Connect with us

Culture

അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കും: ട്രംപ്

Published

on

ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും തെമ്മാടി രാജ്യങ്ങളാണെന്നും ട്രംപ് അധിക്ഷേപിച്ചു.

അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മറ്റൊരു വഴി തനിക്കുമുമ്പില്‍ ഉണ്ടാവില്ലെന്നും ലോകനേതാക്കളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. ശത്രുതാപരമായ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതുവരെ കിം ഭരണകൂടത്തെ ഒറ്റപ്പെടുത്താന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് യു.എന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന കളങ്കപൂര്‍ണമായ സ്വേച്ഛാധിപത്യ രാജ്യമാണ് ഇറാനെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അക്രമം കയറ്റുമതി ചെയ്യുന്ന തെമ്മാടി രാജ്യമാണ് ഇറാന്‍. എല്ലാറ്റിനെക്കാളും ഉപരി അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഞാന്‍ മുഖ്യ പരിഗണന നല്‍കുന്നത്. മുന്‍ഗാമി ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇറാനുമായുള്ള ആണവ കരാര്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയേയും ട്രംപ് പ്രസംഗത്തില്‍ കടന്നാക്രമിച്ചു. വെനസ്വേലയിലെ സ്ഥിതിഗതികള്‍ അംഗീകരിക്കാനാവില്ലെന്നും കാഴ്ചക്കാരനായി നില്‍ക്കാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം അന്താരാഷ്ട്ര സമൂഹത്തിന്റെ കര്‍ശന ഉപരോധങ്ങള്‍ ആണവായുധ പദ്ധതിക്ക് ഉത്തേജനം പകരുമെന്ന് ഉത്തരകൊറിയ. അമേരിക്കയും അവരുടെ ദാസ്യ രാജ്യങ്ങളും പുതിയ ഉപരോധങ്ങള്‍ ചുമത്തിയതും സമ്മര്‍ദ്ദം ശക്തമാക്കിയതും സമ്പൂര്‍ണ ആണവ രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ കുതിപ്പിന് ഊര്‍ജം നല്‍കുമെന്ന് ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആറാം തവണയും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക സ്രോതസ്സ് അടക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌സ്‌റ്റൈയില്‍ കയറ്റുമതി നിരോധിക്കുകയും വിദേശത്തുള്ള ജോലിക്കാര്‍ക്ക് ജോലി നിഷേധിക്കുകയും എണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന ഉപരോധങ്ങള്‍ ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പറത്തിയാണ് അവര്‍ അതിന് ആദ്യം മറുപടി നല്‍കിയത്.

ഉത്തരകൊറിയയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അമേരിക്ക് ഭയമുണ്ട്. ഉത്തരകൊറിയയുടെ മിസൈലുകള്‍ അമേരിക്കക്ക് നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മിസൈല്‍ വിക്ഷേപണത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കഴിഞ്ഞ ദിവസം ശ്രമിച്ചത്.

അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയക്കും ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതി കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഫോണില്‍ വിളിച്ച് ഉത്തരകൊറിയയുടെ ധിക്കാര നടപടികള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.

 

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending