Connect with us

india

ഏകീകൃത സിവില്‍ കോഡ്; രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കും: സ്റ്റാലിന്‍

കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു

Published

on

ചെന്നൈ: ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ വൈവിധ്യത്തിനും സാമൂഹിക ഘടനക്കും ഭീഷണിയാണെന്ന് തമി ഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യു.സി.സിയില്‍ എ തിര്‍പ്പ് അറിയിച്ച് കേന്ദ്ര നിയമ കമ്മീഷന് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ അനുഛേദം 29 പ്രകാരം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ആദരിക്കുകയും മതേതരത്വത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഗോത്ര മേഖലകളിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കുമെന്ന് ഭരണഘടനയുടെ ആറാം പട്ടിക ഉറപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍ യു.സി.സി അതിന്റെ പ്രകൃതത്തില്‍ തന്നെ പരമ്പരാഗത ആചാര, അനുഷ്ഠാനങ്ങളും ഗോത്ര വിഭാഗത്തിന്റെ വ്യക്തിത്വവും നിലനിര്‍ത്തുന്നതിന് വിഘാതമാണ്. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക അസമത്വം പരിഗണിക്കാതെ യു.സി.സി നടപ്പിലാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ വിഭാഗത്തിന്റെയും വിദ്യാഭ്യാസ, സാമ്പത്തിക വികസന സൂചികകള്‍ വ്യത്യസ്ഥമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരു നിയമം എന്നത് ഈ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മതവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക അസമത്വവും സമൂഹത്തില്‍ വിഭചനവും ഉണ്ടാക്കാന്‍ യു.സി.സി കാരണമാകും. വ്യക്തി സ്വാതന്ത്രത്തിന്‍മേലും മത സ്വാതന്ത്രത്തിന്‍മേലുമുള്ള കടന്നു കയറ്റമാണ് യു.സി.സിയെന്നും കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യു.സി.സി രാജ്യത്തിന്റെ മതേതരത്വവും വൈവിധ്യവും തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗും കേന്ദ്ര നിയമ കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആദ്യ പ്രതിഷേധിച്ച പാര്‍ട്ടികളിലൊന്നാണ് ഡി.എം.കെ.
ഇത് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണെന്നും എല്ലാ ജാതിയില്‍പ്പെട്ട ആളുകളെയും ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നുമാണ് ഡി.എം.കെ നേതാവും എം.പിയുമായ ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചത്. ഭരണഘടന അനുവദിച്ചതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ല. എല്ലാ മതങ്ങള്‍ക്കും സംരക്ഷണമാണ് ലഭിക്കേണ്ടത്.

രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാ ല്‍ എല്ലാ വിഭാഗങ്ങളിലെയും പൗരന്മാരുടെ അവകാശങ്ങളില്‍ വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നും സംസ്ഥാനത്തെ മതേതര ധാര്‍മ്മികത, ക്രമസമാധാനം, എന്നിവയി ല്‍ വിനാശകരമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും ഡി.എം.കെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനും അഭിപ്രായപ്പെട്ടിരുന്നു.

ഓരോ മതവും അവരുടെ വിശ്വാസങ്ങള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും അനുസൃതമായി, നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന തനതായ, വ്യതിരിക്തമായ ആചാരവും പാരമ്പര്യവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ അസ്വസ്ഥരാക്കുക എന്നതും സ്വേച്ഛാധിപത്യത്തിലുടെ അവരെ അടിച്ചമര്‍ത്തത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending