Connect with us

india

തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സ്റ്റാലിന്‍; നിയമ നിര്‍മാണം പരിഗണനയില്‍

ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും.

സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ഒരു നിയമ നിര്‍മാണം പരിഗണനയില്‍ ഉണ്ടെന്ന സൂചനയാണ് മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവന്‍ നല്‍കുന്നത്. ‘ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങള്‍ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കും.’- എളങ്കോവന്‍ പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് എന്നാണ് സൂചന.

ത്രിഭാഷാ ഫോര്‍മുലയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടി പിടിയില്‍

ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു.

Published

on

ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു. ജയനഗര്‍ സ്വദേശിയായ അസ്മ ബാനുവിന്റെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എത്തിയ റാഫിയയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അസ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് അസ്മ ശുചിമുറിയില്‍ പോയപ്പോള്‍ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ അസ്മയുടെ സഹോദരി സിമ്രാന്‍ സമയബന്ധിതമായി ഇടപ്പെട്ട് പ്രതിയെ തടഞ്ഞു ജീവനക്കാരെ വിവരം അറിയിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് റാഫിയയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.

Continue Reading

india

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ

122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ് നടക്കുക. നവംബര്‍ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.

അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. അതേസമയം, വോട്ട് കൊള്ളയില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരില്‍ പിടിക്കപ്പെടുമെന്ന് പ്രചാരണ റാലിയില്‍ അദ്ദേഹം പറഞ്ഞു. മോദിക്കും ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തില്‍ മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ട് –രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

india

ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്

ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.

Published

on

ബംഗളൂരുവില്‍ ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ചു. : ഗഡാഗ്‌ബെറ്റാഗേരിയയില്‍ ആണ് സംഭവം. ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.

ഗഡാഗ്‌ബെറ്റാഗേരി നിവാസിയായ നാരായണ്‍ വന്നാള്‍ (38) ധാര്‍വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി.

പിന്നാലെ മരിച്ചതായി ‘സ്ഥിരീകരിച്ചു’. കുടുംബാംഗങ്ങള്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. ആംബുലന്‍സില്‍ വീട്ടിലേക്ക് എത്തിച്ചു. എന്നാല്‍, സംസ്‌കരിക്കാന്‍ കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ശ്വസിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവാവ് അവിടെ ചികിത്സയിലാണ്.

Continue Reading

Trending