X

യൂണിയന്‍ നേതാക്കള്‍ എത്തിയത് അഖിലിനെയും ഉമര്‍ഖാനെയും കൊല്ലപ്പെടുത്താന്‍ ; പൊലീസ് എഫ്‌ഐആര്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്‍ പുറത്ത്. അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍.

ഉമൈര്‍ ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്‍ കിട്ടിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയതത്.

അക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ പൊലീസ് പരിശോധന നടത്തി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാമ്പസില്‍ പരിശോധന നടത്തിയത്. പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്‍ ആരേയും ഇതുവരെ പിടികൂടിയട്ടില്ല.
കേസില്‍ ഉള്‍പ്പെട്ട ആറ് പേരെയും കൌണ്‍സില്‍ ചേര്‍ന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. അതേസമയം ക്യാപസില്‍ പ്രിസിപ്പള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വമര്‍ശനം ഉയരുന്നുണ്ട്.

അക്രമം നടന്ന ദിവസം കൊല നടപ്പാക്കാനാണ് കോളജിനകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അഖിലിനെയും ഉമര്‍ഖാനെയും കൊല്ലണമെന്ന ഉദ്ദേശം നേരത്തെ തന്നെ യൂണിറ്റ് കമ്മിറ്റിക്കുണ്ടായിരുന്നു. ഉമൈര്‍ഖാന്‍ രക്ഷപ്പെട്ടതോടെ അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കുത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ശിവരഞ്ജിത്താണ് കുത്തിയതെന്നാണ് അഖില്‍ ഡോക്ടറോട് പറഞ്ഞത്. ഇടിമുറിയില്‍ പരിശോധിച്ചുവെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് നേരത്തെ തന്നെ മാറ്റിക്കാണുമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം കോളജ് കാന്റീനില്‍ പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത്. മൂന്നാം വര്‍ഷ ബിരുദ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗുണ്ടായിസത്തില്‍ പൊറുതി മുട്ടിയ വിദ്യാര്‍ത്ഥികള്‍ കോളജിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസ് അടിച്ചു തകര്‍ത്തു.

രണ്ടുദിവസം മുമ്പ് അഖിലും കൂട്ടുകാരും കോളജ് കാന്റീനില്‍ പാട്ടുപാടിയതാണ് എസ്.എഫ്.ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. എസ്.എഫ്.ഐ യൂണിറ്റംഗത്തിന്റെ നേതൃത്വത്തില്‍ പാട്ടുപാടിയ അഖിലിനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും ഇതിന്റെ പേരില്‍ അഖിനേയും കൂട്ടുകാരെയും എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിച്ചു. ഈ സംഘര്‍ഷത്തിലാണ് അഖിലിന് കുത്തേറ്റത്. ഇതോടെ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ.്ഐ സംഘടനയില്‍പ്പെട്ട മറ്റുവിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചു നടത്തി. മാര്‍ച്ചിന് ശേഷം തിരികെ വന്ന വിദ്യാര്‍ത്ഥികള്‍, എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടിച്ചു തകര്‍ത്തു. കുത്തിയവര്‍ കോളജിനകത്ത് ഉണ്ടെന്നും അവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് ഒടുവില്‍ സമരം അവസാനിപ്പിച്ചത്.
സംഭവത്തില്‍ എസ്.എഫ.്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം അടക്കം ആറുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പാളയത്ത് ട്രാഫിക് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് നസീം. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ.്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് വിദ്യര്‍ത്ഥികളുടെ പരാതി. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 300 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ഹര്‍ജി കോളജ് പ്രിന്‍സിപ്പലിന് കൈമാറി.
അതേസമയം സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോളജ് കാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ വിവരം അറിഞ്ഞില്ലെന്ന മറുപടിയാണ് നല്‍കിയത്. എസ്.എഫ്.ഐ ഭീഷണി കാരണം മാസങ്ങള്‍ക്ക് മുമ്പ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത് വിവാദമായിരുന്നു.

chandrika: