Connect with us

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: വിജയ വഴിയില്‍ തിരിച്ചെത്തി റയല്‍ മാഡ്രിഡ്, എംബാപ്പെക്ക് 50ാം ഗോള്‍

റയലിനായി സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍  വലകുലുക്കി.

Published

on

ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക മത്സരം ജയിച്ചുകയറി മുന്‍ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ്. തുടര്‍ച്ചയായ രണ്ടു തോല്‍വികളുമായി നോക്കൗട്ട് റൗണ്ട് സാധ്യത ഭീഷണിയിലായ സ്പാനിഷ് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അറ്റ്‌ലാന്റയെ വീഴ്ത്തിയത്.

സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍  റയലിനായി വലകുലുക്കി. ചാള്‍സ് ഡി കെറ്റെലറെ, അഡെമോളെ ലുക്ക്മാന്‍ എന്നിവരാണ് ഇറ്റലി ക്ലബിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തില്‍ 10ാം മിനിറ്റില്‍ ബ്രാഹിം ഡിയാസിന്റെ പാസില്‍നിന്ന് സൂപ്പര്‍ താരം എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ 50ാം ഗോളാണിത്. സീസണില്‍ റയലിനായി താരത്തിന്റെ 12ാം ഗോളും. ഇതിനിടെ താരത്തിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് റയലിന് തിരിച്ചടിയായി. 36ാം മിനിറ്റില്‍ പകരക്കാരനായി ബ്രസീല്‍ താരം റോഡ്രിഗോ ഗ്രൗണ്ടിലെത്തി.

ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ (45+2) ചാള്‍സ് ഡി കെറ്റെലറെയിലൂടെ അറ്റ്‌ലാന്റ സമനില പിടിച്ചു. ബോക്‌സിനുള്ളില്‍ സീഡ് കൊലാസിനാക്കിനെ ഫൗള്‍ ചെയ്തതിനാണ് അറ്റ്‌ലാന്റക്ക് അനുകൂലമായി സ്‌പോട്ട് കിക്ക് വിധിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ച റയല്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ ബ്രസീല്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിലൂടെ വീണ്ടും മുന്നിലെത്തി. 56ാം മിനിറ്റിലായിരുന്നു ഗോള്‍. മൂന്ന് മിനിറ്റിനുള്ളില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍നിന്ന് ബെല്ലിങ്ഹാം ടീമിന്റെ മൂന്നാം ഗോളും നേടി. 65ാം മിനിറ്റില്‍ ലുക്ക്മാന്‍ അറ്റ്‌ലാന്റയുടെ തോല്‍വി ഭാരം കുറച്ചു.

എംബാപ്പെ 79 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍നിന്നാണ് 50ാം ഗോള്‍ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഗോളുകളില്‍ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് (25 വയസ്സും 356 ദിവസവും). ലോക ചാമ്പ്യന്‍ ലയണല്‍ മെസ്സിയാണ് ഒന്നാമത് (24 വയസ്സും 284 ദിവസവും). പി.എസ്.ജിയില്‍നിന്ന് സീസണില്‍ ക്ലബിലെത്തിച്ച എംബാപ്പെ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ക്ലബ് അധികൃതര്‍ നല്‍കുന്ന സൂചന.

ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, കമവിംഗ എന്നിവരെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്. ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി ഒമ്പത് പോയന്റുള്ള റയല്‍ 18ാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 11 പോയന്റുള്ള അറ്റ്‌ലാന്റ ഒമ്പതാം സ്ഥാനത്തും. ആദ്യ എട്ട് സ്ഥാനക്കാര്‍ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ബാക്കിയുള്ള എട്ടു ടീമുകള്‍ പ്ലേ ഓപ് കളിച്ചുവേണം അവസാന പതിനാറിലെത്താന്‍.

Football

നെയ്മര്‍ സാന്റോസിലേക്ക്‌

ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Published

on

2025 സീസണ്‍ അവസാനത്തോടെ സഊദി ക്ലബ് അല്‍ഹിലാലുമായി കരാര്‍ അവസാനിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

2023ല്‍ റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് അല്‍ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സഊദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസണ്‍ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.

അമേരിക്കന്‍ ക്ലബായി ഇന്റര്‍ മിയാമിയിലേക്ക് നെയ്മര്‍ ചേക്കേറുമെന്നും വാര്‍ത്ത പ്രചരിച്ചു. പിഎസ്ജില്‍ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകര്‍ന്നു. മുന്‍ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കല്‍ ക്ലബിലാണ് കളിക്കുന്നത്. നെയ്മര്‍ കൂടി എത്തിയാല്‍ ബാഴ്‌സയിലെ പഴയ എംഎസ്എന്‍ ത്രയം വീണ്ടും കളത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.

ഫുട്‌ബോള്‍ കരിയറില്‍ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മര്‍ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളില്‍ നിന്നായി 107 ഗോളുകളാണ് ബ്രസീലിയന്‍ അടിച്ചുകൂട്ടിയത്. നെയ്മര്‍ ക്ലബ് വിടുന്നതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അല്‍ഹിലാല്‍ ശ്രമം നടത്തുന്നത്.

Continue Reading

Football

സെവന്‍സ് ഫുട്‌ബോളിനെ രക്ഷിക്കണം

അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്.

Published

on

ഷഹബാസ് വെളളില

ദേശീയ കുപ്പായത്തില്‍വരെ എത്തിയ ഒട്ടനവധി ഫുട്‌ബോള്‍ താരങ്ങള്‍ പിച്ചവെച്ച സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ഇന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ‘ഫൗള്‍ പ്ലേകള്‍’ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സെവന്‍സ് എന്ന ആവേശത്തിന് അധികനാള്‍ ആയുസ്സുണ്ടാവില്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയെ കയ്യേറ്റം ചെയ്യുന്നു. കാണികള്‍ താരങ്ങളെ മര്‍ദിക്കുന്നു. കളിക്കളത്തില്‍ താരങ്ങള്‍ പരസ്പരം മാരകമായ ഫൗളുകളും തുടര്‍ന്ന് കയ്യാങ്കളിയും പതിവാകുന്നു.

നിയന്ത്രിക്കാന്‍ കഴിയാതെ സംഘാടകരും പൊലീസും വിയര്‍ക്കുന്നു. അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്. വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന ഓരോ ടൂര്‍ണമെന്റുകളും കളങ്കപ്പെട്ടാണ് ഫ്‌ളഡ്‌ലൈറ്റ് അഴിക്കുന്നത്. കേസും പ്രശ്‌നങ്ങളുമായി സംഘാടകരും വട്ടംകറങ്ങുന്നു. ഓരോ മൈതാനങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ചെന്നെത്തുന്നത് പാവങ്ങളുടെ കുടിലിലേക്കോ ആശുപത്രി കട്ടിലുകളിലേക്കോ ആണ്. ഓരോ സെവന്‍സ് ടൂര്‍ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. അതിന്റെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ പാവപ്പെട്ടവരും രോഗികളും മറ്റുമാണ്. സെവന്‍സും ആരവങ്ങളും അതിന്റെ പവിത്രതയോടെ നിലനില്‍ക്കണം. അതില്‍ സംഘാടകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും നിയമപാലകര്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

റഫറിയെ മര്‍ദിച്ച താരത്തിന് വിലക്ക് വന്നേക്കും

കാദറലി ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച എഫ്.സി കുപ്പൂത്തിന്റെ റിന്‍ഷാദിനെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതല്‍ വലിയ ശിക്ഷാ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. 27ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം അസോസിയേഷന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കരുത്താകുന്നതെന്ന വാദവും ഉയരുന്നുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രത്യകിച്ചും അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അസോസിയേഷനും തലവേദനയായിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിലക്ക്‌വരെ വന്നേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

വില്ലന്‍ ദുര്‍ബലമായ നിയമങ്ങളോ

സെവന്‍സില്‍ ചുവപ്പ് കാര്‍ഡ് കിട്ടുന്ന താരത്തിന് പകരം ടീമിന് മറ്റൊരാളെ ഇറക്കാം. അതുകൊണ്ടു തന്നെ ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും. ചുവപ്പ് കാര്‍ഡ് ടീമിനെ ബാധിക്കില്ലെന്ന് സാരം. ചുവപ്പ് കാര്‍ഡിന് പുറമെ മറ്റ് നടപടികളൊന്നും തന്നെ താരത്തിനെതിരെ ഉണ്ടാകുന്നില്ലെന്നതും സൗകര്യമാണ്. റഫറിയെ മര്‍ദിച്ചാല്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുമെന്ന നിയമങ്ങളിലും വെള്ളം ചേര്‍ത്തു. ടീമിന്റെയും മാനേജര്‍മാരുടെയും സമ്മര്‍ദവും ഇതിന് കാരണമായിട്ടുണ്ട്. മാരകമായി ഫൗള്‍ ചെയ്യുന്ന കളിക്കാരെയും റഫറിയോടും കാണികളോടും മോശമായി പെരുമാറുന്ന താരങ്ങളെ സീസണ്‍ മുഴുവന്‍ വിലക്കുന്ന ശക്തമായ നിയമങ്ങളാണ് വേണ്ടത്. അനാവശ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്ന കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും കൂടെ പൊലീസിനും കഴിയണം. ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഇല്ലാത്തത് കാരണം പൊലീസും നടപടി സ്വീകരിക്കാറില്ല. അനാവശ്യമായി ഗ്രൗണ്ടിലിറങ്ങുന്ന കാണികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം.

പകിട്ടേറിയ അഖിലേന്ത്യാ ഫെയിം എന്ന മേല്‍വിലാസം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച താരങ്ങള്‍ക്ക് കിട്ടാത്ത ഫാന്‍സ് സപ്പോര്‍ട്ടും പിന്തുണയും പല സെവന്‍സ് താരങ്ങള്‍ക്കും കിട്ടുന്നു. സാമ്പത്തികമായും മികച്ച നേട്ടം. ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ക്ക് വരെ 3000 കുറയാതെ പ്രതിഫലം ലഭിക്കുന്നു. ഒരു മത്സരത്തിന് മാത്രം പത്തായിരം വാങ്ങുന്ന താരവുമുണ്ട്്. അഖിലേന്ത്യാ ഫെയിം ആയി കഴിഞ്ഞാല്‍ ലോക്കല്‍ സെവന്‍സുകളില്‍ മികച്ച മാര്‍ക്കറ്റാണ്. വലിയ പ്രതിഫലവും ശ്രദ്ധയും ലഭിക്കും. സെവന്‍സിലെ മികച്ച താരങ്ങളുടെ പലരുടെയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്്‌സിന്റെ എണ്ണം ദേശീയ താരങ്ങളേക്കാള്‍ ഏറെ ഉയരത്തിലാണ്. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ പന്തുതട്ടാനും താരങ്ങള്‍ക്ക് പറ്റുന്നു. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് വളര്‍ന്ന താരങ്ങളില്‍ ഏറെയും സെവന്‍സ് മൈതാനങ്ങളിലൂടെ കളിച്ചു വളര്‍ന്നവരാണ്. നിയമങ്ങള്‍ കര്‍ശനമായി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ സെവന്‍സ് പഴയ ആരവങ്ങളോടെ തന്നെ നിലനില്‍ക്കണം എന്നതാണ് ഏവരുടെയും ആഗ്രഹം.

Continue Reading

Football

പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരം ചെന്നൈയിൻ എഫ്.സിയുടെ യുവതാരം ടീമിൽ

പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിൽ വൻ അഴിച്ചു പണി. ഡിഫന്റർ പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേർന്നു. പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി. 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്.

2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരനായ ബികാശ് കരാറൊപ്പിട്ടത്. ഏറെ പരിചയ സമ്പത്തുള്ള ഇന്ത്യൻ ഡിഫൻഡറായ കോട്ടൽ കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലുണ്ടായിരുന്നില്ല.

നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടിരുന്നു. തൊട്ടു പിറകെ മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങിയിരുന്നു.

 

Continue Reading

Trending