Connect with us

Indepth

യു.എ.പി.എ: മൗലികതയും ദുര്‍വിനിയോഗവും

രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം നേതാവ് സിദ്ദീഖ് കാപ്പന്‍ ലേഖനങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ചുവെന്നും മുസ്‌ലിംകളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നുമാണ് യു.പി പൊലീസ് പ്രത്യേക ദൗത്യ സേന (എസ്.ടി.എഫ്) കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രത്തില്‍ സിദ്ദീഖ് ഒരു ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകനെ പോലെയല്ല എഴുതുന്നതെന്നും മാവോയിസ്റ്റുകളുമായി അനുഭാവം പുലര്‍ത്തുന്നയാളാണെന്നും എസ്.ടി.എഫ് ആരോപിക്കുന്നു. ഒരു വര്‍ഷമായി യു.പി ജയിലില്‍ മൃഗീയ പീഡനങ്ങള്‍ക്ക് വിധേയനായ സിദ്ദീഖിനെതിരെ യു.എ.പി.എ കുറ്റങ്ങളാണ്ചുമത്തപ്പെട്ടിട്ടുള്ളത്. വ്യക്തമായ എഫ്. ഐ.ആര്‍ പോലുമില്ലാത്ത, എന്തിനാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് വിശദീകരിക്കാന്‍ പോലും സാധിക്കാത്ത കേസില്‍ ചികിത്സാസമയത്ത് പോലും ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ സന്ദര്‍ശനാനുമതി നിഷേധിച്ച് തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് യു.പി പൊലീസ് തുടക്കംമുതല്‍ അനുവര്‍ത്തിച്ചുവന്നത്.

യു.എ.പി.എ അഥവാ ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം വിവാദ നിയമമാണ്. മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതിനു ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കാരണംകൂടാതെ ആളുകളെ തടങ്കലില്‍ വയ്ക്കാനും അവരുടെ സ്വാതന്ത്ര്യം ഹനിക്കാനും അവര്‍ക്ക് ഭീകരമുഖം ചാര്‍ത്തിക്കൊടുക്കാനുമുള്ള ഉപകരണമായി അത് മാറിയിരിക്കുന്നു. എന്നാല്‍ യു.എ.പി.എ ആവിഷ്‌കരിച്ചത് ജനങ്ങളെ അനാവശ്യമായി തടങ്കലില്‍ വയ്ക്കാനോ അവരുടെ മനുഷ്യാവകാശത്തെ ലംഘിക്കാനോ വേണ്ടിയായിരുന്നില്ല. കുറേക്കാലം കുറെ മനുഷ്യരെ കാരാഗൃഹങ്ങളുടെ ഇരുട്ടറകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ വേണ്ടിയുമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും തകര്‍ക്കുന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു. 1961 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ദേശീയോദ്ഗ്രഥനത്തിന് വേണ്ടി അദ്ദേഹം ആരംഭിച്ച നടപടിക്രമങ്ങളാണ് 1967 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് യു.എ.പി.എ എന്ന നിയമം ആവിഷ്‌കരിക്കുന്നതിലേക്ക് നയിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംഘടനാപ്രതിഷേധ സ്വാതന്ത്ര്യങ്ങളുടെയും മറവില്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് പോറലേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴ്‌നാട്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കുവേണ്ടിയുള്ള വിഘടന മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇന്ത്യ- ചൈന യുദ്ധത്തെതുടര്‍ന്ന് ചൈനയെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യത്തിന്റെ അകത്തുനിന്നും പ്രത്യക്ഷപ്പെട്ടു. വിഘടനവാദങ്ങള്‍ക്കെതിരെ രാഷ്ട്രനായകര്‍ രംഗത്തുവന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി അഖണ്ഡതക്കും പരമാധികാരത്തിനും വിരുദ്ധമായി സംസാരിക്കാനോ പ്രകടനങ്ങള്‍ നടത്താനോ പാടില്ലെന്ന് അവര്‍ പ്രസ്താവിച്ചു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്നും ഭരണഘടനയുടെ 19ാം അനുച്ഛേദം അത് അനുവദിച്ചതാണെന്നുമായിരുന്നു മറുവാദം. ഭരണഘടനയിലെ ഒരു അനുച്ഛേദം രാജ്യത്തിന്റെ പരമാധികാരത്തെതന്നെ തകിടംമറിക്കുന്നവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ പ്രസ്തുത അനുച്ഛേദം ഭേദഗതി ചെയ്യുക മാത്രമേ നിര്‍വാഹമുള്ളൂ എന്ന് അവര്‍ കണ്ടെത്തി. അതിന്റെ പ്രാരംഭ നടപടിയായിരുന്നു ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ രൂപീകരണം.

വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷാസങ്കുചിതത്വം തുടങ്ങിയ പ്രതിലോമ ചിന്തകളെ തടയുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ ദൗത്യമായി നിശ്ചയിക്കപ്പെട്ടിരുന്നത്. സമിതി സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശം ഉറപ്പിക്കുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദം ഭേദഗതി ചെയ്യണമെന്നതായിരുന്നു. അഭിപ്രായസംഘടനാസ്വാതന്ത്ര്യങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരായി ഉപയോഗപ്പെടുത്തുന്നത് തടയുക എന്നതായിരുന്നു സമിതിയുടെ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. തദടിസ്ഥാനത്തില്‍ 1963 ഒക്ടോബര്‍ അഞ്ചിന് ഭരണഘടനയുടെ പതിനാറാം ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു.

19ാം അനുച്ഛേദത്തില്‍ പൗരന്റെ മൗലികാവകാശമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം, സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം എന്നീ അവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത ഭേദഗതി. മൗലികാവകാശമായ 19ാം അനുച്ഛേദത്തില്‍ ഭരണകൂടങ്ങള്‍ക്ക് ഭേദഗതി വരുത്താമെന്നു വന്നതോടെയാണ് 1967 ല്‍ ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം’എന്ന വിവാദനിയമം രൂപംകൊണ്ടത്. ഇതോടെ വിഘടനവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാറുകള്‍ക്ക് സാധ്യമായിത്തുടങ്ങി.

ഈ ഭേദഗതി രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കിലും പൗര സ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതുകൂടിയായി അത് മാറി. എന്നാല്‍ സര്‍ക്കാറുകള്‍ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുകയും ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് വഴി മാറാതിരിക്കുകയും ചെയ്യുന്നിടത്തോളം ഭേദഗതി കൊണ്ട് പൗരസ്വാതന്ത്ര്യത്തിന് പോറലേല്‍ക്കില്ല. എന്നാല്‍ ഒരു സര്‍ക്കാര്‍ ഫാസിസ്റ്റ് സ്വഭാവം കൈവരിച്ചു കഴിഞ്ഞാല്‍ അവര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ അടിച്ചൊതുക്കുകയും അവരുടെ ജനാധിപത്യപരമായ ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എതിര്‍ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഏതൊരാള്‍ക്കെതിരെയും യു.എ.പി.എ ചുമത്തുന്ന സ്ഥിതി സംജാതമായി.

വിഘടനവാദം പോലെയുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് യു. എ.പി.എ ആവിഷ്‌കരിച്ചത്. ‘അണ്‍ലോഫുള്‍ ആക്ടിവിറ്റിസ്’ (നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍) തടയുന്നതിന് വേണ്ടിയുണ്ടാക്കിയ നിയമം എന്ന പേരില്‍ നിന്നുതന്നെ അത് വ്യക്തമാണ്. വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷ സങ്കുചിതത്വം എന്നിവയുടെ പേരിലുണ്ടാകുന്ന വിഘടന പ്രവര്‍ത്തനങ്ങളെയായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്നതും വ്യക്തമാണ്. ഭീകരത ആയിരുന്നില്ല. 1967 ല്‍ ഇറങ്ങിയ യു.എ.പി.എയുടെ മൂലമാതൃകയില്‍ ‘ഭീകരത’ എന്ന പ്രയോഗം ഉണ്ടായിരുന്നില്ല.

ഭീകരതക്കെതിരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ആദ്യമായി നിയമം ആവിഷ്‌കരിക്കപ്പെടുന്നത് 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. അതായിരുന്നു ടാഡ എന്നാല്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും നിജപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പത്തുവര്‍ഷം കഴിഞ്ഞു അത് പിന്‍വലിക്കേണ്ടിവന്നു. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പിന്‍വലിച്ചത്. എന്നാല്‍ 2002ല്‍ വാജ്‌പേയി സര്‍ക്കാര്‍ പുതിയൊരു ഭീകരവിരുദ്ധ നിയമം കൊണ്ടുവന്നു. അതായിരുന്നു പോട്ട എന്നാല്‍ നിയമത്തിന്റെ ദുരുപയോഗം കാരണം 2004 ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ അത് പിന്‍വലിച്ചു. 2004 വരെ യു.എ.പി.എ ഒരു ‘ടെറര്‍’ നിയമമായിരുന്നില്ല. എന്നാല്‍ 2004 ഡിസംബറില്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ‘ഭീകരത’ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്‌ശേഷം യു.എ. പി.എ നിയമങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി കൊണ്ടുവന്നു. 90 ദിവസമെന്ന കസ്റ്റഡി കാലാവധി 180 ദിവസമെന്നാക്കി. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരുടെ കസ്റ്റഡി കാലാവധി ആസ്‌ട്രേലിയയില്‍ 24 മണിക്കൂറും യു.എസ്സില്‍ 48 മണിക്കൂറും യു.കെയില്‍ 28 ദിവസവുമാണ്. ‘മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന’ കാരണങ്ങള്‍ ഉണ്ടാകണമെന്നതിന്പകരം ‘വിശ്വസനീയമായ കാരണം’ എന്നാക്കി മാറ്റിയതോടെ കോടതി ഉത്തരവ് കൂടാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാമെന്നായി. മാത്രമല്ല, ഏതൊരു കേസിലും കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണല്ലോ. എന്നാല്‍ യു.എ.പി.എ കേസുകളില്‍ കുറ്റം തെളിയിക്കുക എന്നതിന്പകരം കുറ്റാരോപിതര്‍ അയാളുടെ നിരപരാധിത്വം തെളിയിക്കുക എന്ന അവസ്ഥയാണുള്ളത്. മറ്റൊന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യത്തിന് തടസ്സം നിന്നാല്‍ ജഡ്ജിക്ക് ജ്യാമം അനുവദിക്കാന്‍ പറ്റില്ല എന്നതാണ്.

2004 ല്‍ ഭീകര സംഘടനകളെ മാത്രമായിരുന്നു യു.എ.പി.എയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2019 ആഗസ്റ്റ് 2 ന് വ്യക്തികളെ കൂടെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നുകൊണ്ടുള്ള ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. ‘ഭീകരന്‍’ എന്ന് പൊലീസോ ഭരണകൂടമോ മുദ്രകുത്തുന്ന ഏതൊരു വ്യക്തിയെയും ഇതിന്റെയടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനും അവരുദ്ദേശിക്കുന്ന കാലമത്രയും തടങ്കലില്‍ വയ്ക്കാനും സാധിക്കുന്നു. ഇവരുടെ കേസുകള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. നാല് മാസം കൊണ്ട് തീര്‍പ്പു കല്‍പ്പിക്കാമെന്ന് കോടതികളില്‍ വാക്കു നല്‍കിയ കേസുകള്‍ പലതും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തീര്‍പ്പാക്കുന്നില്ല. ജാമ്യം പോലും അനുവദിക്കാതെ കുറ്റാരോപിതരെ വര്‍ഷങ്ങളോളം പീഡിപ്പിക്കുന്നു. ഒരു മനുഷ്യന് നല്‍കേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും നല്‍കാതെ, അവരുടെ ബന്ധുക്കളെ കാണാന്‍ പോലും അനുവദിക്കാതെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സര്‍ക്കാര്‍ അവര്‍ക്ക് സമ്മാനിക്കുന്നത്.
പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് നേരെ അയാള്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യമെന്തെന്ന് തെളിയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വിവിധ സംഭവങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമായി എഴുതിയ ലേഖനങ്ങള്‍ തെളിവായി സമര്‍പ്പിക്കുന്നത് ഭരണകൂടം ഇരുട്ടില്‍ തപ്പുന്നതിന്റെ അടയാളമാണ്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ സംസാരിക്കുകയോ എഴുതുകയോ സംഘടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉപയോഗിക്കേണ്ട യു.എ.പി.എ ഭരണകൂടത്തെയോ പൊലീസിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കുന്ന വിധത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നുവെങ്കില്‍ പ്രസ്തുത നടപടികളാണ് ഭീകരമായിത്തീരുന്നത്. രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല്‍ അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.

ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

താല്‍ അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Indepth

ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു

ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.

Published

on

ഗസ്സയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.

ബൊളീവിയ ‘ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്‍സിനോട് സോഷ്യല്‍ മീഡിയയില്‍ മൊറേല്‍സ് സമ്മര്‍ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.

തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്‍ അംബാസഡറുമായി ആര്‍സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്‍ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.

അതേസമയം ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 3,542 കുട്ടികളടക്കം 8,525 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്‍ സൈന്യം ആരോപിച്ചു

Continue Reading

FOREIGN

ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു

സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

Published

on

ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.

റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.

ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.

എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.

യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.

Continue Reading

Trending