Connect with us

kerala

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്; ബന്ധുക്കള്‍ക്ക് കൈമാറിയത് മാംസം പുറത്തുകാണുന്ന വിധത്തില്‍

പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Published

on

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. താഴേ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അര്‍ഷദ് (38) ന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേരാംവണ്ണം തുന്നാതെ ബന്ധുക്കള്‍ക്ക് കൈമാറിയത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ ആര്‍ഷദിനെ ചേളാരിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം രാത്രി തന്നെ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.

കൊറോണ പരിശോധന ഫലം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ തന്നെ ലഭിച്ചു. പരിശോധനാ ഫലം നെഗറ്റീവായതോടെ തിരൂരങ്ങാടി പൊലീസ് നാല് മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ഡോക്ടറും മൂന്ന് നഴ്‌സുമാരും എത്തുന്നത് അഞ്ച് മണിക്കാണ്. ആറര മണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി അവര്‍ മടങ്ങി.

ശേഷം മൃതദേഹം കുളിപ്പിക്കാനായി മോര്‍ച്ചറിയില്‍ കയറ്റിയപ്പോഴാണ് മൃതദേഹം കീറിയ ഭാഗങ്ങളിലൊന്നും ശരിയായ രീതിയില്‍ തുന്നിയിട്ടില്ലെന്ന് കാണുന്നത്. ശരീരത്തിലെ മാംസങ്ങള്‍ പുറത്ത് കാണുന്ന രീതിയിലായിരുന്നു. ഇത് അവിടെ ഉണ്ടായിരുന്ന നഴ്‌സിനെ അറിയിച്ചപ്പോള്‍ സാധാരണ അങ്ങനെ തന്നെയാണെന്നായിരുന്നു മറുപടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ നിങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വാങ്ങിച്ചു തന്ന കിറ്റില്‍ തുന്നാനുള്ള നൂല് ഇല്ലായിരുന്നുവെന്നും ഉള്ള നൂല് ഒപ്പിച്ചു തുന്നിയത് കൊണ്ടാണ് അങ്ങനെ ആയതെന്നുമായിരുന്നു പിന്നീട് നഴ്‌സ് നടത്തിയ പ്രതികരണം. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി ഡോക്ടറെ സമീപിച്ചു.

ഡോക്ടര്‍ വീണ്ടും മോര്‍ച്ചറിയിലെത്തി പരിശോധിച്ചു. വയറിന്റെ ഭാഗത്തും തലയുടെ ഭാഗത്തും തുന്നിയത് ശരിയായിരുന്നില്ലെന്ന് കണ്ടെത്തുകയും വീണ്ടും തുന്നാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എട്ട് മണിയോടെ തുന്നല്‍ പൂര്‍ത്തിയാക്കി മൃതദേഹം കുളിപ്പിച്ചതിന് ശേഷം ഒന്‍പത് മണിയോടെ വീട്ടിലേക്ക് കൊണ്ട് പോയി. പത്ത് മണിയോടെ പടിക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

പി.പി.ഇ കിറ്റും ഫേസ് ഗ്ലാസുമെല്ലാം ധരിച്ചത് കൊണ്ട് ശരിയായി കാണാത്തത് കൊണ്ടാകാം തുന്നലില്‍ അപാകത സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍ ചന്ദ്രികയോട് പറഞ്ഞു. രാവിലെ എട്ട് മണിക്ക് പി.പി.ഇ കിറ്റ് ധരിച്ച് ജോലി ആരംഭിച്ച നഴ്‌സുമാര്‍ നാല് മണിക്ക് ഷിഫ്റ്റ് മാറാനിരിക്കെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ഇറങ്ങേണ്ടി വന്നത്. അത് കൊണ്ട് തന്നെ ചെറിയ കാലതാമസം നേരിട്ടിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നഴ്‌സുമാര്‍ക്ക് വേഗത്തില്‍ പോകാന്‍ വേണ്ടി മൃതദേഹം ശരിയാംവണ്ണം തുന്നാതെ ചാക്കില്‍ ഉന്നം നിറച്ച പോലെ തുന്നി പോകാനാണ് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അവര്‍ പറഞ്ഞ എല്ലാ സാധനങ്ങളും കിറ്റും വാങ്ങി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.

അതേ സമയം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ വാങ്ങി നല്‍കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധനങ്ങള്‍ ആസ്പത്രികളിലുണ്ടാകാറുണ്ട്. എന്നാല്‍ തിരൂരങ്ങാടിയില്‍ മാത്രം അത് ഉണ്ടാകാത്തത് എന്ത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കണം. മൃതദേഹത്തോട് പോലും ആദരവ് കാണിക്കാന്‍ കഴിയാത്ത ആരോഗ്യ വകുപ്പാണ് കേരളത്തിലേതെന്നത് ലജ്ജാകരമാണ്. നൂല് തികഞ്ഞില്ലെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം തുന്നാതെ ബന്ധുക്കള്‍ക്ക് നല്‍കിയെന്നത് പ്രാകൃതമാണ്. വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും റസാഖ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending