kerala
പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍, മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്ന് കരുതി ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ പ്രസംഗം നിര്‍ത്താന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
പ്രസംഗത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. തന്റെ പ്രസംഗം തടസപ്പെടുത്തിയാല്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്ന് കരുതിയാണെങ്കില്‍ അങ്ങനെ ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്പീക്കറോട് പറഞ്ഞു. സഭയിലെ മുതിര്‍ന്ന അംഗം ഒരിക്കലും ഇങ്ങനെ സംസാരിക്കരുതെന്ന് സ്പീക്കര്‍ മറുപടിയും നല്‍കി. അതേസമയം, അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗങ്ങത്തില്‍ നിന്ന്
നെന്മാറ കൊലക്കേസില്‍ കോടതി ജാമ്യ വ്യവസ്ഥകള്‍ മാറ്റിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഏറ്റവും അവസാനത്തെ കോടതി ഉത്തരവിലും നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒന്നര മാസക്കാലമാണ് ഈ പ്രതി അഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്തിയ സ്ത്രീയുടെ വീടിനടുത്ത് താമസിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും അടക്കം അഞ്ച് പേരെ കൊല്ലുമെന്ന് അയാള്‍ ഒന്നരമാസക്കാലം നിരന്തരമായി ഭീഷണിപ്പെടുത്തി.
രാത്രിയാകുമ്പോള്‍ ആയുധം കാട്ടി ആളുകളെ വിരട്ടും. ജീവന്‍ അപകടത്തിലാണെന്നു കാട്ടി കുട്ടികളും അടുത്ത വീട്ടിലെ സ്ത്രീയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് വീടിനടുത്ത് വന്ന് താമസിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും ഒന്നരമാസക്കാലം നിങ്ങളുടെ പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്നതാണ് ഞങ്ങളുടെ ചോദ്യം. കോടതിയില്‍ പോയി ജാമ്യം റദ്ദാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചോ? കൊലയാളി തൊട്ടടുത്ത് വീട്ടില്‍ താമസിച്ച് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പൊലീസ്? അതാണ് ഞങ്ങളുടെ ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയണം.
ഗുണ്ടകളുടെ വിഹാര കേന്ദ്രമാണ് കേരളം. രണ്ടായിരത്തിലധികം ഗുണ്ടകള്‍ കേരളത്തില്‍ സ്വര്യവിഹാരം നടത്തുന്നുവെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും വ്യാപകമായി ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.
2017 ല്‍ രജിസ്റ്റര്‍ ചെയ്ത 14886 കേസുകളില്‍ 1445 കേസുകളിലെ പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2018 ല്‍ 15431. ശിക്ഷിക്കപ്പെട്ടത് 1219. അടുത്ത വര്‍ഷം 15624. ശിക്ഷിക്കപ്പെട്ടത് 1205. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 10 ശതമാനം പോലുമില്ല. കൃത്യമായ അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും നടക്കാത്തതാണ് ഇതിന് കാരണം. എന്നിട്ടാണ് എന്റഫോഴ്സ്മെന്റ് കൃത്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ വഷളായിരിക്കുകയാണ്. ഗുണ്ടകളുടെ കൈയിലാണ് കേരളം. എവിടെ ചെന്നാലും ആളുകള്‍ക്ക് പരാതിയാണ്. കേരളം ഗുണ്ടകളുടെ കൈയിലാണ്. പൊലീസ് ഗുണ്ടാ നെക്സസുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതം ഗുണ്ടകളുടെ കഠാര തുമ്പിലാണ്. നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. അനാവശ്യമായ രാഷ്ട്രീയ രക്ഷകര്‍തൃത്വം ഗുണ്ടകള്‍ക്ക് നല്‍കി നിങ്ങള്‍ കേരളത്തെ ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു. അതിലുള്ള ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
crime
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
kerala
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
crime
‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala2 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
india3 days ago
ബോംബെ ഹൈക്കോടതി ജഡ്ജിയായി മുന്‍ ബിജെപി വക്താവ്; പ്രതിഷേധിച്ച് പ്രതിപക്ഷം
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അശ്ലീല സിനിമകളിലൂടെ പണ സമ്പാദനമെന്ന് പരാതി; നടി ശ്വേത മോനോനെതിരെ കേസ്