Connect with us

Culture

‘അര്‍ദ്ധ രാത്രിയില്‍ എന്തിന് നാടകം?,വൈകാരിക അഭിനയം നിര്‍ത്തൂ’;മോദിയെ കടന്നാക്രമിച്ച് ഐസക്

Published

on

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു ഐസക്കിന്റെ പ്രതികരണം. അര്‍ദ്ധരാത്രിയില്‍ എന്തിനാണ് ഇത്തരത്തിലുള്ള നാടകമെന്നും അത് നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസ നടപടികള്‍ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായുള്ള ബന്ധം മോഡിജിക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ഇന്നലത്തെ ഗോവ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിയ ഒരു കാര്യം പ്ലാസ്ടിക്ക് പണത്തിലേക്ക് ഇന്ത്യ മാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് . പക്ഷെ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്താണ് ? കാശ് ഇന്നും വാണിജ്യ കൈമാറ്റത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ . കാശും ദേശീയ വരുമാനവുമായുള്ള തോത് ഇന്ത്യയില്‍ 12 ശതമാനം ആണ് . മറ്റ് ഇന്ത്യ പോലുള്ള പ്രമുഖ രാജ്യങ്ങളില്‍ 4 ല്‍ താഴെയും . ഇങ്ങനെയുള്ള ഒരു രാജ്യത്ത് പണത്തിന്റെ മൂല്യത്തില്‍ 84 % വരുന്ന 500 1000 രൂപ നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചാല്‍ എന്ത് സംഭവിക്കും എന്ന് സാമ്പത്തീകശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയാവുന്നവര്‍ക്ക് തിരിച്ചറിയാനാകും . എന്നാല്‍ ഈ തിരിച്ചറിവ് മോഡിജിക്ക് ഉണ്ടായില്ല . ഫലം ഇപ്പോള്‍ ഇന്ത്യന്‍ ജനത അനുഭവിക്കുന്നു .

’50 ദിവസങ്ങള്‍ കൂടി തരൂ. ഈ ശുദ്ധീകരണത്തില്‍ നാം വിജയിക്കും ‘ 50 ദിവസങ്ങള്‍ കൂടി വേണമായിരുന്നുവെങ്കില്‍ എന്തിന് അര്‍ദ്ധരാത്രി പൊടുന്നനെ നോട്ടുകള്‍ പിന്‍വലിച്ചു ? പഴയ നോട്ടുകള്‍ റദ്ടാവാന്‍ ഒരു മാസം മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കുന്ന ശുദ്ധീകരണം നടക്കുമായിരുന്നു. കള്ളനോട്ടുകള്‍ ഇല്ലാതാവും . പണമായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തില്‍ സിംഹപങ്കും വെളിച്ചത്ത് വരും. കള്ളപ്പണം വെളുപ്പിക്കാന്‍ ഇന്ന് ലഭിക്കുന്ന സൗകര്യങ്ങളെ മുന്നറിയിപ്പ് നല്‍കി കൊണ്ട് ലഭ്യമാക്കിയിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്നുള്ളൂ . ഫലം ഒന്ന് തന്നെ . ഒറ്റക്കാര്യം കൂടി ചെയ്താല്‍ മതി. സ്വര്‍ണ്ണം, ഭൂമി തുടങ്ങിയ വന്‍കിട ഇടപാടുകളുടെ കൃത്യമായ വിവരങ്ങളും സ്രോതസ്സുകളും ഇടപാടുകാര്‍ രേഖപ്പെടുത്തണം എന്നത് നിര്‍ബന്ധമാക്കണം.

ഇത് ചെയ്യുന്നതിന് പകരം എന്തിന് അര്‍ദ്ധരാത്രി നാടകം?ഈ വൈകാരിക അഭിനയം നിര്‍ത്തി ആശ്വാസ നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം . ഉദാഹരണത്തിന് സര്‍ക്കരുകള്‍ക്കുള്ള നികുതിയും ഫീസും ചാര്‍ജ്ജുകളും 500 1000 രൂപ നോട്ടുകളില്‍ സ്വീകരിക്കാനുള്ള അനുവാദം 10 ആം തീയതി ആണ് ലഭിച്ചത് . ആശുപത്രി , റെയില്‍വേ തുടങ്ങിയ മേഖലകള്‍ക്ക് ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അനുവാദം നല്‍കിയിരുന്നു . ഇവയെല്ലാം ഇന്ന് അവസാനിക്കുകയാണ് . അടിയന്തിരമായി കാലാവധി നീട്ടി നല്‍കാന്‍ ഉത്തരവ് ഉണ്ടാകണം.
എന്തുകൊണ്ട് പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നത് വരെ പഴയ നോട്ടുകള്‍ കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കാനുള്ള സാവകാശം കൊടുത്തുകൂടാ ? ആദ്യം ആശുപത്രി , റെയില്‍വെ തുടങ്ങി ഏതാനും മേഖലകളില്‍ പരിമിതപ്പെടുത്തിയിരുന്ന സൗകര്യം പത്താം തീയതി സര്‍ക്കാറുകള്‍ക്കുള്ള നികുതികള്‍ക്കും ഫീസുകള്‍ക്കും ചാര്‍ജ്ജുകള്‍ക്കും ബാധകമാക്കി . ഇത് എന്തുകൊണ്ട് വിപുലപ്പെടുത്തിക്കൂടാ ? ഇത്തരത്തില്‍ അടിയന്തിരമായി സ്വീകരിക്കേണ്ടുന്ന പ്രായോഗിക നടപടികളെ കുറിച്ച് മുഖ്യമന്ത്രി രാവിലെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച ചെയ്യാന്‍ പോകുകയാണ് .
ചിത്രം : ഇന്ന് രാവിലെ 8 .00 ന് ആലപ്പുഴ കൊമ്മാടി എസ് ബി ഐ ശാഖയുടെ മുന്നില്‍ നിന്ന് ഒരു സുഹൃത്ത് പകര്‍ത്തിയത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending