Connect with us

Culture

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

Published

on

കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (പി.എ ഇബ്രാഹിം-68) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസമായി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. മൃതദേഹം വൈകിട്ട് ഏഴുമണിയോടെ ഉമ്പായി താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി കൂവപ്പാടം ശാന്തി നഗര്‍ ഗസലിലേക്ക് കൊണ്ടുവന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഇന്ന് രാവിലെ എട്ടു മണിയോടെ കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഖബറടക്കം ഉച്ചക്ക് 12ന് ഫോര്‍ട്ടുകൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍. ഭാര്യ: അഫ്‌സ. മക്കള്‍: ഷൈലജ, സബിത, സമീര്‍. മരുമക്കള്‍: നിഷാദ്, നൗഫല്‍. മാര്‍ച്ച് എട്ടിന് കുവൈത്തില്‍ ഒരു ഗസല്‍ പ്രോഗ്രാമിന് പോവാനിരിക്കെയാണ് ഉമ്പായിക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഗസല്‍ എന്ന സംഗീത ശാഖയെ മലയാളിക്ക് പ്രിയതരമാക്കിയതില്‍ ഉമ്പായിയുടെ പങ്ക് നിസ്തുലമായിരുന്നു. ഡോ.ഹസ്രത്ത് ജയ്പുരിയുടെ വരികള്‍ ഈണമിട്ട് പാടിയ ആദാബ് ആയിരുന്നു ആദ്യ ഗസല്‍ ആല്‍ബം. വേണു വി ദേശത്തിന്റെ വരികള്‍ക്ക് ഈണം നല്‍കി പ്രണാമം എന്ന പേരില്‍ പുറത്തിറക്കിയ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം ജീവിതത്തിലെ വഴിത്തിരിവായി. ഒ.എന്‍.വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി തുടങ്ങിയവരുടെ വരികളും പിന്നീട് ഗസലുകളാക്കി മാറ്റി. ഉമ്പായിക്ക് വേണ്ടി മൂന്ന് ആല്‍ബങ്ങളിലായി 27 കവിതകളാണ് ഒ.എന്‍.വി രചിച്ചത്. ഒ.എന്‍.വിയുടെ ഒമ്പത് പ്രണയ കവിതകളുമായാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബമായ പാടുക സൈഗാള്‍ പാടൂ ഇറങ്ങിയത്. ഗസല്‍ മാല, ഓര്‍മകളില്‍ മെഹബൂബ്, ഫിര്‍ വഹി ശ്യാം, മധുരമീ ഗാനം, ഹൃദയരാഗം, അകലെ മൗനം പോല്‍, ഒരു മുഖം മാത്രം, പാര്‍ കെ സപ്ന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ആല്‍ബങ്ങള്‍. 1950ല്‍ ഫോര്‍ട്ടുകൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടില്‍ വീട്ടില്‍ പരേതരായ അബുവിന്റെയും പാത്തുവിന്റെയും മകനായാണ് ഉമ്പായിയുടെ ജനനം. കുട്ടിക്കാലത്ത് തബല വാദകനായാണ് ഉമ്പായി സംഗീത ലോകത്തേക്കെത്തിയത്. പിന്നീട് ഗസലിന്റെ വഴിയാണ് തന്റേതെന്ന് തിരിച്ചറിഞ്ഞു. കൊച്ചിക്കാരുടെ ജനപ്രിയ ഗായകനായിരുന്ന എച്ച്. മെഹ്ബൂബിന്റെ തബലിസ്റ്റായി. തബലയില്‍ കൂടുതല്‍ പ്രാവീണ്യം നേടുകയെന്ന ലക്ഷ്യത്തോടെ മുംബയിലേക്ക് വണ്ടിക യറി. അവിടെ ഉസ്താദ് മുജാവര്‍ അലിയുടെ ശിഷ്യനായി.

തബലയെക്കാള്‍ ഉമ്പായിയുടെ മികവ് ആലാപനത്തിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഉമ്പായിയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി. കേരളത്തിലേക്ക് മടങ്ങിയെത്തി ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ തന്നെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. തണുപ്പന്‍ പ്രതികരണമായിരുന്നു തുടക്കത്തില്‍. പതിയെ ഉമ്പായിയുടെ ഗസല്‍ മഴയില്‍ മലയാളികള്‍ അലിയാന്‍ തുടങ്ങി. പിന്നീട് രാത്രികാലങ്ങളില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ ഉമ്പായി പെയ്യിച്ച ഗസല്‍ മഴ അനുഭവിക്കാന്‍ നിരവധി പേരെത്തി. പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമാണ് ഉമ്പായിക്ക് ആ പേരു നല്‍കിയത്. ജോണിന്റെ അമ്മ അറിയാന്‍ സിനിമയില്‍ ഉമ്പായി ഒരു ഗാനം ആലപിച്ചിരുന്നു. പി.എ ഇബ്രാഹിമിനെ മറ്റ് ഇബ്രാഹിമുമാര്‍ക്കിടയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഉമ്പായി എന്ന് സിനിമയുടെ ടൈറ്റിലില്‍ ചേര്‍ക്കുകയായിരുന്നു. രാജ്യത്തുടനീളവും ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ച ഉമ്പായിക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending