Connect with us

Culture

ഉപരോധം: യു.എ.ഇക്കെതിരെ യു.എന്‍ കോടതിയില്‍ ഖത്തറിന് അനുകൂല ഉത്തരവ്

Published

on

ദോഹ: ഉപരോധത്തെതുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എ.ഇക്കെതിരെ യു.എന്നിന്റെ ഉയര്‍ന്ന കോടതിയില്‍ നല്‍കിയ കേസില്‍ ഖത്തറിന് അനുകൂലമായ ഉത്തരവ്. യുഎഇയുടെ നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ ഹേഗിലെ രാജ്യാന്തരക്കോടതിയെയാണ് ഖത്തര്‍ സമീപിച്ചത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഖത്തറും യുഎഇയും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഹേഗിലെ പീസ് പാലസില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വിധിപ്രസ്താവം. യു.എ.ഇയില്‍ കഴിയുന്ന ഖത്തരി കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനും കുടുംബബന്ധം പൂര്‍വസ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലുമുള്ള മിശ്ര കുടുംബങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് കോടതിയുടെ ഉത്തരവ്. കുടുംബങ്ങളുടെ പുനസമാഗമത്തിനായുള്ള നടപടികള്‍ സ്വീകരിക്കണം. ഖത്തറിലുള്ളവര്‍ക്ക് ഉപരോധ രാജ്യങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, സഊദി രാജ്യങ്ങളില്‍ നിരവധി കുടുംബബന്ധങ്ങളുണ്ട്. യുഎഇയില്‍ നിരവധി ഖത്തരികള്‍ താമസിച്ചുപോരുന്നു.
കരയും കടലും വ്യോമപാതയും അടച്ചുള്ള ഉപരോധമായതിനാല്‍ ഇത്തരക്കാര്‍ക്ക് പരസ്പരം കാണാനോ സന്ദര്‍ശിക്കാനോ സാധിക്കുന്നില്ല. ഇതിനു പരിഹാരം കാണേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും കോടതി പരിഗണിച്ചു.
ഖത്തരികളായ വിദ്യാര്‍ഥികളുടെ പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ യുഎഇ സ്വീകരിക്കണം. യുഎഇയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നല്‍കണം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തടസങ്ങള്‍ ഇല്ലാതെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയും വേണം. യു.എ.ഇയിലെ നിയമസംവിധാനങ്ങള്‍ മറ്റാരെയും പോലെ ഖത്തരികള്‍ക്കും ലഭ്യമാക്കണം. നീതിന്യായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ ഉത്തരവിനെ വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ഖാതിര്‍ സ്വാഗതം ചെയ്തു.
ദീര്‍ഘ യാത്രയുടെ ആദ്യ ചുവടുവയ്പ്പു മാത്രമാണിതെന്ന് അവര്‍ പ്രതികരിച്ചു. ഖത്തരികള്‍ക്കെതിരെ ഏകപക്ഷീയവും തെറ്റായതുമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളോടു യാതൊരു അനുഭാവവുമുണ്ടാകില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഉത്തരവെന്നും അവര്‍ വിശദീകരിച്ചു. കോടതി നടത്തിയ ഇടക്കാല ഉത്തരവിലാണ് ഖത്തറിന്് അനുകൂലമായ വിധിപ്രസ്താവമുണ്ടായിരിക്കുന്നത്.

കേസില്‍ ഖത്തര്‍ ഉയര്‍ത്തിയ പ്രധാനവാദങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതാണ് കോടതിവിധിയില്‍ നിന്നും വ്യകതമാകുന്നതെന്ന് രാജ്യാന്തര വാര്‍ത്താഏജന്‍സികളും നയതന്ത്രവിദഗ്ദ്ധരും വിലയിരുത്തുന്നത്. കോടതിയുടെ പ്രസിഡന്റ് ജഡ്ജ് അബ്ദുല്‍ഖാവി അഹമ്മദ് യൂസുഫ് വിധിപ്രസ്താവം വായിക്കും. കേസിന്റെ വിചാരണയില്‍ ഡോ. മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ഖുലൈഫിയാണ് ഖത്തറിന്റെ വാദമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിചാരണക്കിടയില്‍ യുഎന്‍ കോടതി യുഎഇയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
വിധിപുറപ്പെടുവിച്ചശേഷം ഇരു കൂട്ടര്‍ക്കും അപ്പീല്‍ അനുവദിക്കില്ലെന്ന് കോടതി വക്താവ് സ്റ്റീഫന്‍ റാക്കനോവ നേരത്തെ പ്രതികരിച്ചിരുന്നു. യുഎഇയില്‍ താമസിക്കുന്ന ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഭയത്തിന്റേതായ കാലാവസ്ഥ യുഎഇ പ്രചരിപ്പിക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ഖത്തര്‍ രാജ്യാന്തരകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇയില്‍ ഇപ്പോഴും താമസിക്കുന്ന നിരവധി ഖത്തരികള്‍ ഭയത്തോടെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ് ബാരിസ്റ്റര്‍ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും ദോഹയ്ക്കായി കോടതിയില്‍ വ്യക്തമാക്കി. യുഎഇയുടെ പുറത്താക്കല്‍ ഉത്തരവിന്റെ നിഴലിലാണ് നിരവധിപേര്‍ അവിടെ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരികളെ സഹായിക്കാനാണെന്ന പേരില്‍ യുഎഇ സ്ഥാപിച്ച ഹെല്‍പ്പ്‌ലൈനുകള്‍ അബുദാബി പോലീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ ഈ ഹോട്ട്‌ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ഇവര്‍ ഭയക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യുഎഇയിലേക്കുള്ള യാത്രകള്‍ക്ക് ഖത്തരികള്‍നേരിടുന്ന പ്രതിബന്ധങ്ങള്‍, തടസങ്ങള്‍, ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും തെളിവുകള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending