india
ഭരണകൂട ഭീകരതയുടെ മണിപ്പൂര്‍ മോഡല്‍

ഒന്നരവര്‍ഷം മുമ്പ് തുടക്കമിട്ട്, 300 ഓളം പേരുടെ മരണത്തിനും 60,000 ലധികം പേരുടെ പലായനത്തിനും ഇടയാക്കിയ മണിപ്പൂര്‍ കലാപം ശമനമില്ലാതെ തുടരുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും രാജ്യാതിര്‍ത്തിയും കടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നിയമസാഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലുള്‍പ്പടെ, പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയുടെ പ്രധാന പ്രചരണം ഡബിള്‍ എഞ്ചിന്‍ സര്‍ക്കാറിനെക്കുറിച്ചാണ്. കേന്ദ്രം ഭിരിക്കുന്ന തങ്ങള്‍ സംസ്ഥാനത്തും അധികാരത്തിലെത്തിയാലുണ്ടാവുന്ന വികസനവും കരുതലും കണക്കുകൂ ട്ടലുകള്‍ക്കുമപ്പുറമായിരിക്കുമെന്ന പ്രചണ്ഡമായ പ്രചരണം നടത്തുമ്പോള്‍ മണിപ്പൂര്‍ അവരെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനവും കേന്ദ്രവും ബി.ജെ.പിയുടെ കൈയ്യിലായിരുന്നിട്ടും പ്രദേശത്ത് ശാശ്വത സമാധാനം സ്ഥാപിക്കാന്‍പോയിട്ട് അവിടേക്ക് തിരിഞ്ഞുനോക്കാന്‍പോലും മോദിക്കും സംഘത്തിനും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇരു സര്‍ക്കാറുകളും മനസുവെച്ചാല്‍ നിമിഷ നേരംകൊണ്ട് പരിഹാരിക്കാവുന്ന പ്രശ്നമണ് അപരിഹാര്യമായി, രാജ്യത്തിനുമുന്നില്‍ ഒരു സമസ്യയായി, ലോകത്തിനുമുന്നില്‍ നാണക്കേടായി നിലകൊള്ളുന്നത്.
കഴിഞ്ഞ ദിവസം ജിരിബാമില്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയ 10 കുക്കികളെ സുരക്ഷാസേന വെടിവെച്ച് കൊന്നതോടെയാണ് പുതിയ സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ അക്രമണങ്ങള്‍ക്കു പിന്നാലെ രണ്ട് മെയ്തികളുടെ മൃതദേഹം കണ്ടെത്തുകയും ആറ് കുടുംബാംഗങ്ങളെ കാണാതാവുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്, കുതക് എന്നിവിടങ്ങളില്‍ കൊള്ളിവെപ്പും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാങ്പോക്പിക്ക് സമീപം കാങ് ചുപ് ചിങ്കോങില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. കഴിഞ്ഞ ദിവസം നടന്ന കലാപാനന്തരം മുമ്പെങ്ങുമില്ലാത്ത വിധം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയുമെല്ലാം വസതികള്‍ക്കുനേരെ ആക്രമണം നടന്നത് ജനങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടതിന്റെ പ്രകടമായ ഉദാഹരണമാണ്.
മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാസേന ശ്രമകരമായാണ് തടുത്തുനിര്‍ത്തിയത്. ഇത് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇതിനുപുറമേ രാഷ്ട്രിയമായ തിരിച്ചടിയും പുതിയ സാഹചര്യത്തില്‍ ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും 25 എം.എല്‍.എമാര്‍ വിട്ടു നിന്നതോടെ സംസ്ഥാന സര്‍ക്കാറിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. 25 എം.എല്‍.എമാരില്‍ 14 പേര്‍ ബി.ജെ.പി എം.എല്‍.എമാരാണ്. ഇതില്‍ 11 പേര്‍ ഒരുകാരണംപോലും സര്‍ക്കാറിനെ ബോധിപ്പിച്ചിട്ടില്ല. ഏഴു എം.എല്‍.എമാരുള്ള എന്‍.പി.പി കഴിഞ്ഞ ദിവസം എന്‍.ഡി.എക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും സംസ്ഥാന മന്ത്രിയുമായ വൈകേംചന്ദും വിട്ടു നിന്നവരല്‍ ഉള്‍പ്പെട്ടത് ബി.ജെ.പിക്ക് കനത്ത ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. കലാപത്തിന്റെ എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്ക് ബിരേന്‍സിങിനാണെന്ന് ഈ വിട്ടുനില്‍ക്കലിലൂടെ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം ബി.ജെ.പിയുടെ നിയമസഭാ സാമാജികര്‍പോലും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉത്തരവാദിത്തമെല്ലാം കാറ്റില്‍പറത്തി ഒരുപക്ഷത്തിന്റെ ഭാഗമായി മാറിയ ഈ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ തയാറാകാത്തതിലൂടെ പ്രദേശത്തെ അഗ്‌നിനാളം ഒരിക്കലും കെട്ടടങ്ങരുതെന്ന ബി.ജെ.പിയുടെ നിലപാടാണ് പുറത്തുവരുന്നത്. ഒന്നരവര്‍ഷത്തിനിടെ നിരവധി തവണ ലോകംചുറ്റിയിട്ടും മണിപ്പുരിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയും പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥമായ ഒരിടപെടലും നടത്താത്ത ആഭ്യന്തര മന്ത്രിയുമെല്ലാം അടിവരയിടുന്നത് ഈ വസ്തുതക്കാണ്. ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി മാറുകയും കലാപം കത്തിയാളുകയും ചെയ്യുമ്പോള്‍ രാഷ്ട്രപതിയുടെ ഇടപെടലാണ് നിലവില്‍ മണിപ്പൂര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ കലാപത്തില്‍ കക്ഷിചേരുകയും കേന്ദ്രം അര്‍ത്ഥഗര്‍ഭമാ യ മൗനത്തിലൂടെ അവര്‍ക്ക് പ്രോത്സാഹനവും നല്‍കുമ്പോള്‍ ഈ ഭരണകൂടങ്ങളെ പടിക്കു പുറത്തുനിര്‍ത്തലല്ലാതെ മറ്റൊരുപരിഹാരമില്ല.
india
രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.
india
ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍
അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.
ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
india
അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും
ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി.

മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.
ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി