രൂപയാണ്. എന്നാല്‍, ചെലവഴിച്ചത് 48 കോടിയും. ഇത് പ്രഖ്യാപിച്ചതിന്റെ മൂന്നു ശതമാനം മാത്രമേ വരൂ. അദേഹം ചൂണ്ടിക്കാണിച്ചു.

തീവ്രവാദികള്‍, ഭൂരിപക്ഷന്യൂനപക്ഷ തീവ്രവാദികള്‍ അടക്കമുള്ളവര്‍ പൊലീസ് സേനയില്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. മയക്കുമരുന്ന്ഗുണ്ടാ മാഫിയയുമായി പൊലീസിനും സി.പി.എമ്മിനും ബന്ധമുണ്ട്. കേരള പൊലീസിന്റെ മോശാവസ്ഥ മറച്ചു പിടിച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

kerala

നിമിഷപ്രിയക്കേസ്: റിപ്പോര്‍ട്ടിങ് വിലക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.

Published

on

യെമെനില്‍ വധശിക്ഷയ്ക്ക് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുമെന്നും അതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളെ ബാധിക്കാതിരിക്കാന്‍ പൊതുചര്‍ച്ചകള്‍ വിലക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടിയിരുന്നു.

Continue Reading

kerala

കൊല്ലത്ത് എംഡിഎംഎയുമായി യുവാവും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനും പിടിയില്‍

കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി.

Published

on

കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി. വിതരണത്തിന് 75 ഗ്രാം എംഡിഎംഎ എത്തിച്ച ഇരവിപുരം സ്വദേശി അഖില്‍ ശശിധനാണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസ് ഒഡിഷയില്‍ നിന്നാണ് ടുക്കുണു പരിച്ചയെന്ന കഞ്ചാവ് മൊത്ത വില്പനക്കാരനെ പിടികൂടിയത്.

കൊല്ലം വെസ്റ്റ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വില വരും. പുന്തലത്താഴം ഉദയ മന്ദിരത്തില്‍ 26 വയസുള്ള അഖില്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന്‍ ടുക്കുണു പരിച്ചയെ അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒഡിഷയിലെത്തി പ്രതിയെ പിടികൂടിയത്.

Continue Reading

kerala

മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി; എംആര്‍ അജിത് കുമാറിനായി അസാധാരണ നടപടി

ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്.

Published

on

എം.ആര്‍.അജിത് കുമാറിനായി അസാധാരണ നടപടിയുമായി വീണ്ടും സര്‍ക്കാര്‍. മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരിച്ചയച്ചു. ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.

പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.

Continue Reading

Trending