Connect with us

Video Stories

ബോസ് വാ തുറക്കൂ

Published

on

1-സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്…! 2- സൗരവ് ഗാംഗുലി. ടെസ്റ്റില്‍ രാജ്യത്തിനായി കളിച്ചത് 113 തവണ. നേടിയത് 7212 റണ്‍സ്. 311 ഏകദിനങ്ങളില്‍ നിന്നായി 11,363 റണ്‍സ്. കളിച്ച ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ 254. നേടിയത് 15,687 റണ്‍സ്… 3 വി.വി.എസ് ലക്ഷ്മണ്‍. 134 ടെസ്റ്റുകളില്‍ നിന്നായി 8781 റണ്‍സ്. 86 ഏകദിനങ്ങളില്‍ നിന്നായി 2338 റണ്‍സ്. 267 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 19,730 റണ്‍സ്…! ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാര്‍ മാത്രമല്ല ഇവര്‍-ലോക ക്രിക്കറ്റിലെ മഹോന്നതര്‍. മൂന്ന് പേരും ചേര്‍ന്ന് കളിച്ചത് 2138 മല്‍സരങ്ങള്‍.
ഇനി രവിശാസ്ത്രി. ആകെ കളിച്ചത് 80 ടെസ്റ്റുകള്‍-നേടിയത് 3830 റണ്‍സ്. 150 ഏകദിനങ്ങളില്‍ നിന്നായി നേടിയത് 3108 റണ്‍സ്. 245 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 13,202 റണ്‍സും നേടിയിരിക്കുന്നു. കളിയെക്കാള്‍ കളി പറയാന്‍ മിടുക്കനാണ് ശാസ്ത്രി. നല്ല ഇംഗ്ലീഷും ആരെയും മയക്കുന്ന വാക് ചാതുരിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍ ഇപ്പോള്‍ രവിശങ്കര്‍ ജയതീര്‍ത്ഥ ശാസ്ത്രിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട മേല്‍പ്പറഞ്ഞ മൂന്ന് സിംഹങ്ങള്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റിയെ ഒറ്റപ്പന്തില്‍ സ്റ്റംമ്പ് ചെയ്ത രവിയെ വാഴ്ത്താതെ വയ്യ..! എന്തെല്ലാമായിരുന്നു ക്രിക്കറ്റ് ഉപദേശകസമിതിയിലെ വമ്പന്മാര്‍ പറഞ്ഞത്…? ഇന്ത്യന്‍ ടീമിനെ, ക്യാപ്റ്റനെ, കോച്ചിനെ എല്ലാം ഞങ്ങള്‍ തീരുമാനിക്കും… ഞങ്ങള്‍ക്കപ്പുറം മറ്റൊരു അധികാര കേന്ദ്രമില്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്ക് ഞങ്ങളല്ലാതെ മറ്റാര്…? ഇങ്ങനെയൊന്നും പരസ്യമായി പറഞ്ഞില്ലെങ്കിലും ഇങ്ങനെയെല്ലാം നടിച്ച മഹാനായ സച്ചിനും ധീരോദാത്തനായ സൗരവും മാന്യനായ ലക്ഷ്മണും ഇപ്പോള്‍ ഒരക്ഷരം ഉരിയാടുന്നില്ല. ഈ ത്രിമൂര്‍ത്തികള്‍ രവിശാസ്ത്രിയോട് പറഞ്ഞത് താങ്കളാണ് ഹെഡ്മാസ്റ്റര്‍, താങ്കളുടെ ഡെപ്യൂട്ടികള്‍ രാഹുല്‍ ദ്രാവിഡും സഹീര്‍ഖാനും. പക്ഷേ ഹെഡ്മാസ്റ്റര്‍ വടിയെടുത്ത് പറഞ്ഞു-എന്റെ ഡെപ്യൂട്ടിമാരെ നിങ്ങള്‍ നിശ്ചയിക്കണ്ട, അതിന് ഞാന്‍ ധാരാളം. ശാസ്ത്രിയിലെ ഹെഡ്മാസ്റ്റര്‍ പറഞ്ഞിടത്ത് കാര്യങ്ങളെത്തി നില്‍ക്കുമ്പോഴാണ് മിണ്ടാട്ടം മുട്ടിപ്പോയ ത്രീമൂര്‍ത്തികളുടെ ഗതികേട് മനസ്സിലായത്.
ഉപദേശകന്മാരായി ഇരിക്കാന്‍ ഞങ്ങളിനി ഇല്ല എന്ന് ഉച്ചത്തില്‍ പറഞ്ഞ് കസേര തട്ടിത്തെറിപ്പിച്ചൊരു സുരേഷ് ഗോപി സ്റ്റൈലിന് ഇവരില്ല- പിണങ്ങിയാല്‍ നഷ്ടം നമുക്ക് തന്നെ എന്ന തിരിച്ചറിവില്‍ അവര്‍ മിണ്ടുന്നില്ല. കരയുന്ന കുട്ടിക്കല്ല ക്രിക്കറ്റില്‍ പാല്-കരയാത്ത കുട്ടിക്കാണ്. കരഞ്ഞ് ബഹളമുണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവില്‍ ഇവര്‍ മാത്രമല്ല മിണ്ടാതെ നില്‍ക്കുന്നത്. അപമാനിതരായ ദ്രാവിഡും സഹീറും മിണ്ടുന്നില്ല.
സച്ചിനെ പോലെ ഒരാള്‍ പണ്ടേ പുലിവാലുകളില്‍ ചാടാറില്ല-നില്‍പ്പിന്റെ രസതന്ത്രം അദ്ദേഹത്തിന് കൃത്യമായി അറിയാം. പക്ഷേ സൗരവ് അത്തരക്കാരനല്ല-രക്തത്തില്‍ ക്ഷത്രിയാംശം ഉള്ളതിനാല്‍ പൊട്ടിത്തെറിക്കാറുണ്ട്. പക്ഷേ ഇവിടെ അദ്ദേഹം ക്ഷത്രിയനല്ല-ക്ഷൂദ്രനാണ്. ഗ്രെഗ് ചാപ്പലിനെ പോലെ കൊമ്പ് കുലുക്കി വന്ന ഓസ്‌ട്രേലിയന്‍ പരിശീലകനോട് നീ പോ മോനെ ദിനേശാ എന്ന് പറഞ്ഞ സൗരവിന് രവിശാസ്ത്രിയോട് ആ കുറുമ്പില്‍ സംസാരിക്കാനാവുന്നില്ല. ഹൈദരാബാദുകാരനായ ലക്ഷ്മണ്‍ വായില്‍ കൈ ഇട്ട് കൊടുത്താലും കടിക്കാത്ത ആളായതിനാല്‍ അദ്ദേഹത്തിന്റെ മൗനത്തിന് പുതിയ വിലാസം വേണ്ട.
ക്രിക്കറ്റ് ബോര്‍ഡ് എന്ന ബി.സി.സി.ഐയാണ് ഇവിടെ വിജയികള്‍. അവര്‍ തങ്ങളുടെ നഷ്ടമായ അധികാരം തിരിച്ചുപിടിക്കുകയാണ്. കോച്ചിനെയും ക്യാപ്റ്റനെയുമെല്ലാം തീരുമാനിക്കാന്‍ ബോര്‍ഡ് തന്നെ ധാരാളമെന്ന പഴയ മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോള്‍ അതിന് ഉപോത്പലകമായി അവര്‍ പറയുന്നതാവട്ടെ ലോധാ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ. ദേശീയ ടീമിനെ, കോച്ചിനെ പ്രഖ്യാപിക്കാന്‍ മൂന്നംഗ സെലക്ഷന്‍ സമിതി മതിയെന്നാണ് ലോധാ കമ്മിറ്റി വ്യക്തമായി പറഞ്ഞിരുന്നുന്നത്. ഒരു അഡ്‌വൈസറി കമ്മിറ്റി അതിനായി വേണ്ടെന്നും ലോധാ ശിപാര്‍ശയില്‍ പറയുമ്പോള്‍ സൗരവിനും സച്ചിനും ലക്ഷ്മണിനും എന്ത് സ്ഥാനം…: എം.എസ്.കെ പ്രസാദ്, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷന്‍ പാനല്‍ ഇപ്പോഴുണ്ട്. നേരത്തെ അഞ്ച് പേരായിരുന്നു സെലക്ഷന്‍ സമിതിയില്‍. ലോധാ കമ്മിറ്റി മൂന്നംഗങ്ങള്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ജതിന്‍ പരഞ്ചമ്പെ, ഗഗന്‍ ഘോഡ എന്നിവരെ സെലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കി. ശാസ്ത്രി വ്യക്തമായ ഏകപക്ഷീയ വിജയം ക്രിക്കറ്റ് ബോര്‍ഡ് പിന്തുണയില്‍ നേടിയതോടെ ഒന്നുങ്കില്‍ അഡ്‌വൈസറി കമ്മിറ്റിക്കാര്‍ സ്വയം പിരിഞ്ഞ് പോവണം, അതിനവര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഒരു സ്വാഭാവിക മരണം ഉറപ്പാണ്. മരിച്ച് വീഴുന്നവര്‍ സച്ചിനും സൗരവുമാവുമ്പോള്‍, അവര്‍ ഒന്നും പ്രതികരിക്കാതെ നില്‍ക്കുമ്പോള്‍ ചിരിക്കുന്നത്, തല ഉയര്‍ത്തുന്നത് ക്രിക്കറ്റ് ബോര്‍ഡാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

local

റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍

കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

Published

on

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.

റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.

Continue Reading

Video Stories

വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .

Continue Reading

Trending