Connect with us

News

സഊദി പ്രോ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ വരവ് നിലക്കുന്നില്ല

ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്‌സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്.

Published

on

റിയാദ്: ലിയോ മെസി വന്നില്ല. പക്ഷേ കൃസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തുടര്‍ന്ന് സഊദി പ്രോ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ വരവ് നിലക്കുന്നില്ല. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ കരുത്തരാണ് വരുന്നത്. ഇത്തിഹാദിലേക്ക് വന്നവര്‍ രണ്ട് വമ്പന്മാരാണ്. കരീം ബെന്‍സേമയും നകാലേ കാന്‍ഡേയും. സി.ആറിന്റെ അല്‍ നസറിന്റെ വലിയ ശത്രുക്കളായ അല്‍ ഹിലാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് വലിയ കരാറുകള്‍ സ്വന്തമാക്കി.

ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്‌സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്. വന്‍കിട യൂറോപ്യന്‍ ക്ലബുകള്‍ക്കായി പന്ത് തട്ടുന്ന പലരെയും നോട്ടമിട്ട് സഊദി ക്ലബുകളുടെ ഏജന്റുമാര്‍ ലണ്ടനിലും പരിസരങ്ങളിലുമുണ്ട്. കൃസ്റ്റിയാനോ റൊണാള്‍ഡോ അവസാന സീസണിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും അല്‍ ഹിലാലിലെത്തിയത്. ഇതായിരുന്നു സഊദി ഒഴുക്കിന്റെ തുടക്കം. വിവാദ സാഹചര്യത്തിലായിരുന്നു സി.ആറിന്റെ വരവ്. ഖത്തര്‍ ലോകകപ്പിന് തൊട്ട് മുമ്പ് അദ്ദേഹവും യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗനും ഇടഞ്ഞു. ആദ്യ ഇലവനില്‍ കോച്ച് സ്ഥാനം നല്‍കാത്തതിലെ പരാതിയില്‍ അനുമതിയില്ലാതെ സി.ആര്‍ മൈതാനം വിട്ടതായിരുന്നു ആദ്യ പ്രകോപനം. ഇരുവരും തമ്മില്‍ പിന്നെ വാക്‌പോരായി. ലോകകപ്പിന് തൊട്ട് മുമ്പ് സി.ആര്‍ നല്‍കിയ അഭിമുഖം വന്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ യുനൈറ്റഡ് പുറത്താക്കിയത്. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്നാണ് സി.ആര്‍ അല്‍ ഹിലാലിലെത്തിയത്.

ആദ്യ സീസണില്‍ ക്ലബിന് കിരീടം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും പ്രോ ലീഗിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാനായി. ആദ്യ സീസണ്‍ സംതൃപ്തികരമായിരുന്നുവെന്ന് വ്യക്തമാക്കിയ സി.ആറിനെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ സഊദിയിലേക്ക് വരുന്നത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ അപ്രതീക്ഷിത വരവായിരുന്നു പുതിയ സീസണ്‍ മുന്‍നിര്‍ത്തി സഊദിക്ക് ശക്തിയായത്. റയല്‍ നിരയില്‍ ഗോളുകള്‍ അടിച്ച് കൂട്ടുന്ന കരീമിന് സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരു സീസണ്‍ കൂടി ബാക്കിയുണ്ടായിരുന്നു. കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഉള്‍പ്പെടെയുളളവര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ 35 കാരനായ ഫ്രഞ്ച് സ്‌ട്രൈക്കര്‍ വന്‍ തുകക്ക് ഇത്തിഹാദിലേക്ക് വരുകയായിരുന്നു. തൊട്ട് പിറകെയാണ് നകാലേ കാന്‍ഡേയും ഇതേ ക്ലബിലെത്തിയത്. അല്‍ ഹിലാലും ഇത്തിഹാദും അല്‍ നസറുമാണ് താരങ്ങള്‍ക്കായി കൂടുതല്‍ കാശ് ഇറക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി ഫാമിലി മീറ്റ് സംഘടിപ്പിച്ചു

സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.

Published

on

വാര്‍സോ: കെ.എം.സി.സി യൂറോപ്യന്‍ യൂണിയന്‍ ഈ വര്‍ഷത്തെ ഫാമിലി മീറ്റ് പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സോയില്‍ സംഘടിപ്പിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഫുട്‌ബോള്‍ ടൂര്‍ണമെന്റും പരിപാടിയുടെ ഭാഗമായി നടത്തി.

സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി ജര്‍മനി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് പുല്ലോര്‍ശ്ശങ്ങാടന്‍ ഓസ്ട്രിയ ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ജവാദ് മണക്കടവന്‍ ജര്‍മനി വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും നടത്തി.

പ്രസ്തുത പരിപാടിയില്‍ ഐ.പി.സി.സി.ഐ ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ ചന്ദ്രമോഹന്‍ നല്ലൂര്‍ പങ്കെടുത്തു. നൗഫല്‍ താപ്പി ജര്‍മനി, മുഹമ്മദ് കുരുവാക്കോട്ടില്‍ ജര്‍മനി, ആഷിഖ് ചോലക്കല്‍ പോളണ്ട്, അബ്ദുല്ലത്തീഫ് പോളണ്ട്, അബ്ദുല്‍ ബാസിത് ഓസ്ട്രിയ, നിഷിന്‍ പുല്‍പ്പാടന്‍ പോളണ്ട് എന്നിവര്‍ സംസാരിച്ചു.

Continue Reading

Football

വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ്‌

അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം.

Published

on

ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

Continue Reading

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

Trending