Connect with us

More

സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചിട്ടു

Published

on

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സിറിയന്‍ യുദ്ധവിമാനത്തെ അമേരിക്കന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. വടക്കന്‍ സിറിയയില്‍ ഐ.എസുമായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരളികള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ റാഖ നഗരത്തിനു സമീപം ഐ.എസ് വിരുദ്ധ ദൗത്യത്തിലായിരുന്നു വിമാനമെന്ന് സിറിയന്‍ സേന പറയുന്നു. സിറിയന്‍ പോര്‍വിമാനത്തിന്റെ പൈലറ്റിനെ കാണാതായിട്ടുണ്ട്. യുദ്ധവിമാനം തകര്‍ന്നു വീഴുന്നതിനുമുമ്പ് സിറിയന്‍ സൈനികരും യു.എസ് പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരാളികളും (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്്-എസ്.ഡി.എഫ്) തമ്മില്‍ ഏറ്റമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ഭരണകൂടത്തിന്റെ എസ്.യു-22 പോര്‍വിമാനം എസ്.ഡി.എഫ് പോരാളികള്‍ക്ക് സമീപം ബോംബ് വര്‍ഷിച്ചതായി യു.എസ് ആരോപിച്ചു. സിറിയന്‍ വ്യോമാക്രമണത്തില്‍ നിരവധി പോരാളികള്‍ക്ക് പരിക്കേല്‍ക്കുകയും നഗരം വിടാന്‍ എസ്.ഡി.എഫ് നിര്‍ബന്ധിതമാകുകയും ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടവുമായോ അവരെ സഹായിക്കുന്ന റഷ്യന്‍ സേനയുമായോ നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ആത്മപ്രതിരോധ നടപടികള്‍ക്ക് മടിക്കില്ലെന്ന് യു.എസ് സഖ്യസേന വ്യക്തമാക്കി. കഴിഞ്ഞയാഴ്ചകളില്‍ വടക്കന്‍ സിറിയയിലും റാഖ പ്രവിശ്യയിലും യു.എസ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയിരുന്നു. റാഖ വളഞ്ഞിരിക്കുന്ന എസ്.ഡി.എഫ് പോരാളികള്‍ നിരവധി ജില്ലകള്‍ ഐ.എസില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്ന ചില ഗ്രാമങ്ങളും എണ്ണപ്പാടങ്ങളും അവര്‍ തിരിച്ചുപിടിച്ചിരുന്നു.

kerala

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

Published

on

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

Trending