kerala
രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി
25000 കിലോഗ്രാം എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27000 കിലോഗ്രാം ഭാരമുള്ളതായി കണ്ടെത്തി.

പെരിന്തൽമണ്ണ: രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. ജിഎസ്ടി എൻഫോഴ്സ് മെന്റ്
ഓഫിസർ പി. ജയപ്രകാശ്, അസി. എൻഫോഴ്സ്മെന്റ് ഓഫിസർ പി. ടി. മനോജ് കുമാർ, സതീഷ് എന്നിവരടങ്ങിയ സംഘമാണ് നാടുകാണിച്ചുരത്തിൽ വച്ച് ലോറി
പിടികൂടിയത്.
25000 കിലോഗ്രാം എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27000 കിലോഗ്രാം ഭാരമുള്ളതായി കണ്ടെത്തി. ലോറിയിലുള്ളത് അമോണിയം കാർബോമേറ്റ് എന്നാണ് രേഖകളിൽ കാണിച്ചിരുന്നത് . എന്നാലിത് യൂറിയ ആണെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് ലോറി കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റി.
ലോറിയിലുള്ളത് കാർഷികാവശ്യത്തിനുള്ള സിഡൈസ്ഡ് യൂറിയ ആവാമെന്ന സംശയത്തിൽ ക്വാളിറ്റി കൺട്രോൾ അസി. ഡയറക്ടർ എ. ജെ . വിവെൻസി, പെരിന്തൽമണ്ണ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഷുഹൈബ് തൊട്ടിയാൻ, പെരിന്തൽമണ്ണ കൃഷി ഓഫിസറും രാസവള പരിശോധനാ ഉദ്യോഗസ്ഥയുമായ ടി. രജീനാ വാസുദേവൻ എന്നിവരടങ്ങിയ സംഘവും പരിശോധന നടത്തി.
സാമ്പിളുകൾ പട്ടാമ്പി ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോറി എൻഫോഴ്സ്മെന്റ് ടീമിന്റെ കസ്റ്റഡിയിലാണ്. സാമ്പിളിന്റെ പരിശോധനാ ഫലം വന്നതിനു ശേഷം കാർഷികാവശ്യത്തിനുള്ള സബ്സിഡൈസ്ഡ് യൂറിയ ആണെന്ന് തെളിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
kerala
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു
അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല

ആലപ്പുഴയില്‍ പിതാവിനെ മകന്‍ അതിക്രൂരമായി മര്‍ദിച്ചു. ചേര്‍ത്തല പുതിയകാവ് സ്വദേശി 75കാരനായ ചന്ദ്രനെയാണ് ഇളയ മകന്‍ അഖില്‍ അതിക്രൂരമായി മര്‍ദിച്ചത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ അഖില്‍ പിതാവിനെ അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു, തലയ്ക്കും ക്രൂരമായി മര്‍ദിച്ചു.
അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയാണ് സഹോദരന്‍ നിഖില്‍ ചെയ്തത്. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളായ അഖിലിനും നിഖിലിനുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു. നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അഖില്‍
kerala
എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം.

എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരില്‍ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം. വീട് പൂട്ടിപ്പോയ ദമ്പതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ലേബര്‍ റൂമില്‍ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
kerala
‘പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല’; തൃശൂരില്‍ കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി
മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തൃശൂരില്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി. അഞ്ഞൂര്‍ സ്വദേശിയായ മനീഷ് ആണ് ജീവനൊടുക്കിയത്. അഞ്ഞൂര്‍ കുന്നിനടുത്തെ ക്വാറിയില്‍ ആണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ മൃതദേഹം റോഡില്‍ വെച്ച് പ്രതിഷേധിച്ചു. മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. ബന്ധുവിന് വേണ്ടി എടുത്തു നല്‍കിയ പണത്തിന് വേണ്ടി മനീഷിനെ പൂട്ടിയിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
news2 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
kerala2 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala2 days ago
കോഴിക്കോട് 16-കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം
-
india2 days ago
സ്വര്‍ണ വില 74000 കടന്നു