Connect with us

kerala

തൃശൂർ കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; 10 പഞ്ചായത്തുകളിലെ മുപ്പതിനായിരം ഗുണഭോക്താക്കൾക്കുള്ള ജലവിതരണം മുടങ്ങി

റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു ഗതാഗതം നിരോധിച്ചു

Published

on

ഇരിങ്ങാലക്കുട കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി പത്തു പഞ്ചായത്തുകളിലെ മുപ്പതിനായിരം ഗുണഭോക്താക്കൾക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടൂര്‍ എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കാട്ടൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ റോഡില്‍ പൊഞ്ഞനം അമ്പലത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ഇതേ തുടര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ പുഴയില്‍ നിന്നും പമ്പിംഗ് നടത്തി വെള്ളാനി പ്ലാന്റില്‍ ശൂദ്ധീകരണം പൂര്‍ത്തിയാക്കി വെള്ളാനി സംഭരണിയില്‍ നിന്ന് പോകുന്ന 700 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തി വച്ചു.

എസ്എന്‍ പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്. മതിലകം, വാടാനപ്പിള്ളി സെക്ഷനുകളിലായി ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്എന്‍ പുരം എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്.

30,000 ഗുണഭോക്താക്കള്‍ക്കുള്ള ശുദ്ധജല വിതരണമാണ് മുടങ്ങിയത്. ഈ മേഖലയില്‍ പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും സ്ഥിരമാണ്. ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളമാണ് ഇതുമൂലം പാഴാകുന്നത്. കാലപ്പഴക്കമുള്ള പഴയ പ്രിമോ പൈപ്പായതിനാല്‍ മര്‍ദ്ദം താങ്ങാന്‍ ശേഷിയില്ലാത്തതാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജല അതോറിറ്റി അധികൃതര്‍ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പൈപ്പു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിക്കുവാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ മഴ കാരണം പണികള്‍ തടസ്സപ്പെടുന്നുണ്ട്. . കുടിവെള്ള വിതരണം നീണ്ടു പോയാല്‍ തീരദേശ മേഖലയിലെ ജനജീവിതം വലിയ വിഷമത്തിലാകും. കിണറുകളില്‍ ഉപ്പു കലര്‍ന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് പ്രധാനമായും ഈ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending