Connect with us

More

കേരളത്തിലെ കായിക പദ്ധതികള്‍ക്ക് കേന്ദ്രസഹായം നല്‍കും: മന്ത്രി ഗോയല്‍

Published

on

 

കോഴിക്കോട്: കേരളത്തിലെ എല്ലാ കായിക പദ്ധതികള്‍ക്കും കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര കായിക, യുവജനകാര്യവകുപ്പ് മന്ത്രി വിജയ് ഗോയല്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ പാലസില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ ഒളിമ്പിക്‌സ്, കായികക്ഷമതാ മിഷന്‍ പദ്ധതികള്‍ക്ക് സഹായം നല്‍കും. കേരളത്തില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സര്‍വകലാശാലക്ക് വേണ്ടി തിരുവനന്തപുരത്ത് ഭൂമി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി ഗോയല്‍ നിര്‍വഹിച്ചു.

News

ഓപ്പണ്‍ എ.ഐയുടെ സോറ ആപ്പ് ആന്‍ഡ്രോയ്ഡിലും; എ.ഐ വിഡിയോ ജനറേഷന്‍ ഇനി എല്ലാവര്‍ക്കും

നവംബര്‍ 4ന് ഓപ്പണ്‍ എ.ഐ പുറത്തിറക്കിയ സോറ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

Published

on

സാന്‍ഫ്രാന്‍സിസ്‌കോ: എ.ഐ അടിസ്ഥാനമാക്കിയുള്ള വിഡിയോ ജനറേറ്റിങ് ആപ്പായ സോറ ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. നവംബര്‍ 4ന് ഓപ്പണ്‍ എ.ഐ പുറത്തിറക്കിയ സോറ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

സെപ്റ്റംബര്‍ 30ന് ഐ.ഒ.എസ് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ഉപയോക്താക്കളുടെ മികച്ച പ്രതികരണമാണ് ആപ്പിന് ലഭിച്ചത്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ആപ്പ് തുറന്ന് നല്‍കിയിരിക്കുകയാണ് ഓപ്പണ്‍ എ.ഐ.

യു.എസ്, കാനഡ, തായ്‌വാന്‍, തായ്ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിന്റെ ലോഞ്ച് വിവരം മോധാവി ബില്‍ പീബിള്‍സ് എക്‌സിലൂടെയാണ് പുറത്തുവിട്ടത്.

ലോഞ്ച് ചെയ്തതിനു പിന്നാലെ ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍ നേടി സോറ വന്‍ ജനപ്രീതി നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, ഈ വളര്‍ച്ചാ നിരക്ക് ചാറ്റ് ജിപിടിയേക്കാള്‍ വേഗത്തിലാണ് എന്നതാണ്.

സോറയുടെ പ്രത്യേകതകള്‍ ഉപയോക്താക്കള്‍ക്ക് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു വിഡിയോകള്‍ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കാം,
മറ്റുള്ളവര്‍ നിര്‍മിച്ച വിഡിയോകള്‍ റീമിക്‌സ് ചെയ്യാനും സാധിക്കും, ഉപയോക്താക്കള്‍ക്ക് ദിവസേന നിര്‍മിക്കാവുന്ന വിഡിയോകളുടെ എണ്ണം പരിമിതമാണ്, ചാറ്റ് ജിപിടി പ്രോ സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 വിഡിയോകള്‍ മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ.

ഓപ്പണ്‍ എ.ഐയുടെ സോഷ്യല്‍ വിഡിയോ ആപ്പ് എന്ന നിലയില്‍ സോറക്ക് വേഗത്തില്‍ പ്രചാരം ലഭിക്കുന്നതായും, ഭാവിയില്‍ കാമിയോ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള പ്രധാന അപ്ഡേറ്റുകള്‍ അവതരിപ്പിക്കാനുണ്ടെന്നും കമ്പനി അറിയിച്ചു.

Continue Reading

News

വാട്‌സാപ്പ് ഉപയോക്തൃവിവരങ്ങള്‍ മെറ്റയ്‌ക്കൊപ്പം പങ്കുവെക്കാന്‍ അനുമതി; എന്‍സിഎല്‍എടി ഉത്തരവ്

വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി മെറ്റയുമായി പങ്കുവെക്കാനുള്ള അനുമതി ലഭിച്ചു.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി മെറ്റയുമായി പങ്കുവെക്കാനുള്ള അനുമതി ലഭിച്ചു. ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) മത്സരകമ്മിഷന്റെ വിലക്ക് റദ്ദാക്കി. 2024 നവംബര്‍ 18-നാണ് മത്സരകമ്മിഷന്‍ വാട്‌സാപ്പിന് 213.14 കോടി രൂപ പിഴ ചുമത്തുകയും, ഉപയോക്തൃവിവരങ്ങള്‍ മെറ്റയുമായി പങ്കുവെക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തത്. എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ചൊവ്വാഴ്ച നല്‍കിയ ഉത്തരവിലൂടെ ആ വിലക്ക് നീക്കി. ഇതോടെ വാട്‌സാപ്പിന് വീണ്ടും മെറ്റയുമായി ഉപയോക്തൃവിവരങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കും. അതേസമയം വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതാണെന്ന് കണ്ടെത്തിയ മത്സരകമ്മീഷന്റെ വിലയിരുത്തലിനെയും ചുമത്തിയ പിഴയെയും എന്‍സിഎല്‍എടി ശരിവെച്ചു. മത്സരകമ്മിഷന്‍ തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്,വാട്‌സാപ്പ് ഉപയോക്താക്കളുടെ തന്റെ വിവരങ്ങള്‍ പങ്കുവെക്കുന്നത് അഞ്ചു വര്‍ഷത്തേക്ക് വിലക്കണമെന്നും, ശേഖരിക്കുന്ന ഓരോ ഡാറ്റയുടെയും ലക്ഷ്യം വ്യക്തമാക്കണമെന്നും ആയിരുന്നു. കൂടാതെ ഇന്ത്യയില്‍ സേവനം ലഭിക്കുന്നതിന് ഡാറ്റ പങ്കുവെക്കല്‍ മുന്‍കൂര്‍ നിബന്ധനയാക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. കമ്മിഷന്‍ വാദിച്ചതനുസരിച്ച്, ടെലഗ്രാം ,സിഗ്നല്‍ പോലുള്ള എതിരാളികള്‍ വാട്‌സാപ്പിന്റെ ആധിപത്യത്തിനെതിരെ മത്സരിക്കാന്‍ കഴിയുന്നില്ല. അതിനാല്‍, സ്വകാര്യതാനയം ‘സ്വീകരിക്കുക അല്ലെങ്കില്‍ വിടുക’ എന്ന രീതിയില്‍ ഉപയോക്തക്കളില്‍ നിര്‍ബന്ധം ചെലുത്തിയത് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യലാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ്പ് സേവനം നഷ്ടപ്പെടുമെന്ന ഭയത്താല്‍ നിരവധി ഉപയോക്താക്കള്‍ സ്വകാര്യതാനയം നിര്‍ബന്ധിതമായി സ്വീകരിക്കേണ്ടി വന്നതായും കമ്മിഷന്‍ വിലയിരുത്തിയുരുന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു

Published

on

തിരുവനന്തപുരം: കോർപറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാർ രാജിവെച്ചു. എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ഗോപൻ വന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജില്ലാ പ്രസിഡന്റിന് അയച്ച കത്തിൽ ജയകുമാർ പറയുന്നു.
കഴിഞ്ഞ 43 വർഷമായി സംഘടനാ പ്രവർത്തനം നടത്തുന്ന തനിക്ക് പാർട്ടിയിൽനിന്നു നീതി ലഭിച്ചില്ലെന്നും നേമം വാർഡിൽ മത്സരിക്കാൻ ആ വാർഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും അയച്ച രാജിക്കത്തിൽ പറയുന്നു.
കഴിഞ്ഞതവണ പൊന്നുമംഗലം വാർഡിൽനിന്നു വിജയിച്ച എം ആർ ഗോപനാണ് നേമത്ത് സ്ഥാനാർത്ഥിയായി വരുന്നതെന്ന സൂചനയെത്തുടർന്നാണ് പാർട്ടിയിൽ ഭിന്നത തുടങ്ങിയത്. നിലവിലെ ബിജെപി കൗൺസിലറെ പരാജയപ്പെടുത്താൻ എം ആർ ഗോപൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും കത്തിൽ ജയകുമാർ ഉന്നയിക്കുന്നുണ്ട്.
Continue Reading

Trending