india
യു.പി സംഭവം മുസ്‌ലിം വിഷയം മാത്രമല്ല,അകറ്റാന്‍ പഠിപ്പിക്കുന്തോറും ചേര്‍ത്തുനിര്‍ത്തും: ആക്ടിവിസ്റ്റും അധ്യാപികയുമായ മൃദുലദേവി
യുപിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥയിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ മൃദുലദേവി.

യുപിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥയിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ മൃദുലദേവി. യു.പി സംഭവം മുസ്‌ലിം വിഷയം മാത്രമല്ലെന്നും ഇസ്ലാമോഫോബിയ എന്ന അന്താരാഷ്ട്രവിപത്തിന്റെ മാരകപതിപ്പാണ് തൃപ്ത ത്യാഗയെന്നും അവര്‍ ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു.’നിങ്ങള്‍ അകറ്റാന്‍ പഠിപ്പിക്കുന്തോറും ഞങ്ങള്‍ ചേര്‍ത്ത് നിര്‍ത്തുക തന്നെ ചെയ്യും- അവര്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
യുപി പൊലീസ് തുപ്ത ത്യാഗിയുടെ വീട്ടിലല്ല ഇരച്ചു കയറിയിരിക്കുന്നത് മറിച്ച് മുസ്ലിം ആയതിന്റെ പേരില്‍ തല്ലു കൊള്ളേണ്ടി വന്ന കുട്ടിയുടെ വീട്ടിലാണ്. മുഖത്ത് ബി ജെ പി നേതാവിന്റെ മൂത്രം ഏറ്റു വാങ്ങേണ്ടി വന്ന ആദിവാസി യുവാവിന്റെ വീട്ടുകാരെ അനുനയിപ്പിച്ചു കയ്യിലെടുത്തതുപോലെ ഇവരെയും കയ്യിലെടുക്കുക എന്നുള്ളത് തന്നെയാണ് ലക്ഷ്യം. കുട്ടിയുടെ അച്ഛന്‍ പരാതിപ്പെടുവാന്‍ തയ്യാറല്ല എന്നറിയിച്ച് കഴിഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം പരാതി നല്‍കാന്‍ തയ്യാറാകാത്തത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അദ്ദേഹം ആ പരാതി നല്‍കേണ്ടത് ഇരിക്കുന്ന കമ്പ് വെട്ടിമുറിക്കുന്നവരുടെ കയ്യില്‍ തന്നെയാണ്. അങ്ങനെ ഒരു പരാതി അവിടെയെത്തിയാല്‍ ഇന്ത്യ കത്തുന്ന തരത്തിലുള്ള നടപടികള്‍ ഇവിടെയുണ്ടാക്കും. പോലീസ് ആ കുട്ടിയുടെ വീട് അരിച്ചുപെറുക്കി മിക്കവാറും ഇന്നുച്ചയോടെ അവരുടെ ‘തീവ്ര വാദ ‘ബന്ധം വെളിയില്‍ കൊണ്ട് വരും. അതുമല്ലെങ്കില്‍ ആ വീട് അനധികൃതമായി പണിതതാണെന്നു പറഞ്ഞുകൊണ്ട് പൊളിച്ചു കളയുന്ന ദൃശ്യങ്ങള്‍ നമുക്ക് കാണേണ്ടി വരും. തന്റെ മകന് സംഭവിച്ചതിന്റെ പേരില്‍ ബാക്കി മുസ്ലിം സ്ത്രീകള്‍ റേപ്പിനിരയാകേണ്ടി വരും. അത്തരത്തില്‍ ഒരുപാട് കരുതലുകള്‍ എടുത്തുകൊണ്ടാവണം അദ്ദേഹം പരാതിയുമായി മുന്നോട്ട് പോകാത്തത്.
അദ്ധ്യാപന ശാസ്ത്രം അറിഞ്ഞിട്ടൊന്നുമായിരിക്കില്ല അവര്‍ അധ്യാപിക ആയത്. യു പി യില്‍ അത്യാവശ്യം എഴുതാന്‍ അറിഞ്ഞാല്‍ അദ്ധ്യാപിക ആവാം..അവര്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടാവുമല്ലോ അതില്‍ നിന്നും മനുഷ്യത്വത്തിന്റെ ഒരു കണിക പോലും അവരില്‍ എത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്ത് വിദ്യാഭ്യാസമാണ് അവര്‍ക്കു കിട്ടിയത്? അതിലും ശക്തമായി അവര്‍ പഠിച്ചു വച്ചിരിക്കുന്നത് അവന്‍ മുസ്ലിം ആണ് അവന്റെ മുഖത്ത് അതേ പ്രായക്കാരനെ ക്കൊണ്ട് അടിപ്പിക്കുക എന്ന ക്രൂരതയാണ്.വളരെ ചെറുപ്പം മുതല്‍ മുസ്ലിം എന്നാല്‍ അടിച്ചോടിക്കേണ്ട എന്തോ ഒന്ന് എന്ന വികാരം വളര്‍ത്തിയെടുക്കുവാന്‍ അത് സഹായകമാകും എന്ന് വര്‍ഗ്ഗീയവാദിയായ ആ സ്ത്രീ മനസിലാക്കിയിരിക്കുന്നു. അത്തരത്തിലുള്ള പഠിപ്പിക്കലുകള്‍ അവിടെ വ്യാപകമായി ഉള്ളതുകൊണ്ടാണ് സ്‌കൂള്‍, കോളേജ് തലത്തില്‍ പഠിച്ചതൊന്നും അവരുടെ തലയില്‍ കയറാത്തത്.
ഇതിനെ ഒരു മുസ്ലിം വിഷയമായി കാണാതിരിക്കുക.രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന ഇത്തരം പരിപാടികളില്‍ പൊതുവെ മുസ്ലിങ്ങള്‍ നിശബ്ദരായി പോകേണ്ടി വരാറുണ്ട്. ഏറ്റവും വലിയ ഇരയാക്കപ്പെടല്‍ അതാണ്. അവര്‍ക്കൊപ്പം നില്‍ക്കുക, അവര്‍ നിശബ്ദമായിപ്പോകുന്നിടത്തു അവര്‍ക്കൊപ്പം നില കൊള്ളുക. ആ സ്ത്രീയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തുക..
പരാതി മുന്നോട്ടുപോയാല്‍ അവര്‍ അടങ്ങിയിരിക്കില്ല. ഓബിസികളെയും, ദലിതരേയും ഉപയോഗിച്ച് തെരുവില്‍ കലാപം ഉണ്ടാക്കിയേക്കാം. അവരുടെ കയ്യില്‍ ചോരക്കറ വീഴ്ത്താതെ പിന്നോക്കരെ ടൂളുകള്‍ ആക്കി ബ്രാഹ്മണ മതത്തെ രക്ഷിക്കും. അതിനുവേണ്ടി അവര്‍ താജ് മഹല്‍ വരെ പൊളിച്ചേക്കാം. അതിന്റെ അടിയില്‍ ആമയുടെ അമ്പലം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് നരനായാട്ട് തന്നെ നടത്തിയേക്കാം.. അങ്ങനെ പോകുവാന്‍ ഇന്ത്യയെ അനുവദിക്കരുത്. ഇസ്ലാമോഫോബിയ എന്ന അന്താരാഷ്ട്രവിപത്തിന്റെ മാരകപതിപ്പാണ് തൃപ്ത ത്യാഗ. അവരെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക. വീണ്ടും, വീണ്ടും പറയുന്നു ‘നിങ്ങള്‍ അകറ്റാന്‍ പഠിപ്പിക്കുന്തോറും ഞങ്ങള്‍ ചേര്‍ത്ത് നിര്‍ത്തുക തന്നെ ചെയ്യും.’
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
india
ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala2 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala2 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു