Connect with us

More

സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചിട്ടു

Published

on

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സിറിയന്‍ യുദ്ധവിമാനത്തെ അമേരിക്കന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. വടക്കന്‍ സിറിയയില്‍ ഐ.എസുമായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരളികള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ റാഖ നഗരത്തിനു സമീപം ഐ.എസ് വിരുദ്ധ ദൗത്യത്തിലായിരുന്നു വിമാനമെന്ന് സിറിയന്‍ സേന പറയുന്നു. സിറിയന്‍ പോര്‍വിമാനത്തിന്റെ പൈലറ്റിനെ കാണാതായിട്ടുണ്ട്. യുദ്ധവിമാനം തകര്‍ന്നു വീഴുന്നതിനുമുമ്പ് സിറിയന്‍ സൈനികരും യു.എസ് പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരാളികളും (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്്-എസ്.ഡി.എഫ്) തമ്മില്‍ ഏറ്റമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ഭരണകൂടത്തിന്റെ എസ്.യു-22 പോര്‍വിമാനം എസ്.ഡി.എഫ് പോരാളികള്‍ക്ക് സമീപം ബോംബ് വര്‍ഷിച്ചതായി യു.എസ് ആരോപിച്ചു. സിറിയന്‍ വ്യോമാക്രമണത്തില്‍ നിരവധി പോരാളികള്‍ക്ക് പരിക്കേല്‍ക്കുകയും നഗരം വിടാന്‍ എസ്.ഡി.എഫ് നിര്‍ബന്ധിതമാകുകയും ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടവുമായോ അവരെ സഹായിക്കുന്ന റഷ്യന്‍ സേനയുമായോ നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ആത്മപ്രതിരോധ നടപടികള്‍ക്ക് മടിക്കില്ലെന്ന് യു.എസ് സഖ്യസേന വ്യക്തമാക്കി. കഴിഞ്ഞയാഴ്ചകളില്‍ വടക്കന്‍ സിറിയയിലും റാഖ പ്രവിശ്യയിലും യു.എസ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയിരുന്നു. റാഖ വളഞ്ഞിരിക്കുന്ന എസ്.ഡി.എഫ് പോരാളികള്‍ നിരവധി ജില്ലകള്‍ ഐ.എസില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്ന ചില ഗ്രാമങ്ങളും എണ്ണപ്പാടങ്ങളും അവര്‍ തിരിച്ചുപിടിച്ചിരുന്നു.

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending