Connect with us

kerala

ഒരാൾ പോലുമിലാതെ യാത്ര മുടങ്ങി നവകേരള ബസ്, രണ്ട് ദിവസമായി കട്ടപ്പുറത്ത്

വഴിയില്‍ നിന്നു പോലും ആരും കയറാതെ വന്നതോടെ നവകേരള ബസിന്റെ യാത്ര റദ്ദ് ചെയ്യുകയായിരുന്നു.

Published

on

ആരും കയറാത്തതിനാല്‍ നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. യാത്രക്കാരില്ലാത്തതിനാല്‍ ചൊവ്വാഴ്ച മുതല്‍ ബസ് സര്‍വീസ് നടത്തുന്നില്ല. അഞ്ച് പേര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്-ബംഗളുരു റൂട്ടിലാണ് നവകേരള ബസ് യാത്ര നടത്തിയിരുന്നത്.

വഴിയില്‍ നിന്നു പോലും ആരും കയറാതെ വന്നതോടെ നവകേരള ബസിന്റെ യാത്ര റദ്ദ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച സര്‍വീസ് നടത്തിയപ്പോള്‍ വിരലിലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഞായറാഴ്ച 55,000 രൂപ വരുമാനമായിരുന്നുവെങ്കില്‍ അത് അടുത്ത ദിവസം 14,000 മാത്രമായി. വെള്ളിയാഴ്ച സര്‍വീസ് നടത്താനാകുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

മേയ് 5 മുതലാണ് നവകേരള ബസ്‌കോഴിക്കോട് – ബംഗളുരു റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചത്. നവകേരള സദസിന്റെ ഭാഗമായ ബസ് വലിയ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി പ്രത്യേകം തയാറാക്കിയ ആഡംബര ബസ് അന്നുമുതലേ വാര്‍ത്തകളില്‍ വിവാദനായകനായി. ധനപ്രതിസന്ധിക്കിടെ സര്‍ക്കാര്‍ വക മറ്റൊരു ധൂര്‍ത്തെന്ന വിമര്‍ശനവും ഉയര്‍ന്നു.

ആധുനിക സജ്ജീകരണങ്ങളുള്ള ബസില്‍ എസി, ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 26 പുഷ് ബാക്ക് സീറ്റുകളുള്ള ബസില്‍ ഹൈഡ്രോളിക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും യാത്രക്കാരെ ആകര്‍ഷിക്കുന്നില്ലെന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വന്‍ സംഭവം ആകുമെന്ന് അവകാശപ്പെട്ട സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും തലവേദനയാവുകയാണ്. നവകേരള ബസ് കട്ടപ്പുറത്താകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending