Connect with us

Culture

‘അര്‍ദ്ധ രാത്രിയില്‍ എന്തിന് നാടകം?,വൈകാരിക അഭിനയം നിര്‍ത്തൂ’;മോദിയെ കടന്നാക്രമിച്ച് ഐസക്

Published

on

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു ഐസക്കിന്റെ പ്രതികരണം. അര്‍ദ്ധരാത്രിയില്‍ എന്തിനാണ് ഇത്തരത്തിലുള്ള നാടകമെന്നും അത് നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസ നടപടികള്‍ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായുള്ള ബന്ധം മോഡിജിക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ഇന്നലത്തെ ഗോവ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിയ ഒരു കാര്യം പ്ലാസ്ടിക്ക് പണത്തിലേക്ക് ഇന്ത്യ മാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് . പക്ഷെ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്താണ് ? കാശ് ഇന്നും വാണിജ്യ കൈമാറ്റത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ . കാശും ദേശീയ വരുമാനവുമായുള്ള തോത് ഇന്ത്യയില്‍ 12 ശതമാനം ആണ് . മറ്റ് ഇന്ത്യ പോലുള്ള പ്രമുഖ രാജ്യങ്ങളില്‍ 4 ല്‍ താഴെയും . ഇങ്ങനെയുള്ള ഒരു രാജ്യത്ത് പണത്തിന്റെ മൂല്യത്തില്‍ 84 % വരുന്ന 500 1000 രൂപ നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചാല്‍ എന്ത് സംഭവിക്കും എന്ന് സാമ്പത്തീകശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയാവുന്നവര്‍ക്ക് തിരിച്ചറിയാനാകും . എന്നാല്‍ ഈ തിരിച്ചറിവ് മോഡിജിക്ക് ഉണ്ടായില്ല . ഫലം ഇപ്പോള്‍ ഇന്ത്യന്‍ ജനത അനുഭവിക്കുന്നു .

’50 ദിവസങ്ങള്‍ കൂടി തരൂ. ഈ ശുദ്ധീകരണത്തില്‍ നാം വിജയിക്കും ‘ 50 ദിവസങ്ങള്‍ കൂടി വേണമായിരുന്നുവെങ്കില്‍ എന്തിന് അര്‍ദ്ധരാത്രി പൊടുന്നനെ നോട്ടുകള്‍ പിന്‍വലിച്ചു ? പഴയ നോട്ടുകള്‍ റദ്ടാവാന്‍ ഒരു മാസം മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കുന്ന ശുദ്ധീകരണം നടക്കുമായിരുന്നു. കള്ളനോട്ടുകള്‍ ഇല്ലാതാവും . പണമായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തില്‍ സിംഹപങ്കും വെളിച്ചത്ത് വരും. കള്ളപ്പണം വെളുപ്പിക്കാന്‍ ഇന്ന് ലഭിക്കുന്ന സൗകര്യങ്ങളെ മുന്നറിയിപ്പ് നല്‍കി കൊണ്ട് ലഭ്യമാക്കിയിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്നുള്ളൂ . ഫലം ഒന്ന് തന്നെ . ഒറ്റക്കാര്യം കൂടി ചെയ്താല്‍ മതി. സ്വര്‍ണ്ണം, ഭൂമി തുടങ്ങിയ വന്‍കിട ഇടപാടുകളുടെ കൃത്യമായ വിവരങ്ങളും സ്രോതസ്സുകളും ഇടപാടുകാര്‍ രേഖപ്പെടുത്തണം എന്നത് നിര്‍ബന്ധമാക്കണം.

ഇത് ചെയ്യുന്നതിന് പകരം എന്തിന് അര്‍ദ്ധരാത്രി നാടകം?ഈ വൈകാരിക അഭിനയം നിര്‍ത്തി ആശ്വാസ നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം . ഉദാഹരണത്തിന് സര്‍ക്കരുകള്‍ക്കുള്ള നികുതിയും ഫീസും ചാര്‍ജ്ജുകളും 500 1000 രൂപ നോട്ടുകളില്‍ സ്വീകരിക്കാനുള്ള അനുവാദം 10 ആം തീയതി ആണ് ലഭിച്ചത് . ആശുപത്രി , റെയില്‍വേ തുടങ്ങിയ മേഖലകള്‍ക്ക് ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അനുവാദം നല്‍കിയിരുന്നു . ഇവയെല്ലാം ഇന്ന് അവസാനിക്കുകയാണ് . അടിയന്തിരമായി കാലാവധി നീട്ടി നല്‍കാന്‍ ഉത്തരവ് ഉണ്ടാകണം.
എന്തുകൊണ്ട് പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നത് വരെ പഴയ നോട്ടുകള്‍ കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കാനുള്ള സാവകാശം കൊടുത്തുകൂടാ ? ആദ്യം ആശുപത്രി , റെയില്‍വെ തുടങ്ങി ഏതാനും മേഖലകളില്‍ പരിമിതപ്പെടുത്തിയിരുന്ന സൗകര്യം പത്താം തീയതി സര്‍ക്കാറുകള്‍ക്കുള്ള നികുതികള്‍ക്കും ഫീസുകള്‍ക്കും ചാര്‍ജ്ജുകള്‍ക്കും ബാധകമാക്കി . ഇത് എന്തുകൊണ്ട് വിപുലപ്പെടുത്തിക്കൂടാ ? ഇത്തരത്തില്‍ അടിയന്തിരമായി സ്വീകരിക്കേണ്ടുന്ന പ്രായോഗിക നടപടികളെ കുറിച്ച് മുഖ്യമന്ത്രി രാവിലെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച ചെയ്യാന്‍ പോകുകയാണ് .
ചിത്രം : ഇന്ന് രാവിലെ 8 .00 ന് ആലപ്പുഴ കൊമ്മാടി എസ് ബി ഐ ശാഖയുടെ മുന്നില്‍ നിന്ന് ഒരു സുഹൃത്ത് പകര്‍ത്തിയത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending