Connect with us

kerala

കോവിഡ് രോഗിക്ക് മര്‍ദ്ദനം; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.

Published

on

തൃശൂര്‍: കോവിഡ് രോഗിയായ പ്രതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെയാണ് സസ്‌പെന്റ് ചെയ്തത്. ജയിലില്‍ റിമാന്റ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റെന്ന സംഭവത്തില്‍ മറ്റു രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്തു.

റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.

വിയ്യൂർ ജയിലിനുകീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീർ മരിക്കാനിടയായ സംഭവത്തിൽ ജീവനക്കാരെ വെള്ളപൂശിയാണ് ജയിൽ വകുപ്പ് റിപ്പോർട്ട്​ വന്നത്. മരിക്കാൻ കാരണമാവുന്ന മർദനങ്ങളൊന്നും കോവിഡ് സൻെററിൽ ഉണ്ടായിട്ടില്ലെന്നാണ്​ ജയിൽ വകുപ്പി​ൻെറ പ്രാഥമിക റിപ്പോർട്ട്.

ഉത്തരമേഖല ജയിൽ ഡി.ഐ.ജിയാണ് റിപ്പോർട്ട് നൽകിയത്. കോവിഡ് സൻെററിൽ രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പി​ൻെറ കണ്ടെത്തൽ. മരണകാരണമാകുന്ന മർദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ജനറൽ ആശുപത്രിയിൽ വെച്ച് മർദനമേറ്റിട്ടുണ്ടാവാമെന്നും പറയുന്നു. റിപ്പോർട്ടിനെ തുടർന്ന്, അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയിൽ ജീവനക്കാരിൽ രണ്ടുപേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും ഒരാളെ അതിസുരക്ഷ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കും സ്ഥലംമാറ്റി.

ഇതിനിടെ ഷമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ ‘അമ്പിളിക്കല’ സന്ദര്‍ശിക്കും. കോവിഡ് സൻെററിലെ മരണങ്ങൾ നേരിട്ട് അന്വേഷിക്കാനാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങി​ൻെറ തീരുമാനം. കൂടാതെ തൃശ്ശൂര്‍ ജയിലിലും, കൊവിഡ് കെയര്‍ സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം, തിങ്കളാഴ്ച കാക്കനാട് ജയിലിലെത്തി ഷമീറി​ൻെറ ഭാര്യയിൽനിന്ന്​ അദ്ദേഹം വിശദാംശങ്ങൾ തേടി. ചൊവ്വാഴ്ച ജയിലിലും ആരോപണ വിധേയമായ കോവിഡ് സൻെററിലും ഡി.ജി.പി നേരിട്ടെത്തി തെളിവെടുക്കുമെന്നാണ് അറിയുന്നത്.

സംഭവത്തിൽ കലക്ടറും ഇടപെട്ടു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ജയിൽ സൂപ്രണ്ടിന് നിർ​േ​ദശം നൽകി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Published

on

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.

അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.

പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Continue Reading

kerala

രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

Published

on

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending