gulf
സുരക്ഷകള്‍ പാലിച്ച് യുഎഇയില്‍ സ്‌കൂളുകള്‍ തുറന്നു; അറിയാം യുഎഇ കൈകൊണ്ട പുതിയ പഠനരീതി
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് അധ്യയനം ആരംഭിച്ചത്. പ്രവേശന കവാടത്തില്‍ താപനില പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്

ദുബായ്: കോവിഡ് പ്രതിസന്ധിക്കിടെ യുഎഇയില്‍ ഇന്ന് സ്‌കൂളുകള്‍ തുറന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് അധ്യയനം ആരംഭിച്ചത്. പ്രവേശന കവാടത്തില്‍ താപനില പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. ക്ലാസിലേക്കുള്ള വഴിയില്‍ ഓരോ ഇടങ്ങളിലും സാനിറ്റൈസറുകള്‍ വെച്ചിരുന്നു.
ക്ലാസ് മുറികളില്‍ നന്നേ ചുരുക്കം വിദ്യാര്‍ഥികളേ ഉണ്ടായിരുന്നുള്ളു. ഭൂരിഭാഗം ഇരിപ്പിടങ്ങളും ശൂന്യമായി കിടന്നു. ഈ വിധത്തിലൊരു ക്ലാസ് കണ്ടിട്ടില്ലാത്തതിന്റെ അപരിചിതത്വം വിദ്യാര്‍ഥികളുടെ മുഖത്ത് നിഴലിച്ചിരുന്നു. സ്‌കൂള്‍ പഠനം തെരഞ്ഞെടുത്ത ചുരുക്കം ചില വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്. സാമൂഹിക അകലം, മാസ്‌ക് ഉള്‍പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ക്ലാസുകള്‍ ആരംഭിച്ചത്.
ഓണ്‍ലൈന്‍ ക്ലാസിലിരിക്കുന്നവര്‍ക്കും കൂടി സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍ നിശ്ചയിച്ചത്. ഇതിനായി സ്മാര്‍ട്ട് ബോര്‍ഡുകളും ലാപ്‌ടോപ്പുകളും ക്ലാസ്മുറിയില്‍ സജ്ജീകരിച്ചിരുന്നു. ഇതുവഴി സ്‌കൂള്‍ ഒപ്ഷന്‍ തെരഞ്ഞെടുക്കാത്ത വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ ലഭിക്കുന്നുണ്ട്. ഇതിനായി ഹെഡ്‌സെറ്റ് മൈക്കുകള്‍ വെച്ചാണ് അധ്യാപകര്‍ ക്ലാസുകളെടുക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ക്ലാസിലേക്ക് ആകൃഷ്ടരായി സ്‌കൂളിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളില്‍ ചിലരെ മാതാപിതാക്കള്‍ സ്‌കൂളിലെത്തിച്ചു. മറ്റു ചിലര്‍ സ്‌കൂള്‍ ബസുകളില്‍ വന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമാണ് സ്‌കൂളിലേക്കുള്ള യാത്രകള്‍ വരെ നിശ്ചയിച്ചിരിക്കുന്നത്. ബസുകളില്‍ പകുതിയില്‍ താഴെ മാത്രം വിദ്യാര്‍ഥികള്‍ക്കേ യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. രക്ഷിതാക്കള്‍ക്കൊപ്പം വന്ന വിദ്യാര്‍ഥികളും സാമൂഹിക അകലം പാലിച്ചാണ് വിദ്യാലയങ്ങളിലെത്തിയത്. സ്‌കൂളിന്റെ കോമ്പൗണ്ടിനകത്തേക്ക് രക്ഷിതാക്കള്‍ക്ക് പ്രവേശനം അനുവദിച്ചില്ല.
സാമൂഹിക അകലം പാലിക്കുന്നതിനായി ക്ലാസ്മുറികളിലും മറ്റും ഓരോരുത്തര്‍ക്കും ഓരോ ഇടം നിശ്ചയിച്ചു വച്ചിരുന്നു. ചുമരുകളിലും മതിലുകളിലും അകലം സൂക്ഷിക്കുന്നതിന്റെ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചു. ഇന്റര്‍വെല്‍ സമയങ്ങള്‍ ക്ലാസ് മുറിക്കകത്തു തന്നെ കഴിയണം. ഉച്ചഭക്ഷണം ക്ലാസ്മുറികളില്‍ വെച്ചു തന്നെ കഴിക്കണം. ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് സ്‌കൂള്‍ ആരംഭിച്ചത്. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് സ്‌കൂള്‍ സജ്ജീകരിച്ചത്.
കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കൂളുകള്‍ അടച്ചത്.
gulf
റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.
‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
gulf
ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി
കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന്‍ ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.
ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി നമസ്‌കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.
gulf
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സലാലയില്‍; ഒമാന്‍ സുല്‍ത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച
ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

സലാല: സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് നടന്നത്. ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ക്കായി ഇരുവരും പ്രതിബദ്ധത ആവര്‍ത്തിച്ചു. കൂടിക്കാഴ്ച, യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധവും പൊതു ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യവും ഊട്ടിയുറപ്പിക്കുന്നു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala20 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
മുഖത്ത് ഷൂകൊണ്ട് ചവിട്ടി; ഉത്തരാഖണ്ഡില്‍ മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു