Connect with us

gulf

യു.എ.ഇയുടെ പ്രഥമ ദീര്‍ഘകാല അറബ് ബഹിരാകാശ യാത്ര 26ന്

ഈ മാസം 26ന് 11:07ന് വിക്ഷേപിക്കാന്‍ നിശ്ചയിച്ച ദൗത്യം പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രാ ദൗത്യം കൂടിയായിരിക്കും.

Published

on

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യുഎഇയുടെ രണ്ടാമത്തെ ദൗത്യവും പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രയും സംബന്ധിച്ച വിവരങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) പുറത്തുവിട്ടു.

ഈ മാസം 26ന് 11:07ന് വിക്ഷേപിക്കാന്‍ നിശ്ചയിച്ച ദൗത്യം പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രാ ദൗത്യം കൂടിയായിരിക്കും. സുല്‍ത്താന്‍ അല്‍നിയാദിയാണ് ദൗത്യത്തിലെ മുഖ്യ ബഹിരാകാശ യാത്രികന്‍. നേരത്തെ, ഹസ്സ അല്‍മന്‍സൂരി നടത്തിയ യാത്രയില്‍ ഇദ്ദേഹം അണിയറയിലുണ്ടായിരുന്നു.

മിഷന്‍ ലോഗോയുടെ പ്രകാശനത്തിനും ഐഎസ്എസ് പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പരീക്ഷണങ്ങള്‍, വിവിധ ഘട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൗത്യത്തിന്റെ വിശദാംശങ്ങളുടെ പ്രഖ്യാപനത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.മിഷന്‍ ലോഗോ പ്രകാശന, ദൗത്യ പ്രഖ്യാപന ചടങ്ങില്‍ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖര്‍ഖാവി, ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ് ശരീഫ്, ഡോ. സാലം അല്‍ മര്‍റി, ഇമാറാത്തി ബഹിരാകാശ യാത്രികരായ സുല്‍ത്താന്‍ അല്‍നിയാദി, ഹസ്സ അല്‍മന്‍സൂരി എന്നിവര്‍ പങ്കെടുത്തു.

ഐഎസ്എസിലേക്ക് ബഹിരാകാശ യാത്രികരെ അയക്കുകയും പരിശീലനം നല്‍കുകയും ബഹിരാകാശ നടത്തത്തിന് സജ്ജമാക്കുകയും ചെയ്യുന്ന പതിനൊന്നാമത്തെ രാജ്യമായി യു.എ.ഇ വൈകാതെ മാറും. അറബ് ബഹിരാകാശ യാത്രികര്‍ ഏറ്റെടുക്കുന്ന ആദ്യ ദീര്‍ഘ കാല ബഹിരാകാശ ദൗത്യം മാത്രമല്ല, ഐഎസ്എസില്‍ പങ്കാളിയല്ലാത്ത ഒരു രാജ്യം നടത്തുന്ന ആദ്യത്തെ യാത്ര കൂടിയാണിത്.

‘യുഎഇ മിഷന്‍2 ക്രൂ 6’ എന്ന് വിളിക്കപ്പെടുന്ന ദൗത്യം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്‌ളക്‌സ് 39എയില്‍ നിന്ന് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിക്കും. സുല്‍ത്താന്‍ അല്‍നിയാദിയും നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവെയും പ്രൈം ക്രൂവിന്റെ മിഷന്‍ സ്‌പെഷ്യലിസ്റ്റായി (സ്‌പേസ ്ക്രാഫ്റ്റ് കമാന്‍ഡര്‍) വാറന്‍ ഹോബര്‍ഗ് (പൈലറ്റ്), റോസ് കോസ്‌മോസ് ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രി ഫെഡ്‌യേവ് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരും ദൗത്യത്തിന്റെ ഭാഗമാകും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

gulf

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ അബുദാബിയുടെ കിരീടാവകാശി

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്.

Published

on

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നെ അബുദാബിയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്. ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍നഹ് യാന്‍, ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ എന്നിവര്‍ അബുദാബി ഉപഭരണാധികാരികളുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിറക്കി.

യുഎഇ വൈസ്പ്രസിഡണ്ടായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ് യാനെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉത്തരവിറക്കി. നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ ചുമതലയും ശൈഖ് മന്‍സൂര്‍ തുടരും.

ഇരുവരും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ പുത്രന്മാരാണ്.

Continue Reading

gulf

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

ഷാര്‍ജ ബുഹൈറില്‍ ഭാര്യയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. സംഭവം ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായി വിവരങ്ങള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ല.

30 വയസ്സുള്ള ഇന്ത്യക്കാരനായ യുവാവാണ് കൃത്യം നടത്തിയതിനുശേഷം ചാടി മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയും രണ്ടു മക്കളെയും താന്‍ കൊന്നുവെന്ന് കത്ത് എഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. കത്ത് കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending